നിങ്ങൾ എഐ ആപ്പുകൾ ഉപയോഗിക്കുന്നവരാണോ? പണികിട്ടും, മുന്നറിയിപ്പുമായി ദുബായ് പൊലീസ്

എഐ ആപ്പുകൾ ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കിൽ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി ദുബായ് പൊലീസ്. രാജ്യത്തെ പൗരന്മാരോടും ജനങ്ങളോടും എഐ ആപ്പുകളെ വിശ്വസിക്കരുതെന്നാണ് പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വ്യക്തി​ഗത വിവരങ്ങൾ കൈമാറുമ്പോൾ അത് അപകടകരമാണെന്നാണ് പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.

ഒരു എഐ ആപ്പ് ഉപയോ​ഗിക്കണമെങ്കിൽ വ്യക്തി​ഗത വിവരങ്ങൾ നൽകേണ്ടതുണ്ട്. ഫോണിലെ ഡാറ്റയും ചിത്രങ്ങളും ഉപയോ​ഗിക്കാനുള്ള അനുമതി ആപ്പ് ഇൻസ്റ്റോൾ ചെയ്യുന്ന സമയത്തു തന്നെ നൽകുന്നുണ്ട്. വായിച്ചുനോക്കാതെയാണ് അനുമതി നൽകുന്നത്. ഇത് ഭാവിയിൽ പലതരത്തിൽ അപകടങ്ങൾക്ക് വഴിവെക്കും. ഡീപ് ഫേക്ക് വീഡിയോകോൾ, ന്യൂഡ് ചിത്രങ്ങൾ എന്നിവ പ്രചരിക്കാനും കാരണമാകും. കൂടാതെ സമൂഹമാധ്യമങ്ങളിലുള്ള അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നതിനും ഇതുവഴി സാധിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.

ചാറ്റ്ബോട്ട്സ്, ചാറ്റ് ജിപിടി എന്നിവയിൽ വിവിരങ്ങൾ നൽകുമ്പോൾ സൂക്ഷിക്കണമെന്നും പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒരുപാട് പേർ വിവിരങ്ങൾ ശേഖരിക്കാൻ വേണ്ട ഇത്തരം ആപ്പുകളെ ഉപയോഗിക്കുന്നുണ്ട്. ഇത്തരം ആപ്പുകൾ ഉപയോഗിക്കുമ്പോൾ വ്യക്തിഗത വിവരങ്ങൾ നൽകുന്നത് അപകടമാണ്. അതേസമയം നിർമ്മിത ബുദ്ധി ഉപയോഗിച്ച് നിരവധി സൈബർ തട്ടിപ്പുകൾ നടന്നുവരുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍