പാകിസ്ഥാന് കടം നല്‍കിയതിനെ ന്യായീകരിച്ച് അന്താരാഷ്ട്ര നാണ്യനിധി; ഉപാധികളെല്ലാം പാലിച്ചതിനാലാണ് ഇന്ത്യയുടെ എതിര്‍പ്പ് വകവെയ്ക്കാതെ പാകിസ്ഥാന വായ്പ നല്‍കിയതെന്നും ന്യായീകരണം

കടുത്ത എതിര്‍പ്പിനിടയിലും പാകിസ്ഥാന് 8500 കോടിയുടെ സഹായം നല്‍കി അന്താരാഷ്ട്ര നാണയ നിധി ഐഎംഎഫിനെതിരെ ഇന്ത്യ പ്രതിഷേധമറിയിച്ചിരുന്നു. വായ്പ പാകിസ്ഥാന് നല്‍കരുതെന്നും ഐഎംഎഫ് ബോര്‍ഡിന് മുമ്പാകെ ഇന്ത്യ സമര്‍ത്ഥിച്ചിരുന്നെങ്കിലും ഇന്ത്യയുടെ എതിര്‍പ്പുകളെ അവഗണിച്ചാണ് പാകിസ്ഥാന് പണം നല്‍കി ഇന്ത്യ- പാക് സംഘര്‍ഷ സമയത്ത് അന്താരാഷ്ട്ര നാണ്യനിധി പാകിസ്ഥാനെ സഹായിച്ചത്. പാകിസ്ഥാന് ധനസഹായം നല്‍കിയത് എല്ലാ ഉപാധികളും പാലിച്ചതിനാലാണെന്നും ഐഎംഎഫ് തൂരുമാനത്തെ ന്യായീകരിച്ചു കൊണ്ട് വ്യക്തമാക്കി.

കടക്കെണിയിലായ പാകിസ്ഥാന് 1 ബില്യണ്‍ ഡോളര്‍ പാക്കേജ് പ്രഖ്യാപിച്ചതിനെ അന്താരാഷ്ട്ര നാണയ നിധി ന്യായീകരിച്ചു. ഒപ്പം ഏറ്റവും പുതിയ വായ്പാ ഗഡു ലഭിക്കുന്നതിന് ആവശ്യമായ എല്ലാ ഉപാധികളും അവര്‍ പാലിച്ചുവെന്നും ഐഎംഎഫ് പറയുന്നു. ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതിനുശേഷം പാകിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ ഏകപക്ഷീയമായ വെടിവയ്പ്പ് നടത്തുന്ന സമയത്താണ് ഐഎംഎഫ് ഫണ്ട് അനുവദിച്ചത്.

ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത ആക്രമണങ്ങള്‍ നടത്താന്‍ തീവ്രവാദികള്‍ക്ക് സ്വന്തം മണ്ണില്‍ അവസരം നല്‍കുന്ന പാകിസ്ഥാന് കടം അനുവദിക്കരുതെന്നും നടപടി പുനഃപരിശോധിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് വായ്പ നല്‍കിയത് എല്ലാ ഉപാധികളും അനുസരിച്ചാണെന്ന ഐഎംഎഫ് ന്യായീകരണം.

പാകിസ്ഥാനുള്ള സഹായം ‘ഭീകരതയ്ക്ക് പരോക്ഷമായി ധനസഹായം നല്‍കുന്നത് പോലെയാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഇന്ത്യ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമ്പോള്‍ വായ്പാ ഗഡു ലഭിക്കുന്നതിന് പാകിസ്ഥാന്‍ ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും, പദ്ധതി പ്രകാരമുള്ള ലക്ഷ്യങ്ങള്‍ പാകിസ്ഥാന്‍ കൈവരിച്ചിട്ടുണ്ടെന്നുമാണ് ഐഎംഎഫ് കമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജൂലി കൊസാക്ക് വിശദീകരിച്ചത്.

2024 സെപ്റ്റംബറില്‍ അംഗീകരിച്ച എക്സ്റ്റന്‍ഡഡ് ഫണ്ട് ഫെസിലിറ്റി പ്രകാരമുള്ള പാക്കേജിന്റെ ഭാഗമാണ് ഈ തുക. ആകെ 7 ബില്യണ്‍ ഡോളറാണ് പാക്കേജ്. ഇതുവരെ പാകിസ്ഥാന് 2.1 ബില്യണ്‍ ഡോളര്‍ ലഭിച്ചിട്ടുണ്ട്. അവലോകനം നടത്തി പാകിസ്ഥാന്‍ ഫണ്ട് വിനിയോഗത്തിലും പദ്ധതി നിര്‍വഹണത്തിലും മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തിയാണ് രണ്ടാം ഘടുവായി 8,500 കോടി രൂപ നല്‍കിയതെന്നും ഐഎംഎഫ് അറിയിച്ചു.

കഴിഞ്ഞ ദിവസം കടാശ്വാസത്തിന്റെ അടുത്തഗഡു കൈമാറുന്നതിന് 11 പുതിയ നിബന്ധനള്‍ അന്താരാഷ്ട്ര നാണ്യനിധി പാകിസ്ഥാന് മുന്നില്‍ വെച്ചിരുന്നു. നിബന്ധനകള്‍പ്രകാരമുള്ള പരിഷ്‌കാരങ്ങള്‍വരുത്താന്‍ ഇന്ത്യയുമായുള്ള സംഘര്‍ഷം പ്രതിബന്ധമായേക്കുമെന്ന മുന്നറിയിപ്പും ഐഎംഎഫ് നല്‍കിയെന്ന് പാക് മാധ്യമമായ ‘എക്‌സ്പ്രസ് ട്രിബ്യൂണ്‍’ റിപ്പോര്‍ട്ടും ചെയ്തിരുന്നു. 17.6 ലക്ഷംകോടി രൂപയുടെ ബജറ്റിന് പാര്‍ലമെന്റ് അംഗീകാരംനല്‍കുക, വൈദ്യുതി സര്‍ചാര്‍ജ് കൂട്ടുക, മൂന്നുവര്‍ഷത്തിലേറെ പഴക്കമുള്ള യൂസ്ഡ് കാറുകളുടെ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം നീക്കുക തുടങ്ങിയവയാണ് ഐഎംഎഫിന്റെ നിബന്ധനകളില്‍ ഉള്‍പ്പെട്ടിരുന്നത്. കടാശ്വാസത്തിനായി ഐഎംഎഫ് പാകിസ്താനുമുന്നില്‍ വെച്ച നിബന്ധനകളുടെ എണ്ണം അന്‍പതാണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ