ഒരിഞ്ച് സ്ഥലം പോലും വിട്ടുകൊടുക്കില്ല, സംഘര്‍ഷാവസ്ഥയ്ക്ക് ഉത്തരവാദി ഇന്ത്യയെന്നും ചെെന

ലഡാക്കിലെ അതിർത്തി തർക്കങ്ങൾ രൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യയെ കുറ്റപ്പെടുത്തി ചെെന. അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയ്ക്ക് ഉത്തരവാദി ഇന്ത്യയാണെന്ന് ചൈന ആരോപിച്ചു. മോസ്കോയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ചൈനീസ് പ്രതിരോധമന്ത്രി വായ് ഫെങിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പരാമർശം.

ഒരിഞ്ച് സ്ഥലം പോലും ചൈന നഷ്ടപ്പെടുത്തില്ല. രാജ്യത്തിൻെറ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാനുള്ള ശേഷിയും ആത്മവിശ്വാസവും ചൈനീസ് സൈന്യത്തിനുണ്ട്. ഇപ്പോൾ നടക്കുന്ന സംഘർഷങ്ങൾക്ക് ഉത്തരവാദിയാരാണെന്നുള്ളത് വ്യക്തമാണ്. ഇന്ത്യയാണ് സംഘർഷങ്ങൾ സൃഷ്ടിക്കുന്നതെന്നും ചൈന വ്യക്തമാക്കി.

ലഡാക്കിൽ വീണ്ടും സംഘർഷം തുടങ്ങിയതിന് പിന്നാലെയാണ് ചൈനയുടെ പ്രസ്താവന. അതേസമയം, ചൈന തൽസ്ഥിതി നില നിർത്തുന്നതിൽ നിന്ന് പിന്നോക്കം പോവുകയാണെന്നാണ് ഇന്ത്യയുടെ ആരോപണം. സമാധാനപരമായി അതിർത്തി തർക്കം പരിഹരിക്കണമെന്നാണ് ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാടെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു.

Latest Stories

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം