പന്നിയുടെ വൃക്ക സ്വീകരിച്ച അമേരിക്കന്‍ സ്വദേശി മരിച്ചു; മരണ കാരണം വൃക്ക മാറ്റിവച്ചതല്ലെന്ന് ആശുപത്രി അധികൃതര്‍

ആദ്യമായി പന്നിയുടെ വൃക്ക സ്വീകരിച്ച അമേരിക്കന്‍ സ്വദേശി മരണത്തിന് കീഴടങ്ങി. 62കാരനായ റിച്ചാര്‍ഡ് സ്ലേമാനാണ് അന്തരിച്ചത്. ചരിത്ര സംഭവമായിരുന്നു ജീവിച്ചിരിക്കുന്ന ഒരാളില്‍ പന്നിയുടെ വൃക്ക മാറ്റിവച്ച ശസ്ത്രക്രിയ. നേരത്തെ പരീക്ഷണാര്‍ത്ഥം മസ്തിഷ്‌ക മരണം സംഭവിച്ചവരില്‍ പന്നിയുടെ വൃക്കകള്‍ താത്കാലികമായി മാറ്റിവച്ചിരുന്നു.

മാര്‍ച്ച് 21ന് ആയിരുന്നു ശാസ്ത്ര ലോകത്ത് ചരിത്രം രചിച്ച ശസ്ത്രക്രിയ. മസാച്യുസെറ്റ്‌സ് ജനറല്‍ ആശുപത്രിയിലായിരുന്നു വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. രണ്ടാഴ്ച വരെ ആശുപത്രി അധികൃതര്‍ ശസ്ത്രക്രിയയുടെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. രണ്ടാഴ്ചയ്ക്ക് ശേഷമാണ് റിച്ചാര്‍ഡിന്റെ ശസ്ത്രക്രിയ വിവരം പുറംലോകം അറിഞ്ഞത്.

റിച്ചാര്‍ഡ് സ്ലേമാന്റെ മരണകാരണം വ്യക്തമല്ല. വൃക്ക മാറ്റിവച്ചതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളല്ല മരണ കാരണമെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. നേരത്തെ പന്നിയുടെ ഹൃദയം മാറ്റിവച്ച രണ്ടുപേര്‍ രണ്ട് മാസത്തിന് ശേഷം മരിച്ചിരുന്നു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ