യു.എസിൽ ടിക് ടോക്കിനും വീചാറ്റിനും ഞായറാഴ്ച മുതൽ നിരോധനം

ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ചൈനീസ് ഉടമസ്ഥതയിലുള്ള ജനപ്രിയ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ ഡൗൺലോഡും  മെസേജിംഗ്, പേയ്മെന്റ് ആപ്പ് വീചാറ്റിന്റെ ഉപയോഗവും നിരോധിക്കുന്നതായി അമേരിക്ക വെള്ളിയാഴ്ച ഉത്തരവിട്ടു.

യു.എസ്-ചൈന പിരിമുറുക്കങ്ങളും, അമേരിക്കൻ നിക്ഷേപകർക്ക് ടിക് ടോക്കിന്റെ വിൽപ്പന ഇടപാട് ചെയ്യാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങൾക്കുമിടയിലാണ് ആപ്പുകളുടെ നിരോധനം ഞായറാഴ്ച നടപ്പിലാവുക.

“യു.എസിന്റെ ദേശീയ സുരക്ഷ, വിദേശനയം,  സമ്പദ്‌വ്യവസ്ഥ എന്നിവയെ ഭീഷണിപ്പെടുത്തുന്നതിന് ചൈനയുടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഈ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തി,” യു.എസ് വാണിജ്യ സെക്രട്ടറി വിൽബർ റോസ് പ്രസ്താവനയിൽ പറഞ്ഞു.

യു‌.എസിൽ‌ ഞായറാഴ്ച മുതൽ‌ വീചാറ്റ് പൂർണമായി നിരോധിക്കുമെങ്കിലും, നിലവിലുള്ള ടിക്ക് ടോക്ക് ഉപയോക്താവിന് നവംബർ 12 വരെ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് തുടരാൻ‌ കഴിയും – തുടർന്ന്‌ ആപ്പിന്റെ യു‌എസ് പ്രവർ‌ത്തനങ്ങൾ‌ക്ക് പൂർണമായ നിരോധനം നേരിടേണ്ടിവരും.

ടിക് ടോക്കുമായി ബന്ധപ്പെട്ട ദേശീയ സുരക്ഷാ ആശങ്കകൾ ഇതിനു മുമ്പ് പരിഹരിക്കുകയാണെങ്കിൽ ഉത്തരവ് പിൻവലിച്ചേക്കുമെന്നും വാണിജ്യ വകുപ്പ് അറിയിച്ചു.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം