കൗമാരകർക്കും കുട്ടികൾക്കും സോഷ്യൽ മീഡിയയിൽ വിലക്ക് ഏർപ്പെടുത്തി ഓസ്‌ട്രേലിയ; ലംഘിച്ചാൽ പിഴ

സമൂഹ മാധ്യമങ്ങളുടെ ഉപയോഗം വർധിക്കുന്നതിനാൽ കുട്ടികൾക്കും കൗമാരക്കാർക്കും വിലക്കുമായി ഓസ്‌ട്രേലിയ. പതിനാറ് വയസിന് താഴെ ഉള്ളവർക്കാണ് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. എളുപ്പത്തിൽ കുട്ടികൾക്ക് അക്കൗണ്ട് എടുക്കാൻ പറ്റാത്ത തരത്തിൽ സമൂഹ മാധ്യമങ്ങൾ മാറ്റം കൊണ്ട് വരണമെന്നാണ് നിർദേശം.

ഓസ്ട്രേലിയൻ പാർലമെന്റിന്റെ ഇരു സഭകളും ഈ നയം പാസാക്കി. 2025 മുതൽ പുതിയ നിയമം നിലവിൽ വരും. സമൂഹ മാധ്യമ കമ്പനികൾ പുതിയ നയം ലംഘിച്ചാൽ വൻ തുക അവർക്ക് പിഴ ചുമത്തും. 50 മില്യൺ ഓസ്ട്രേലിയൻ ഡോളറാണ് പിഴ. ഗൂഗിള്‍, മെറ്റ, എക്‌സ് എന്നീ ടെക് കമ്പനികളുടെ കടുത്ത എതിര്‍പ്പ് തള്ളിയാണ് ഓസ്‌ട്രേലിയൻ സർക്കാർ ഈ നടപടി സ്വീകരിച്ചത്. എന്നാൽ ഇത് വളരെ പെട്ടന്ന് എടുത്ത തീരുമാനം ആണെന്നും ഈ നിയമത്തിന് വ്യക്തതയില്ലെന്നുമായിരുന്നു മെറ്റയുടെ പ്രതികരണം.

16 വയസ് പൂർത്തിയാകാത്ത കുട്ടികൾ സമൂഹ മാധ്യമ സേവനങ്ങൾ ഉപയോഗിക്കുന്നതിനെതിരെ തടയാനുള്ള സുരക്ഷാ നടപടികള്‍ ടെക് കമ്പനികള്‍ കൈക്കൊള്ളണം. ഈ നയത്തിൽ ഏതെങ്കിലും തരത്തിലുള്ള നിയമ വീഴ്ച സംഭവിച്ചാൽ മില്യൺ ഓസ്ട്രേലിയൻ ഡോളറാണ് പിഴയൊടുക്കേണ്ടി വരിക. സ്നാപ്ചാറ്റ്, ടിക് ടോക്ക്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, റെഡ്ഡിറ്റ്, എക്സ് എന്നി അപ്പുകൾക്കും പുതിയ നിയമം ബാധകമാകും.

Latest Stories

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി