കലാപക്കാര്‍ തലയറക്കുന്നു; ഇന്ത്യന്‍ അതിര്‍ത്തിയില്‍ അഭയംതേടി ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍; നുഴഞ്ഞ് കയറ്റത്തിനിടെ നിരവധി പേര്‍ പിടിയില്‍; സുരക്ഷ ശക്തമാക്കി കേന്ദ്രം

ബംഗ്ലാദേശില്‍ കലാപം രൂക്ഷമായതോടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇന്ത്യയിലേക്ക് പാലായനം ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഹിന്ദു-ക്രിസ്ത്യന്‍ സമുദായ അംഗങ്ങളാണ് ഇന്ത്യന്‍ അതിര്‍ത്തികളില്‍ അഭയം തേടിയിരിക്കുന്നത്. ഇങ്ങനെ പശ്ചിമ ബംഗാള്‍, ത്രിപുര, മേഘാലയ എന്നിവിടങ്ങളിലെ അതിര്‍ത്തികള്‍ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 11 ബംഗ്ലാദേശ് പൗരന്മാരെ അതിര്‍ത്തി രക്ഷാസേന പിടികൂടി. ആയിരത്തിലധികം പേര്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കാത്തുകിടക്കുകയാണെന്ന് ബിഎസ്എഫ് വ്യക്തമാക്കി.

ഇവരെ ചോദ്യം ചെയ്യുകയാണെന്നും നിയമനടപടികള്‍ക്കായി സംസ്ഥാന പൊലീസിന് കൈമാറുമെന്നും സേനാ വക്താവ് അറിയിച്ചു. ലോകത്തിലെ അഞ്ചാമത്തെ ദൈര്‍ഘ്യമേറിയ കര അതിര്‍ത്തിയാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ളത്. ഇരുരാജ്യങ്ങളും 4096 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നു. ബംഗ്ലാദേശിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ സ്ഥിതി നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അതിര്‍ത്തി സുരക്ഷാ സേന (ബി.എസ്.എഫ്) അഡീഷനല്‍ ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപവത്കരിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാള്‍, ത്രിപുര അതിര്‍ത്തികളില്‍നിന്ന് രണ്ടുപേരെ വീതവും മേഘാലയ അതിര്‍ത്തിയില്‍നിന്ന് ഏഴുപേരെയുമാണ് പിടികൂടിയത്. അസം, ത്രിപുര, മിസോറാം, മേഘാലയ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളാണ് ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്നത്. അയല്‍രാജ്യത്തെ സംഘര്‍ഷ സാഹചര്യവും ഇന്ത്യന്‍ സ്വാതന്ത്ര്യദിനം അടുത്തുവരുന്നതും പരിഗണിച്ച് അതിര്‍ത്തിയില്‍ ജാഗ്രതയിലാണ്. അനധികൃതമായി ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ ആരെയും അനുവദിക്കരുതെന്ന് കേന്ദ്രം നിര്‍ദേശം നല്‍കി.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ