ദുരൂഹതകള്‍ ബാക്കിയാക്കി ബാങ്കോക്ക് കൊലപാതകം; സയനൈഡ് കൂട്ടക്കൊലയില്‍ അന്വേഷണത്തിന് എഫ്ബിഐയും

ബാങ്കോക്കിലെ ഗ്രാന്റ് ഹയാത്ത് എറവാന്‍ ഹോട്ടലില്‍ ദുരൂഹ സാഹചര്യത്തില്‍ ആറ് പേര്‍ മരിച്ച സംഭവത്തില്‍ പുതിയ കണ്ടെത്തലുകള്‍. ബിസിനസിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് നടന്ന കൊലപാതകമാണിതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ആറു പേരില്‍ ഒരാള്‍ ചായയില്‍ സയനൈഡ് കലര്‍ത്തി മറ്റുള്ളവര്‍ക്ക് നല്‍കുകയും സ്വയം കുടിക്കുകയും ചെയ്തത് ആകാമെന്നാണ് വിലയിരുത്തല്‍.

പൊലീസ് നടത്തിയ പരിശോധനയില്‍ മുറിയില്‍ നിന്ന് കണ്ടെത്തിയ ആറ് കപ്പുകളിലും ഫ്‌ളാസ്‌കിലും സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മരണപ്പെട്ട ആറ് പേരും വിയറ്റ്‌നാം സ്വദേശികളാണ്. എന്നാല്‍ ഇവരില്‍ രണ്ട് പേര്‍ അമേരിക്കന്‍ പൗരത്വമുള്ളവരാണ്. പുറത്തുവന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് ആറ് പേരും സയനൈഡ് ഉള്ളില്‍ ചെന്നാണ് മരിച്ചത്.

രണ്ട് അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുള്ളതിനാല്‍ അന്വേഷണത്തില്‍ എഫ്ബിഐയും സഹായിക്കും. ചൊവ്വാഴ്ച ഹോട്ടല്‍ മുറി ഒഴിയുമെന്ന് അറിയിച്ചിരുന്ന ആറ് പേരെയും മുറിയ്ക്ക് പുറത്ത് കാണാത്തതിനാല്‍ ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹങ്ങള്‍ക്ക് 24 മണിക്കൂറോളം പഴക്കമുണ്ടെന്ന് അറിയിച്ചിരുന്നു. തിങ്കളാഴ്ച മുറിയിലേക്ക് ഭക്ഷണവും ചായയും ഓര്‍ഡര്‍ ചെയ്തിരുന്നു. ഇതിന് ശേഷമാണ് വിഷം ഉള്ളില്‍ എത്തിയിരിക്കുന്നതെന്ന് തായ് പൊലീസ് അറിയിച്ചു. എന്നാല്‍ ഭക്ഷണം നല്‍കാനായി ഹോട്ടല്‍ ജീവനക്കാര്‍ മുറിയില്‍ എത്തിയപ്പോള്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

മരണപ്പെട്ടവരുടെ കൂട്ടത്തിലുള്ള 56 വയസ്സുള്ള സ്ത്രീയാണ് ഭക്ഷണം വാങ്ങിയത്. ഇവര്‍ ചായ പകര്‍ന്ന് നല്‍കേണ്ടെന്ന് ജീവനക്കാരോട് പറഞ്ഞിരുന്നു. ഇതിന് ശേഷം മരണപ്പെട്ടവരല്ലാതെ മറ്റാരും മുറിയിലേക്ക് പോയിട്ടില്ലെന്ന് സിസിടിവി ദൃശ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും അടങ്ങുന്ന സംഘമാണ് മുറിയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.

മരിച്ച ആറംഗ സംഘത്തിലെ ദമ്പതികള്‍ ജപ്പാനില്‍ ആശുപത്രി നിര്‍മ്മിക്കുന്ന ബിസിനസ്സ് പ്രോജക്റ്റില്‍ നിക്ഷേപിക്കുന്നതിനായി സംഘത്തിലെ മറ്റൊരാള്‍ക്ക് 10 മില്യണ്‍ തായ് ബാറ്റ് വായ്പ നല്‍കിയതായും ഇതിന്റെ പേരില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തി ന്‍ഗുയെന്‍ ഫുവോങ്, ഭര്‍ത്താവ് ഹോങ് ഫാം തന്‍ , തി ന്‍ഗുയെന്‍ ഫുവോങ് ലാന്‍, ദിന്‍ ട്രാന്‍ ഫു, യുഎസ് പൗരന്മാരായ 56 വയസുള്ള ഷെറിന്‍ ചോങ്, ഡാങ് ഹങ് വാന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

കേസിന്റെ തുടക്കം മുതല്‍ പൊലീസ് അന്വേഷിക്കുന്ന സംഘത്തിലെ ഏഴാമത്തെ അംഗത്തിനായി അന്വേഷണം തുടരുന്നുണ്ട്. മരണപ്പെട്ടവരില്‍ ഒരാളുടെ സഹോദരിയാണ് ഏഴാമത്തെ അംഗം. സംഭവത്തിന് മുന്‍പ് ഇവര്‍ നാട്ടിലേക്ക് മടങ്ങിയതായാണ് വിവരം. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ