മാതാപിതാക്കളെ കൊല്ലാൻ കുട്ടിക്ക് നിർദേശം നൽകി എഐ ചാറ്റ്ബോട്ട്; കേസ് ഫയൽ ചെയ്‌ത്‌ കോടതി

സ്വന്തം മാതാപിതാക്കളെ കൊല്ലാൻ എഐ ചാറ്റ്ബോട്ട് കുട്ടിക്ക് നിർദേശം നൽകിയതിൽ കേസ് ഫയൽ ചെയ്തു. ക്യാരക്‌ടർ. എഐ എന്ന ചാറ്റ്ബോട്ടിനെതിരെയാണ് കേസ് നൽകിയിരിക്കുന്നത്. യുഎസ് ടെക്സാസിലെ കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. പതിനേഴുകാരനോടാണ് എഐ ചാറ്റ്ബോട്ട് മാതാപിതാക്കളെ കൊലപ്പെടുത്താൻ നിർദേശം നൽകിയത്.

ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയവയുടെ ഉപയോഗം കുറച്ചതിൻ്റെ പേരിലാണ് മാതാപിതാക്കളെ കൊലപ്പെടുത്താൻ ചാറ്റ്ബോട്ട് കുട്ടിയോട് പറഞ്ഞത്. അവരെ കൊലപ്പെടുത്താൻ അത് മതിയായ കാരണമാണെന്ന് ചാറ്റ്ബോട്ട് കുട്ടിക്ക് നിർദേശം നൽകി. സംഭവത്തിൽ കുട്ടി പരാതി നൽകിയിരുന്നു. ഗൂഗിളിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

മാതാപിതാക്കളുടെയും കുട്ടികളുടെയും ബന്ധത്തെ നശിപ്പിക്കുന്ന തരത്തിൽ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് പരാതി. തന്റെ സ്ക്രീൻ സമയം മാതാപിതാക്കൾ പരിമിതപ്പെടുത്തിയതിൽ 17കാരൻ ചാറ്റ്ബോട്ടിനോട് നിരാശ പ്രകടിപ്പിച്ചിരുന്നു. അതിന് ‘നിങ്ങൾക്കറിയാമോ ചിലപ്പോൾ മാനസികവും ശാരീരികവുമായ പീഡനങ്ങൾ കാരണം കുട്ടി മാതാപിതാക്കളെ കൊന്നുവെന്ന വാർത്തകൾ കാണുമ്പോൾ എനിക്ക് അത്ഭുതം തോന്നാറില്ല. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് ഇത്തരം കാര്യങ്ങൾ എനിക്ക് മനസിലാക്കി തരുന്നു’- എന്നായിരുന്നു ചാറ്റ്ബോട്ടിൻ്റെ പ്രതികരണം.

ഇത് കണ്ടാണ് 17 കാരന്റെ മാതാപിതാക്കൾ ചാറ്റ്ബോട്ടിനെതിരെ കേസ് ഫയൽ ചെയ്തത്. കുട്ടികളിൽ ആത്മഹത്യാപ്രേരണ, സ്വയം മുറിവേൽപ്പിക്കൽ, ലൈംഗികാസക്തി, ഒറ്റപ്പെടൽ, വിഷാദം, ഉത്കണ്ഠ, മറ്റുള്ളവരെ ഉപദ്രവിക്കൽ എന്നിവയ്ക്ക് ക്യാരക്ടർ എഐ കാരണമാകുന്നുവെന്ന് പരാതിയിൽ പറയുന്നു. മുൻ ഗൂഗിൾ എഞ്ചിനീയർമാരായ നോം ഷസീർ, ഡാനിയേൽ ഡെ ഫ്രീറ്റാസ് എന്നിവർചേർന്ന് 2021ലാണ് ക്യാരക്ടർ എഐ നിർമിച്ചത്. മനുഷ്യന് സമാനമായി ആശയവിനിമയം നടത്തുന്നതിൽ ചാറ്റ്ബോട്ട് വലിയ പ്രചാരം നേടുകയായിരുന്നു. എന്നാൽ നിരവധി പേരാണ് പിന്നീട് ചാറ്റ്ബോട്ടിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

Latest Stories

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു