പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തുടർച്ചയായ രണ്ടാം വർഷവും ക്രിസ്മസ് ആഘോഷങ്ങൾ റദ്ദാക്കി യേശു ക്രിസ്തുവിന്റെ ജന്മസ്ഥലമായ ബെത്‌ലഹേം

തുടർച്ചയായി രണ്ടാം വർഷവും പലസ്തീൻ നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 2024ലെ ക്രിസ്മസ് ആഘോഷങ്ങൾ റദ്ദാക്കുന്നതായി ബെത്‌ലഹേം മുനിസിപ്പൽ കൗൺസിൽ അറിയിച്ചു. യേശുവിൻ്റെ ജന്മസ്ഥലമാണ് ബെത്‌ലഹേം. അതിനാൽ, ഇവിടെ ക്രിസ്മസ് ആഘോഷങ്ങൾ എല്ലായ്പ്പോഴും വളരെ സവിശേഷമായ ഒരു സംഭവമാണ്. ആയിരക്കണക്കിന് സന്ദർശകരും വിനോദസഞ്ചാരികളും ബെത്‌ലഹേമിലെ ആഘോഷങ്ങൾ കാണാൻ നഗരത്തിൽ തടിച്ചു കൂടാറുണ്ടായിരുന്നു.

ക്രിസ്മസിന്റെ ഭാഗമായുള്ള എല്ലാ ആഘോഷങ്ങളും റദ്ദാക്കുമെന്നും പ്രാർത്ഥനകൾക്കും മതപരമായ ആചാരങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തുമെന്നും ബെത്‌ലഹേം മുനിസിപ്പൽ ബോഡി അറിയിച്ചു. ആഘോഷങ്ങൾ റദ്ദാക്കുന്നത് ഗസയിലും പലസ്തീനിലുടനീളമുള്ള അനീതികളുടെ പേരിലെന്ന് ബെത്‌ലഹേം ഗവർണറേറ്റ് ഊന്നിപ്പറഞ്ഞു. “ഗസയും പലസ്തീനും നേരിടുന്ന അടിച്ചമർത്തലുകൾക്കെതിരെയുള്ള നിലപാടെന്ന നിലയിലാണ് ക്രിസ്മസ് ആഘോഷങ്ങൾ പ്രാർത്ഥനയിൽ ഒതുക്കാൻ ഞങ്ങൾ തീരുമാനിച്ചത്.” പ്രാദേശിക പൗരസമിതിയുടെ തീരുമാനം സ്ഥിരീകരിക്കുന്നതിനായി മേയർ ആൻ്റൺ സൽമാൻ പറഞ്ഞു.

ഗസയിൽ തുടരുന്ന ആക്രമണത്തെ ബെത്‌ലഹേം മേയർ അന്റോൺ സൽമാൻ ശക്തമായി അപലപിച്ചു. ഇസ്രയേലി കൂട്ടക്കൊലകൾക്ക് മുന്നിൽ അന്താരാഷ്ട്ര സമൂഹത്തിൻ്റെ മൗനത്തെ അദ്ദേഹം വിമർശിച്ചു. ഇസ്രായേൽ ലംഘനങ്ങൾ അവസാനിപ്പിക്കാൻ ഗൗരവമേറിയതും അടിയന്തിരവുമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2023 ഒക്‌ടോബർ 7 മുതൽ ഇസ്രായേൽ കർശന നിയന്ത്രണങ്ങൾക്ക് കീഴിലുള്ള ബെത്‌ലഹേമിൻ്റെ പോരാട്ടങ്ങളെ മേയർ എടുത്തുകാട്ടി.

ഈ നടപടികൾ നഗരത്തെ അതിൻ്റെ ഫലസ്തീൻ ചുറ്റുപാടുകളിൽ നിന്ന് ഒറ്റപ്പെടുത്തുകയും വിനോദസഞ്ചാരം നിർത്തുകയും തീർഥാടകർക്ക് അതിൻ്റെ വാതിലുകൾ അടയ്ക്കുകയും ചെയ്‌തുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “സാമ്പത്തിക ബുദ്ധിമുട്ടുകൾ വഷളായി, താമസക്കാർ കൂടുതൽ ഒറ്റപ്പെട്ടതായി മാറി” സൽമാൻ പറഞ്ഞു. പാശ്ചാത്യ വിഭങ്ങൾക്കായി ഡിസംബർ 24 മുതൽ 25 വരെ ചർച്ച് ഓഫ് നേറ്റിവിറ്റിയിൽ അർദ്ധരാത്രി കുർബാനയോടെ ബെത്‌ലഹേമിലെ ക്രിസ്മസ് ആഘോഷങ്ങൾ പരമ്പരാഗതമായി ആരംഭിക്കുന്നു. അതേസമയം പൗരസ്ത്യ സഭകൾ ജനുവരി 7നാണ് ആഘോഷിക്കുന്നത്.

യേശു ജനിച്ച ഗ്രോട്ടോയ്ക്ക് മുകളിൽ നിൽക്കുന്നതായി വിശ്വസിക്കപ്പെടുന്ന നേറ്റിവിറ്റി ചർച്ചിൽ പ്രാർത്ഥനകൾ തുടരും. 2023 -ലും ബെത്‌ലഹേം മുനിസിപ്പാലിറ്റി “ഗസയിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ വിലാപത്തിനും ബഹുമാനത്തിനും” ബെത്‌ലഹേമിൽ പരമ്പരാഗത ക്രിസ്മസ് ആഘോഷങ്ങൾ നടത്തില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. തീരുമാനത്തെ വിമർശിച്ചെങ്കിലും ക്രിസ്ത്യൻ ബിഷപ്പുമാരും സമുദായ നേതാക്കളും തീരുമാനത്തെ ന്യായീകരിച്ച് “ഇന്നത്തെ അന്തരീക്ഷം ദുഃഖവും വേദനയും നിറഞ്ഞതാണ്” എന്ന് പറഞ്ഞു.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം