ആമസോണ്‍ വന സംരക്ഷണത്തിനായി പ്രവര്‍ത്തിച്ച മുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; പിന്നില്‍ വന നശീകരണം നടത്തുന്ന ക്രിമിനല്‍ സംഘമെന്ന് സംശയം

ആമസോണ്‍ മേഖലയിലെ വന നശീകരണത്തിനെതിരെ പ്രവര്‍ത്തിച്ച മുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ വന നശീകരണം നടത്തുന്ന ക്രിമിനല്‍ സംഘങ്ങള്‍ക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ 10 വര്‍ഷത്തെ കണക്കുകളാണ് റിപ്പോര്‍ട്ടിലുള്ളത്. ആമസോണ്‍ മേഖലയിലെ ഭൂമി ദുരുപയോഗം ഉള്‍പ്പെടെയുള്ള വിഷയങ്ങളെ ചൊല്ലിയുളള സംഘര്‍ഷങ്ങള്‍ക്കിടെയാണ് മുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുള്ളത്.

എന്നാല്‍ 14 പേര്‍ മാത്രമാണ് ഇത്തരം കേസുകളില്‍ നിലവില്‍ വിചാരണ നേരിടുന്നത്. 2017 മുതലാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ടിനായുള്ള പഠനങ്ങള്‍ ആരംഭിച്ചത്. ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നത് വടക്കന്‍ ബ്രസീലിലെ പാരായിലാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇത്തരം സംഭവങ്ങളില്‍ പരാതികളില്‍ അവഗണിക്കപ്പെടുകയാണെന്നും അതുകൊണ്ടാണ് ആരും ശിക്ഷിക്കപ്പെടാത്തതെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വിലയിരുത്തുന്നു.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്