അടിവസ്ത്രം ശരിയായി ധരിക്കണമെന്ന് ഡെല്‍റ്റ എയർലൈന്‍; ഫ്ലൈറ്റ് അറ്റൻഡന്‍റർമാർക്ക് പുതിയ മെമ്മോ, പ്രതിഷേധത്തിനൊടുവിൽ പിൻവലിച്ചു

ഫ്ലൈറ്റ് അറ്റന്‍ഡർമാരോട് ശരിയായി അടിവസ്ത്രം ധരിക്കണമെന്ന് ആവശ്യപ്പെട്ട് വിചിത്രമായ മെമ്മോ പുറത്തിറക്കി ഡെല്‍റ്റ എയർലൈന്‍. “ഫ്ലൈറ്റ് അറ്റൻഡന്‍റര്‍ നിയമന ആവശ്യകതകൾ” എന്ന ഹെഡിങ്ങോടുകൂടി രണ്ട് പേജുള്ള മെമ്മോ ആണ് പുറത്തിറക്കിയത്. എന്നാൽ ഇതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. തുടർന്ന് ഡെല്‍റ്റ എയർലൈന്‍ മെമ്മോ പിന്‍വലിക്കുകയായിരുന്നു.

അഭിമുഖങ്ങളില്‍ പങ്കെടുക്കേണ്ടപ്പോഴും ഇൻ – ഫ്ലൈറ്റ് സർവീസ് സമയത്തും ഫ്ലൈറ്റ് അറ്റൻഡന്‍റുമാർ എങ്ങനെ വസ്ത്രധാരണം ചെയ്യണമെന്ന് വിശദീകരിക്കുന്ന മെമ്മോ ആണ് ഡെല്‍റ്റ എയർലൈന്‍ പുറത്തിറക്കിയത്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻ “ഗ്രൂമിംഗ്, മുടി, ആഭരണങ്ങൾ, വസ്ത്രങ്ങൾ” തുടങ്ങിയ എല്ലാ കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.

ഡെല്‍റ്റ ഫ്ലൈറ്റ് അറ്റന്‍ഡന്‍റർമാര്‍ ഞങ്ങളുടെ ഉപഭോക്താക്കളുമായി കൂടുതല്‍ നേരം അടുത്ത് ഇടപഴകുന്നതിനാൽ അവർ എയര്‍ലൈനിന്‍റെ മുഖമാണെന്നും മെമ്മോയിൽ പറയുന്നു. യൂണിഫോം ധരിക്കുന്നത് മുതല്‍ ഉപഭോക്തൃ സേവനം ആരംഭിക്കുന്നുവെന്നും ഡെൽറ്റ യൂണിഫോം എല്ലായ്പ്പോഴും സുരക്ഷയ്ക്ക് പ്രഥമസ്ഥാനം നൽകുന്നുവെന്നും ഒപ്പം സംസ്കാരത്തെയും പ്രതിനിധീകരിക്കുന്നുവെന്നും മെമ്മോയിൽ പറയുന്നു.

കണ്‍പീലികള്‍ സ്വാഭാവികമായി കാണപ്പെടണം. മുഖ രോമങ്ങള്‍ വൃത്തിയായി മുറിക്കുകയും അവ ശരിയാം വണ്ണം പരിപാലിക്കുകയും വേണം. നഖങ്ങൾ ശരിയായി മുറിക്കണം. പോളിഷ് ചെയ്യുകയാണെങ്കിൽ അവയില്‍ മറ്റ് അലങ്കാരങ്ങളോ തിളക്കമോ കൈകൊണ്ട് വരച്ച ഡിസൈനുകളോ പാടില്ല. മറിച്ച് ഒരൊറ്റ നിറം മാത്രം അനുവദനീയം. ശരീരത്തിലെ ടാറ്റൂകള്‍ മറ്റുള്ളവര്‍ കാണാന്‍ പാടില്ല. മുടി നീളമുള്ളതാണെങ്കിൽ തോളുകൾക്ക് മുകളിൽ പുറകോട്ട് വലിച്ച് സുരക്ഷിതമാക്കണം. ഇത് പ്രകൃതിദത്തമായ നിറത്തിലായിരിക്കണമെന്നും മെമ്മോയിൽ പറയുന്നു.

സ്വർണ്ണം, വെള്ളി, വെളുത്ത മുത്ത് അല്ലെങ്കിൽ വ്യക്തമായ വജ്രം അല്ലെങ്കിൽ വജ്രം പോലുള്ള സ്റ്റഡുകൾ എന്നീ ആഭരണങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടൊള്ളൂ. ഒരു വശത്തെ മൂക്ക് തുളയ്ക്കാം, ചെവിക്ക് രണ്ട് കമ്മലുകൾ വരെ അനുവദനീയം. ശരീരത്തിൽ ദൃശ്യമായ മറ്റ് സ്റ്റഡുകളൊന്നും പാടില്ല. അടിവസ്ത്രങ്ങള്‍ ശരിയാം വിധം ധരിക്കുകയും അവ പുറമേയ്ക്ക് കാണുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. സ്കേർട്ടിന് കാല്‍ മുട്ടോളമോ അതിന് താഴെയോ നീളം വേണം. ബട്ടന്‍ കോളറുള്ള ഷർട്ടാണെങ്കില്‍ ടൈയുമായി ജോടിയായിരിക്കണം. പാദരക്ഷകളിൽ അടഞ്ഞ കാൽവിരലുകൾ, കാൽപ്പാദങ്ങൾ അല്ലെങ്കിൽ സ്ലിംഗ് ബാക്ക് എന്നിവ അടങ്ങിയിരിക്കണം.

അഭിമുഖ സമയങ്ങളില്‍ പ്രത്യേകിച്ചും യാത്രക്കാരുമായുള്ള കൂടിചേരലുകളില്‍ അസഭ്യം പറയൽ, ച്യൂയിംഗ്ഗം, ഫോണുകളോ ഇയർബഡുകളോ ഉപയോഗിക്കുന്നതിനും നിരോധനമുണ്ടെന്നും ഏവിയേഷൻ കമ്പനി അറിയിച്ചു. അതേസമയം മെമ്മോ പുറത്തിറങ്ങിയതിന് പിന്നാലെ വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. പ്രത്യേകിച്ചും ഫൈറ്റ് അറ്റന്‍ഡർമാര്‍ നിര്‍ബന്ധമായും അടിവസ്ത്രം ധരിക്കണമെന്നും അത് പുറമേയ്ക്ക് കാണുന്നില്ലെന്ന് ഉറപ്പുവരുത്തമെന്നുമുള്ള നിര്‍ദ്ദേശമാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്. ഡെല്‍റ്റയുടെ പുതിയ മെമ്മോ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍‌ച്ചയ്ക്കും രൂക്ഷ വിമർശനത്തിനും ഇടയാക്കിയിരുന്നു ഇതിന് പിന്നാലെയാണ് കമ്പനി ഈ മെമ്മോ പിൻവലിച്ചത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്