ഹമാസ് 'നായിന്റെ മക്കള്‍'; ബന്ദികളെ ഉടന്‍ മോചിപ്പിക്കണം, ഇസ്രയേലുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് പലസ്തീന്‍ പ്രസിഡന്റ്; ഇന്ത്യയുടെ കരുതലിന് പിന്തുണയെന്ന് മഹമൂദ് അബ്ബാസ്

ഹമാസ് ഭീകരവാദികളെ പൂര്‍ണമായും തള്ളിയും രൂക്ഷവിമര്‍ശനം ഉയര്‍ത്തിയും പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ്. ഗാസയിലെ നിലവിലെ ദുരന്തത്തിന് കാരണം ഹമാസാണെന്ന് വ്യക്തമാക്കി അദേഹം ഇസ്രയേലുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

‘നായിന്റെ മക്കള്‍’ എന്നാണ് ഹമാസിനെ പലസ്തീന്‍ പ്രസിഡന്റ് വിശേഷിപ്പിച്ചത്.
ഹമാസിനെ നിരായുധീകരിക്കണമെന്നും ഗാസയുടെ നിയന്ത്രണം കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബന്ദികളെ വിട്ടുകൊടുക്കുന്നതില്‍ ഹമാസ് തൊടുന്യായം പറഞ്ഞാല്‍ ഗാസയിലെ ജനങ്ങള്‍ക്കെതിരേയുള്ള ഇസ്രയേല്‍ ആക്രമണം തുടരുമെന്നും അബ്ബാസ് പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ ഭാഗമായ സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജമ്മു കശീമിരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ പലസ്തീന്‍ പ്രസിഡന്റ് അബ്ബാസ് അപലപിച്ചു. ദാരുണമായ സംഭവത്തിന്റെ വാര്‍ത്ത ദുഃഖത്തോടെയാണ് കേട്ടതെന്നും ഇന്ത്യയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും അഭിവൃദ്ധിക്കായി പ്രാര്‍ത്ഥിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്ത കത്തില്‍ അദേഹം വ്യക്തമാക്കി. ഇന്ത്യയുടെ സുരക്ഷയിലും ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും പലസ്തീന്റെ പിന്തുണ അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഇസ്രേലി സേന മാര്‍ച്ച് 18ന് ആക്രമണം പുനരാരംഭിച്ചശേഷം ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 2062 ആയെന്ന് ഹമാസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇക്കാലയളവില്‍ 5,375 പേര്‍ക്കു പരിക്കേറ്റു. ഇന്നലെ അവസാനിച്ച 24 മണിക്കൂറിനുള്ളില്‍ മാത്രം 84 മൃതദേഹങ്ങളും പരിക്കേറ്റ 168 പേരും ഗാസയിലെ ആശുപത്രികളിലെത്തി.

2023 ഒക്ടോബര്‍ ഏഴിലെ ഭീകരാക്രമണത്തിനു പിന്നാലെ ഇസ്രയേല്‍ പ്രത്യാക്രമണം ആരംഭിച്ചശേഷം ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 51,439 ആയി. 1.17 ലക്ഷം പേര്‍ക്കാണു പരിക്കേറ്റത്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി