രണ്ടു ദിവസമായി ഒരു മിനിട്ട് പോലും വൈദ്യുതിയില്ല; സ്‌കൂളുകള്‍ പൂട്ടി; സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിട്ടു; ഊര്‍ജ്ജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രധാനമന്ത്രി; പ്രേതനഗരമായി ക്യൂബ

ക്യൂബയില്‍ തകരാറിലായ വൈദ്യുത നിലയത്തില്‍ നിന്നും രണ്ടാം ദിനവും ഉത്പാദനം പുനസ്ഥാപിക്കാന്‍ സാധിക്കാതായതോടെ രാജ്യം ഇരുട്ടില്‍. ക്യൂബയിലെ ഏറ്റവും വലിയ ഊര്‍ജോത്പാദന കേന്ദ്രമായ അന്റോണിയോ ഗ്വിറ്റെരാസ് താപവൈദ്യുതി നിലയം വെള്ളിയാഴ്ച ഉച്ചയോടെയാണു നിലച്ചത്. വൈദ്യുതിഗ്രിഡുകളുടെ പ്രവര്‍ത്തനം നിലച്ചതിലൂടെ രാജ്യത്തെ ഒരു കോടി ജനങ്ങളെയാണ് ബാധിച്ചിരിക്കുന്നത്.

വൈദ്യുതി ഉത്പാദനം എപ്പോള്‍ പുനരാരംഭിക്കും എന്നതില്‍ ക്യൂബന്‍ സര്‍ക്കാരിനു വലിയ ധാരണയില്ല. അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ സ്‌കൂളുകള്‍ക്ക് നാളെയും അവധി നല്കി. നിശാ ക്ലബ്ബുകള്‍ പോലുള്ള അവശ്യയിതര കേന്ദ്രങ്ങളും തുറക്കേണ്ടെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചു. അവശ്യയിതര വിഭാഗങ്ങളിലെ സര്‍ക്കാര്‍ സേവനങ്ങളും നിലച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ വൈദ്യുതിയില്ലാതെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.

തുടര്‍ച്ചയായി വൈദ്യുതിമുടക്കത്തിനു കാരണമെന്തെന്ന് ഗ്രിഡ് ഓപ്പറേറ്ററായ യു.എന്‍.ഇ. വ്യക്തമാക്കിയില്ല. ഏതാനും ആഴ്ചയായി ക്യൂബയില്‍ പലഭാഗത്തും 10-20 മണിക്കൂര്‍ വൈദ്യുതി നിലയ്ക്കുന്നുണ്ട്. പഴഞ്ചന്‍ സംവിധാനവും ഇന്ധനക്ഷാമവും വൈദ്യുതിയുടെ ആവശ്യക്കൂടുതലുമാണ് പ്രശ്‌നത്തിനുകാരണമെന്നാണ് വിലയിരുത്തല്‍. ഇതേ തുടര്‍ന്ന്
കഴിഞ്ഞ ദിവസംപ്രധാനമന്ത്രി മാനുവല്‍ മരേരോ രാജ്യത്ത് ഊര്‍ജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പശ്ചാത്തലവികസനം നടക്കാത്തതും ഇന്ധനക്ഷാമവുമാണ് വൈദ്യുതി പ്രതിസന്ധിക്കു കാരണമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അടിയന്തര പ്രാധാന്യത്തോടെയാണ് വിഷയത്തെ കാണുന്നതെന്നും വൈദ്യുതി ഉത്പാദനം പുനസ്ഥാപിക്കുന്നതുവരെ വിശ്രമമില്ലെന്നും പ്രസിഡന്റ് മിഗ്വേല്‍ ഡയസ് കാനല്‍ രാജ്യത്തോട് പറഞ്ഞു.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി