കലാപക്കാര്‍ തലയറക്കുന്നു; ഇന്ത്യന്‍ അതിര്‍ത്തിയില്‍ അഭയംതേടി ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍; നുഴഞ്ഞ് കയറ്റത്തിനിടെ നിരവധി പേര്‍ പിടിയില്‍; സുരക്ഷ ശക്തമാക്കി കേന്ദ്രം

ബംഗ്ലാദേശില്‍ കലാപം രൂക്ഷമായതോടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇന്ത്യയിലേക്ക് പാലായനം ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഹിന്ദു-ക്രിസ്ത്യന്‍ സമുദായ അംഗങ്ങളാണ് ഇന്ത്യന്‍ അതിര്‍ത്തികളില്‍ അഭയം തേടിയിരിക്കുന്നത്. ഇങ്ങനെ പശ്ചിമ ബംഗാള്‍, ത്രിപുര, മേഘാലയ എന്നിവിടങ്ങളിലെ അതിര്‍ത്തികള്‍ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 11 ബംഗ്ലാദേശ് പൗരന്മാരെ അതിര്‍ത്തി രക്ഷാസേന പിടികൂടി. ആയിരത്തിലധികം പേര്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കാത്തുകിടക്കുകയാണെന്ന് ബിഎസ്എഫ് വ്യക്തമാക്കി.

ഇവരെ ചോദ്യം ചെയ്യുകയാണെന്നും നിയമനടപടികള്‍ക്കായി സംസ്ഥാന പൊലീസിന് കൈമാറുമെന്നും സേനാ വക്താവ് അറിയിച്ചു. ലോകത്തിലെ അഞ്ചാമത്തെ ദൈര്‍ഘ്യമേറിയ കര അതിര്‍ത്തിയാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ളത്. ഇരുരാജ്യങ്ങളും 4096 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നു. ബംഗ്ലാദേശിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ സ്ഥിതി നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അതിര്‍ത്തി സുരക്ഷാ സേന (ബി.എസ്.എഫ്) അഡീഷനല്‍ ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപവത്കരിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാള്‍, ത്രിപുര അതിര്‍ത്തികളില്‍നിന്ന് രണ്ടുപേരെ വീതവും മേഘാലയ അതിര്‍ത്തിയില്‍നിന്ന് ഏഴുപേരെയുമാണ് പിടികൂടിയത്. അസം, ത്രിപുര, മിസോറാം, മേഘാലയ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളാണ് ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്നത്. അയല്‍രാജ്യത്തെ സംഘര്‍ഷ സാഹചര്യവും ഇന്ത്യന്‍ സ്വാതന്ത്ര്യദിനം അടുത്തുവരുന്നതും പരിഗണിച്ച് അതിര്‍ത്തിയില്‍ ജാഗ്രതയിലാണ്. അനധികൃതമായി ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ ആരെയും അനുവദിക്കരുതെന്ന് കേന്ദ്രം നിര്‍ദേശം നല്‍കി.

Latest Stories

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ