ബൈഡന്‍ വിജയത്തിന്റെ വക്കിൽ; പെന്‍സില്‍വേനിയയില്‍ മുന്നേറ്റം

അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നടക്കവേ പെന്‍സില്‍വേനിയയില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയും മുന്‍ വൈസ് പ്രസിഡണ്ടുമായ ജോ ബൈഡന്‍ മുന്നില്‍. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രസിഡണ്ടുമായ ഡൊണള്‍ഡ് ട്രംപിനെ 5596 വോട്ടിനാണ് ബൈഡന്‍ പിന്നിലാക്കിയിരിക്കുന്നത്.

പെൻ‌സിൽ‌വാനിയയിൽ ബൈഡന്‍ വിജയിക്കുകയാണെങ്കിൽ പ്രസിഡന്റ് സ്ഥാനം വിജയിക്കാൻ ആവശ്യമായ ഇലക്ട്രല്‍ വോട്ടുകളുടെ പരിധി മറികടക്കാൻ അദ്ദേഹത്തെ സഹായിക്കുമെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.

പെന്‍സില്‍വേനിയയില്‍ 20 ഇലക്ട്രല്‍ വോട്ടുകളാണ് ഉളളത്. 2016-ല്‍ ട്രംപ് വിജയിച്ച സംസ്ഥാനമാണ് പെന്‍സില്‍വേനിയ. ഇവിടെ വിജയം നേടാനായാല്‍ മറ്റു മൂന്ന് സംസ്ഥാനങ്ങളിലെ ഫലം വരുന്നതിന് മുമ്പുതന്നെ വിജയിക്കാൻ ആവശ്യമായ 270 ഇലക്ട്രല്‍ വോട്ടുകള്‍ ബൈഡന് കരസ്ഥമാക്കാന്‍ സാധിക്കും.

ജോര്‍ജിയയിലും ബൈഡന്‍ മുന്നിലെത്തിയിരുന്നു. നിലവില്‍ 1000-ന് മുകളില്‍ ലീഡ് ബൈഡന്‍ ഉയര്‍ത്തിയിട്ടുണ്ട്. 1097 വോട്ടിന്റെ ലീഡാണ് നേടിയത്. ജോര്‍ജിയ, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ, നെവാഡ എന്നീ നാലു സംസ്ഥാനങ്ങളുടെ ഫലമാണ് പുറത്തു വരാനുളളത്.

Latest Stories

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ