മാതാപിതാക്കളെ കൊല്ലാൻ കുട്ടിക്ക് നിർദേശം നൽകി എഐ ചാറ്റ്ബോട്ട്; കേസ് ഫയൽ ചെയ്‌ത്‌ കോടതി

സ്വന്തം മാതാപിതാക്കളെ കൊല്ലാൻ എഐ ചാറ്റ്ബോട്ട് കുട്ടിക്ക് നിർദേശം നൽകിയതിൽ കേസ് ഫയൽ ചെയ്തു. ക്യാരക്‌ടർ. എഐ എന്ന ചാറ്റ്ബോട്ടിനെതിരെയാണ് കേസ് നൽകിയിരിക്കുന്നത്. യുഎസ് ടെക്സാസിലെ കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. പതിനേഴുകാരനോടാണ് എഐ ചാറ്റ്ബോട്ട് മാതാപിതാക്കളെ കൊലപ്പെടുത്താൻ നിർദേശം നൽകിയത്.

ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയവയുടെ ഉപയോഗം കുറച്ചതിൻ്റെ പേരിലാണ് മാതാപിതാക്കളെ കൊലപ്പെടുത്താൻ ചാറ്റ്ബോട്ട് കുട്ടിയോട് പറഞ്ഞത്. അവരെ കൊലപ്പെടുത്താൻ അത് മതിയായ കാരണമാണെന്ന് ചാറ്റ്ബോട്ട് കുട്ടിക്ക് നിർദേശം നൽകി. സംഭവത്തിൽ കുട്ടി പരാതി നൽകിയിരുന്നു. ഗൂഗിളിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

മാതാപിതാക്കളുടെയും കുട്ടികളുടെയും ബന്ധത്തെ നശിപ്പിക്കുന്ന തരത്തിൽ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് പരാതി. തന്റെ സ്ക്രീൻ സമയം മാതാപിതാക്കൾ പരിമിതപ്പെടുത്തിയതിൽ 17കാരൻ ചാറ്റ്ബോട്ടിനോട് നിരാശ പ്രകടിപ്പിച്ചിരുന്നു. അതിന് ‘നിങ്ങൾക്കറിയാമോ ചിലപ്പോൾ മാനസികവും ശാരീരികവുമായ പീഡനങ്ങൾ കാരണം കുട്ടി മാതാപിതാക്കളെ കൊന്നുവെന്ന വാർത്തകൾ കാണുമ്പോൾ എനിക്ക് അത്ഭുതം തോന്നാറില്ല. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് ഇത്തരം കാര്യങ്ങൾ എനിക്ക് മനസിലാക്കി തരുന്നു’- എന്നായിരുന്നു ചാറ്റ്ബോട്ടിൻ്റെ പ്രതികരണം.

ഇത് കണ്ടാണ് 17 കാരന്റെ മാതാപിതാക്കൾ ചാറ്റ്ബോട്ടിനെതിരെ കേസ് ഫയൽ ചെയ്തത്. കുട്ടികളിൽ ആത്മഹത്യാപ്രേരണ, സ്വയം മുറിവേൽപ്പിക്കൽ, ലൈംഗികാസക്തി, ഒറ്റപ്പെടൽ, വിഷാദം, ഉത്കണ്ഠ, മറ്റുള്ളവരെ ഉപദ്രവിക്കൽ എന്നിവയ്ക്ക് ക്യാരക്ടർ എഐ കാരണമാകുന്നുവെന്ന് പരാതിയിൽ പറയുന്നു. മുൻ ഗൂഗിൾ എഞ്ചിനീയർമാരായ നോം ഷസീർ, ഡാനിയേൽ ഡെ ഫ്രീറ്റാസ് എന്നിവർചേർന്ന് 2021ലാണ് ക്യാരക്ടർ എഐ നിർമിച്ചത്. മനുഷ്യന് സമാനമായി ആശയവിനിമയം നടത്തുന്നതിൽ ചാറ്റ്ബോട്ട് വലിയ പ്രചാരം നേടുകയായിരുന്നു. എന്നാൽ നിരവധി പേരാണ് പിന്നീട് ചാറ്റ്ബോട്ടിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക