പട്ടാളത്തെയിറക്കി ബംഗ്ലാദേശ്; കണ്ടാലുടന്‍ വെടി; രാജ്യവ്യാപക നിശാനിയമം; പ്രക്ഷോഭത്തില്‍ 135പേര്‍ കൊല്ലപ്പെട്ടു; അതിര്‍ത്തിയില്‍ സൈനിക ബലം വര്‍ദ്ധിപ്പിച്ച് ഇന്ത്യ

സര്‍ക്കാര്‍ ജോലികളിലെ സംവരണത്തിനെതിരേ നടക്കുന്ന പ്രതിഷേധം കലാപമായതിന് പിന്നാലെ അടിച്ചൊതുക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍. മരണസംഖ്യ ഉയര്‍ന്നതോടെ ബംഗ്ലാദേശില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും സൈന്യത്തെ വിന്യസിക്കുകയും ചെയ്തു.

നേരത്തേ തലസ്ഥാനമായ ധാക്കയില്‍ ജനങ്ങള്‍ ഒത്തുകൂടുന്നത് നിരോധിച്ചിരുന്നു. എന്നിട്ടും പ്രതിഷേധങ്ങള്‍ ശമിക്കാത്ത പശ്ചാത്തലത്തിലാണ് കൂടുതല്‍ നടപടികള്‍. രാജ്യത്ത് നിശാനിയമവും പ്രഖ്യാപിച്ചു. നിയമം ലംഘിക്കുന്നവരെ കണ്ടാലുടന്‍ വെടിവെക്കാന്‍ പോലീസിനു നിര്‍ദേശമുണ്ട്.

തലസ്ഥാനമായ ധാക്കയിലെ പ്രധാനതെരുവുകളിലെല്ലാം പട്ടാളം നിലയുറപ്പിച്ചു. റോഡുകളടച്ചു. പുറത്തിറങ്ങിയവരെ തിരിച്ചറിയല്‍രേഖകള്‍ പരിശോധിച്ചാണ് കടത്തിവിട്ടത്.

സ്‌പെയിന്‍, ബ്രസീല്‍ സന്ദര്‍ശനം പ്രധാനമന്ത്രി ശൈഖ് ഹസീന റദ്ദാക്കി. രാജ്യത്തെ സ്‌കൂളുകളും സര്‍വകലാശാലകളും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കയാണ്.

പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയുടെ (ബി.എന്‍.പി.) പിന്തുണയും സമരത്തിനുണ്ട്. തൊഴില്‍നിയമനങ്ങള്‍ യോഗ്യതയുടെ അടിസ്ഥാനത്തില്‍ നടത്തണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.

1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള 30 ശതമാനം സംവരണമുള്‍പ്പെടെ സര്‍ക്കാര്‍സര്‍വീസില്‍ നിലവില്‍ 56 ശതമാനമാണ് ആകെ സംവരണം. 17 കോടിപ്പേരുള്ള രാജ്യത്ത് 3.2 കോടി യുവാക്കളാണ് തൊഴില്‍രഹിതര്‍.

വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കുന്ന പ്രകടനങ്ങള്‍ വലിയ സംഘര്‍ഷത്തിലാണ് കലാശിക്കുന്നത്. 135 പേര്‍ ഇതുവരെ കൊല്ലപ്പെട്ടു. കലാപം രൂക്ഷമായതോടെ അതിര്‍ത്തികളില്‍ ഇന്ത്യന്‍ സൈന്യം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സൈനിക നടപടി ആരംഭിക്കുന്നതോടെ ഇന്ത്യയിലേക്ക് വന്‍ പാലായനം നടക്കുമെന്നാണ് കണക്കാക്കുന്നത്.

പ്രധാനമന്ത്രി ഷേക് ഹസീനയുടെ സര്‍ക്കാര്‍ 2018ല്‍ സംവരണം എടുത്തുകളഞ്ഞതാണ്. എന്നാല്‍ ജൂണില്‍ ഹൈക്കോടതി സംവരണം പുനഃസ്ഥാപിച്ചതോടെയാണു പ്രതിഷേധം ആരംഭിച്ചത്. തൊഴിലില്ലായ്മ വര്‍ധിച്ചതും വിലക്കയറ്റം പോലുള്ള സാമ്പത്തികപ്രശ്‌നങ്ങളുമാണ് വിദ്യാര്‍ഥികളെ പ്രതിഷേധത്തിലേക്കു തള്ളിവിടുന്നത്.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ