ഫ്രഞ്ച് പ്രസിഡന്റ് മക്രോണ്‍ മോദിയ്ക്ക് കൈകൊടുക്കാതെ ഒഴിവാക്കിയോ?; കൈ നീട്ടി നില്‍ക്കുന്ന മോദിയും മറികടന്ന് പോകുന്ന മക്രോണും ലോകത്ത് ചര്‍ച്ചയാവുമ്പോള്‍

പാരീസ് AI ഉച്ചകോടിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ഒരു വീഡിയോ ലോകമെമ്പാടും ചര്‍ച്ചയാവുകയാണ്. വേദിയിലിരിക്കുന്ന ലോക നേതാക്കളെ അഭിവാദ്യം ചെയ്ത് മുന്നേറവെ ഫ്രഞ്ച് പ്രസിഡന്റെ പ്രധാനമന്ത്രി മോദിയെ അവഗണിച്ച് പോകുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഹസ്തദാനം നല്‍കാതെ പ്രസിഡന്റ് മക്രോണ്‍ മോദിയ്ക്ക് അടുത്തിരുന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന് കൈ കൊടുത്ത ശേഷം മോദി നീട്ടിയ കൈ അവഗണിച്ച് പിന്നിലെ നിരയിലെ നേതാക്കള്‍ക്ക് കൈകൊടുക്കുന്നതാണ് ദൃശ്യത്തിലുള്ളത്. പിന്നീട് മോദിയെ കടന്ന് മുന്‍നിരയിലെ അടുത്ത ലോകനേതാവിന് കൈ നല്‍കി മക്രോണ്‍ നീങ്ങുന്നു.

നീട്ടിയ കൈ പെട്ടെന്ന് താഴ്ത്തി പ്രധാനമന്ത്രി മോദി ആ സാഹചര്യം ലഘൂകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. പിന്നീട് അപ്പുറത്ത് ഇരുന്ന നേതാക്കള്‍ക്ക് കൈ നല്‍കി സംഭ്രമം ഒഴിവാക്കുന്നുണ്ട്. ചൊവ്വാഴ്ച്ച പാരീസില്‍ നടന്ന എ ഐ ഉച്ചകോടിക്ക് ഇടയില്‍ നടന്ന ‘കൈകൊടുക്കല്‍’ വീഡിയോ കാണാം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും ഒന്നിച്ച് ആതിഥേയത്വം അരുളിയ പരിപാടിയാണ് പാരിസീലെ എഐ സമ്മിറ്റ്. എന്നാല്‍ പരിപാടിയ്ക്ക് ഇടയിലുണ്ടായ ഈ അമ്പരപ്പിക്കുന്ന ദൃശ്യം കാര്യമാക്കേണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കാരണം വേദിയിലേക്ക് ഒന്നിച്ചാണ് ഫ്രഞ്ച് പ്രസിഡന്റും ഇന്ത്യന്‍ പ്രധാനമന്ത്രിയും എത്തിയത്. ഒന്നിച്ച് നടന്നും വേദിയില്‍ ആശ്ലേഷിച്ചുമെല്ലാം കഴിഞ്ഞതിന് ശേഷമാണ് മറ്റ് ലോകനേതാക്കള്‍ക്ക് ഇടയിലേക്ക് മക്രോണ്‍ എത്തിയത്. ആദ്യമേ ഹസ്തദാനം എല്ലാം കഴിഞ്ഞതിനാല്‍ പ്രസിഡന്റ്, മോദിയെ വീണ്ടും അഭിസംബോധന ചെയ്യേണ്ടതില്ലെന്ന് കരുതി ശ്രദ്ധിക്കാതിരുന്നതാവാം എന്നാണ് പരക്കെ പറയുന്നത്.

എന്തായാലും ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ലോക നേതാക്കള്‍ വേദിയില്‍ ഇരിക്കുമ്പോള്‍ ഓരോരുത്തരെയായി ആതിഥേയ രാഷ്ട്രത്തിന്റെ തലവന്‍ ഹസ്തദാനം ചെയ്തു പോവുമ്പോഴുണ്ടായ ഈ സംഭവം പലരുടേയും കണ്ണില്‍ പെടുകയും ദൃശ്യങ്ങള്‍ ചര്‍ച്ചയ്ക്ക് ഇടയാക്കുകയും ചെയ്തു. ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത് വേദിക്ക് പുറത്താണെന്നും അവിടെ വെച്ചു മാക്രോണും മോദിയും കണ്ടുമുട്ടിയ ശേഷം ഇരു നേതാക്കളും കൈകൊടുത്ത് ആശംസകള്‍ പങ്കുവെച്ച ശേഷം മറ്റ് ലോക നേതാക്കള്‍ ഇരിക്കുന്ന വേദിയിലേക്ക് പ്രവേശിച്ചതാണെന്നും വ്യക്തമാണ്. അതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

മോദിയുടെ ആറാമത്തെ സന്ദര്‍ശനമാണ് പ്രധാനമന്ത്രിയായ ശേഷം ഫ്രാന്‍സിലേക്ക്. രണ്ട് ദിവസത്തെ സന്ദര്‍ശന ശേഷം പ്രധാനമന്ത്രി അമേരിയ്ക്കയിലേക്കാണ് പോവുക. ഇരു നേതാക്കളും ഇന്ത്യ-ഫ്രാന്‍സ് ബന്ധം ഒരു പുതിയ ഉയരത്തിലെത്തിച്ച് വിജയകരമായ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെ ഉന്നതതല യോഗങ്ങളിലും പരിപാടികളിലും പങ്കെടുക്കുന്നുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനൊപ്പം ഇന്ത്യയുടെ പുതിയ കോണ്‍സുലേറ്റ് ജനറലിന്റെ ഉദ്ഘാടനത്തിനായി ബുധനാഴ്ച മോദി മാര്‍സെയിലിലെത്തിയിരുന്നു. ലോകമഹായുദ്ധങ്ങളില്‍ ജീവന്‍ ബലിയര്‍പ്പിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ മസാര്‍ഗസ് യുദ്ധ സെമിത്തേരി സന്ദര്‍ശിക്കുന്നത് ഉള്‍പ്പെടെ നിരവധി പ്രധാന പരിപാടികള്‍ നേതാക്കള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രധാന ആഗോള ന്യൂക്ലിയര്‍ ഫ്യൂഷന്‍ സഹകരണമായ ഇന്റര്‍നാഷണല്‍ തെര്‍മോ ന്യൂക്ലിയര്‍ എക്‌സ്പിരിമെന്റല്‍ റിയാക്ടര്‍ (ഐടിആര്‍) പദ്ധതിയിടെ കേന്ദ്രങ്ങളിലും ഇരുനേതാക്കളും ഒന്നിച്ച് പര്യടനം നടത്തുന്നുണ്ട്. എന്നിരിന്നാലും ഉച്ചകോടിക്കിടെ ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ പ്രധാനമന്ത്രി മോദിയെ അവഗണിക്കുകയും അപമാനിക്കുകയോ ചെയ്തതായി ഒരു വിഭാഗം സോഷ്യല്‍ മീഡിയ ആരോപിക്കുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ