കൂട്ടക്കൊലകളും രക്ത ചൊരിച്ചിലും; ഇത്തവണ ബത്‌ലഹേമിൽ ക്രിസ്തുമസ് ഇല്ല

ഇസ്രയേൽ ഹമാസ് യുദ്ധം കണക്കിലെടുത്ത് ക്രിസ്മസ് ആഘോഷങ്ങൾ റദ്ദാക്കി ബെത്‌ലഹേമിലെ പള്ളികൾ. യേശുക്രിസ്തുവിന്റെ ജന്മസ്ഥലം എന്നറിയപ്പെടുന്ന നഗരത്തിൽ മതപരമായ ചടങ്ങുകൾ മാത്രമേ നടത്തൂ എന്നാണ് സൂചന. ഈ വർഷം ക്രിസ്തുമസ് ആഘോഷങ്ങൾ ഉണ്ടാകില്ലെന്ന് ജറുസലേമിലെ ക്രിസ്ത്യൻ സഭാ നേതാക്കൾ നവംബർ 10 ന് അറിയിച്ചിരുന്നു.

“മാനുഷികമായ പരിഗണന മുൻ നിർത്തി വെടിനിർത്തലിനും അക്രമം അവസാനിപ്പിക്കുന്നതിനുമുള്ള ആവർത്തിച്ചുള്ള ആഹ്വാനങ്ങൾക്കിടയിലും, യുദ്ധം തുടരുകയാണ് ചെയ്യുന്നത്.” ജീവൻ നഷ്ടപ്പെട്ടവർ, മുറിവേറ്റവർ, വീടും ജോലിയും നഷ്‌ടപ്പെട്ടവരോ സാമ്പത്തിക പ്രതിസന്ധിയിലായവരോ ആയ ആയിരക്കണക്കിന് നിരപരാധികളായ സാധാരണക്കാർ എന്നിവരെ ഓർത്താണ് തീരുമാനമെന്ന് സഭാ നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

“കുർബാനകളും പ്രാർത്ഥനകളും തുടരും, കാരണം അവ എന്നത്തേക്കാളും ആവശ്യമാണെന്നും ബെത്‌ലഹേമിലെ കത്തോലിക്കാ സഭയിലെ ജോർദാനിയൻ ഫ്രാൻസിസ്‌ക്കൻ ഇടവക പുരോഹിതനായ ഫാദർ റാമി അസക്രി പറഞ്ഞു.ബത്ലഹേമിൽ ക്രിസതുമസ് ആഘോഷം ഇല്ലെന്നാൽ ലോകത്ത് തന്നെ ക്രിസതുമസ് ആഘഷങ്ങൾക്ക് മങ്ങലേൽപ്പിക്കുന്ന കാര്യമാണ്.

ക്രിസതുമസ് ആഘോഷങ്ങളിൽ ലൈറ്റുകൾ, അലങ്കാരങ്ങൾ, സമ്മാനങ്ങൾ, തെരുവിലെ ആഘോഷങ്ങൾ എന്നിവയില്ലെങ്കിൽ ടൂറിസ്റ്റുകളും നഗരത്തിൽ എത്തില്ല. ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിക്കുന്നുണ്ട്. നിലവിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ജനം നേരിടുന്ന പ്രതിസന്ധികൾ കണക്കിലെടുത്ത് ആഘോഷങ്ങൾക്ക് പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് പുരോഹിതർ.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ