അടിവസ്ത്രം ശരിയായി ധരിക്കണമെന്ന് ഡെല്‍റ്റ എയർലൈന്‍; ഫ്ലൈറ്റ് അറ്റൻഡന്‍റർമാർക്ക് പുതിയ മെമ്മോ, പ്രതിഷേധത്തിനൊടുവിൽ പിൻവലിച്ചു

ഫ്ലൈറ്റ് അറ്റന്‍ഡർമാരോട് ശരിയായി അടിവസ്ത്രം ധരിക്കണമെന്ന് ആവശ്യപ്പെട്ട് വിചിത്രമായ മെമ്മോ പുറത്തിറക്കി ഡെല്‍റ്റ എയർലൈന്‍. “ഫ്ലൈറ്റ് അറ്റൻഡന്‍റര്‍ നിയമന ആവശ്യകതകൾ” എന്ന ഹെഡിങ്ങോടുകൂടി രണ്ട് പേജുള്ള മെമ്മോ ആണ് പുറത്തിറക്കിയത്. എന്നാൽ ഇതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. തുടർന്ന് ഡെല്‍റ്റ എയർലൈന്‍ മെമ്മോ പിന്‍വലിക്കുകയായിരുന്നു.

അഭിമുഖങ്ങളില്‍ പങ്കെടുക്കേണ്ടപ്പോഴും ഇൻ – ഫ്ലൈറ്റ് സർവീസ് സമയത്തും ഫ്ലൈറ്റ് അറ്റൻഡന്‍റുമാർ എങ്ങനെ വസ്ത്രധാരണം ചെയ്യണമെന്ന് വിശദീകരിക്കുന്ന മെമ്മോ ആണ് ഡെല്‍റ്റ എയർലൈന്‍ പുറത്തിറക്കിയത്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻ “ഗ്രൂമിംഗ്, മുടി, ആഭരണങ്ങൾ, വസ്ത്രങ്ങൾ” തുടങ്ങിയ എല്ലാ കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.

ഡെല്‍റ്റ ഫ്ലൈറ്റ് അറ്റന്‍ഡന്‍റർമാര്‍ ഞങ്ങളുടെ ഉപഭോക്താക്കളുമായി കൂടുതല്‍ നേരം അടുത്ത് ഇടപഴകുന്നതിനാൽ അവർ എയര്‍ലൈനിന്‍റെ മുഖമാണെന്നും മെമ്മോയിൽ പറയുന്നു. യൂണിഫോം ധരിക്കുന്നത് മുതല്‍ ഉപഭോക്തൃ സേവനം ആരംഭിക്കുന്നുവെന്നും ഡെൽറ്റ യൂണിഫോം എല്ലായ്പ്പോഴും സുരക്ഷയ്ക്ക് പ്രഥമസ്ഥാനം നൽകുന്നുവെന്നും ഒപ്പം സംസ്കാരത്തെയും പ്രതിനിധീകരിക്കുന്നുവെന്നും മെമ്മോയിൽ പറയുന്നു.

കണ്‍പീലികള്‍ സ്വാഭാവികമായി കാണപ്പെടണം. മുഖ രോമങ്ങള്‍ വൃത്തിയായി മുറിക്കുകയും അവ ശരിയാം വണ്ണം പരിപാലിക്കുകയും വേണം. നഖങ്ങൾ ശരിയായി മുറിക്കണം. പോളിഷ് ചെയ്യുകയാണെങ്കിൽ അവയില്‍ മറ്റ് അലങ്കാരങ്ങളോ തിളക്കമോ കൈകൊണ്ട് വരച്ച ഡിസൈനുകളോ പാടില്ല. മറിച്ച് ഒരൊറ്റ നിറം മാത്രം അനുവദനീയം. ശരീരത്തിലെ ടാറ്റൂകള്‍ മറ്റുള്ളവര്‍ കാണാന്‍ പാടില്ല. മുടി നീളമുള്ളതാണെങ്കിൽ തോളുകൾക്ക് മുകളിൽ പുറകോട്ട് വലിച്ച് സുരക്ഷിതമാക്കണം. ഇത് പ്രകൃതിദത്തമായ നിറത്തിലായിരിക്കണമെന്നും മെമ്മോയിൽ പറയുന്നു.

സ്വർണ്ണം, വെള്ളി, വെളുത്ത മുത്ത് അല്ലെങ്കിൽ വ്യക്തമായ വജ്രം അല്ലെങ്കിൽ വജ്രം പോലുള്ള സ്റ്റഡുകൾ എന്നീ ആഭരണങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടൊള്ളൂ. ഒരു വശത്തെ മൂക്ക് തുളയ്ക്കാം, ചെവിക്ക് രണ്ട് കമ്മലുകൾ വരെ അനുവദനീയം. ശരീരത്തിൽ ദൃശ്യമായ മറ്റ് സ്റ്റഡുകളൊന്നും പാടില്ല. അടിവസ്ത്രങ്ങള്‍ ശരിയാം വിധം ധരിക്കുകയും അവ പുറമേയ്ക്ക് കാണുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. സ്കേർട്ടിന് കാല്‍ മുട്ടോളമോ അതിന് താഴെയോ നീളം വേണം. ബട്ടന്‍ കോളറുള്ള ഷർട്ടാണെങ്കില്‍ ടൈയുമായി ജോടിയായിരിക്കണം. പാദരക്ഷകളിൽ അടഞ്ഞ കാൽവിരലുകൾ, കാൽപ്പാദങ്ങൾ അല്ലെങ്കിൽ സ്ലിംഗ് ബാക്ക് എന്നിവ അടങ്ങിയിരിക്കണം.

അഭിമുഖ സമയങ്ങളില്‍ പ്രത്യേകിച്ചും യാത്രക്കാരുമായുള്ള കൂടിചേരലുകളില്‍ അസഭ്യം പറയൽ, ച്യൂയിംഗ്ഗം, ഫോണുകളോ ഇയർബഡുകളോ ഉപയോഗിക്കുന്നതിനും നിരോധനമുണ്ടെന്നും ഏവിയേഷൻ കമ്പനി അറിയിച്ചു. അതേസമയം മെമ്മോ പുറത്തിറങ്ങിയതിന് പിന്നാലെ വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. പ്രത്യേകിച്ചും ഫൈറ്റ് അറ്റന്‍ഡർമാര്‍ നിര്‍ബന്ധമായും അടിവസ്ത്രം ധരിക്കണമെന്നും അത് പുറമേയ്ക്ക് കാണുന്നില്ലെന്ന് ഉറപ്പുവരുത്തമെന്നുമുള്ള നിര്‍ദ്ദേശമാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്. ഡെല്‍റ്റയുടെ പുതിയ മെമ്മോ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍‌ച്ചയ്ക്കും രൂക്ഷ വിമർശനത്തിനും ഇടയാക്കിയിരുന്നു ഇതിന് പിന്നാലെയാണ് കമ്പനി ഈ മെമ്മോ പിൻവലിച്ചത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി