കെനിയൻ ആകാശം കീഴടക്കാനുള്ള അദാനിയുടെ മോഹത്തിന് വിരാമം; കരാര്‍ റദ്ദാക്കി ഹൈക്കോടതി

കെനിയൻ ആകാശം കീഴടക്കാനുള്ള അദാനിയുടെ മോഹത്തിന് വിരാമം. കെനിയ സര്‍ക്കാരുമായി അദാനി ഗ്രൂപ്പ് ഒപ്പുവച്ച 15,500 കോടി രൂപയുടെ കരാർ കോടതി റദ്ദാക്കി. ഇതോടെ വിമാനത്താവളത്തിന്‍റെ നടത്തിപ്പ് സ്വന്തമാക്കാൻ ഇനി അദാനി ഗ്രൂപ്പിന് കഴിയില്ല. കെനിയയിലെ മനുഷ്യാവകാശ കമ്മീഷനും അഭിഭാഷകരുടെ സംഘടനയും കോടതിയെ സമീപിച്ചതോടെയാണ് കോടതി നടപടി.

കെനിയയിലെ ഏറ്റവും വലിയ വിമാനത്താവളത്തിന്‍റെ നടത്തിപ്പ് സ്വന്തമാക്കാനുള്ള അദാനി ഗ്രൂപ്പിന്‍റെ മോഹങ്ങള്‍ക്കാണ് അദാനിയുടെ കമ്പനി തിരിച്ചടി നേരിട്ടത്. കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലെ ജോമോ കെനിയാത്ത ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തിപ്പിക്കാനുള്ള അവകാശം അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സ് ലിമിറ്റഡിന് 30 വര്‍ഷത്തേക്ക് കരാര്‍ നല്‍കാനുള്ള തീരുമാനമാണ് കെനിയയിലെ ഹൈക്കോടതി റദ്ദാക്കിയത്.

അദാനിയുടെ ഈ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് കെനിയയിലെ മനുഷ്യാവകാശ കമ്മീഷനും അഭിഭാഷകരുടെ സംഘടനയും കോടതിയെ സമീപിച്ചു. തന്ത്രപരവും ലാഭകരവുമായ വിമാനത്താവളം സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നല്‍കുന്നത് തെറ്റാണെന്ന് ഹര്‍ജിയില്‍ പറയുന്നു. സദ്ഭരണം, ഉത്തരവാദിത്തം, സുതാര്യത, പൊതുപണം വിവേകത്തോടെയും ഉത്തരവാദിത്തത്തോടെയും വിനിയോഗിക്കുക തുടങ്ങിയ ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണിതെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു.

ജോമോ കെനിയാത്ത എയര്‍പോര്‍ട്ട് വികസിപ്പിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമായി കെനിയയില്‍ എയര്‍പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന കമ്പനി സ്ഥാപിച്ചാണ് അദാനി ഗ്രൂപ്പ് ആഫ്രിക്കയിലെ ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമം നടത്തിയത്. തൊഴില്‍ വെട്ടിക്കുറയ്ക്കലുണ്ടാകുമെന്നും വിദേശികള്‍ക്ക് തൊഴിലവസരം ലഭിക്കുമെന്നും ചൂണ്ടിക്കാട്ടി കെനിയ ഏവിയേഷന്‍ വര്‍ക്കേഴ്സ് യൂണിയനും പദ്ധതിയെ എതിര്‍ത്തിരുന്നു. അതേസമയം വിമാനത്താവളം വില്‍ക്കുന്നില്ലെന്നും ഹബ് നവീകരിക്കുന്നതിനുള്ള പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയുമായി മുന്നോട്ട് പോകണോ എന്ന കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും കെനിയ സര്‍ക്കാര്‍ വ്യക്തമാക്കി.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി