കിണറിനുള്ളില്‍ നിന്ന് നിരന്തരം പ്രേതത്തിന്റെ ശബ്ദം; ഭയന്നുവിറച്ച് നാട്ടുകാര്‍, ഒടുവില്‍ പൊലീസെത്തി പ്രേതത്തെ കരകയറ്റി

തായ്‌ലന്റിലെ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഒരു ഗ്രാമത്തില്‍ നിന്ന് പുറത്തുവരുന്നത് കൗതുകകരമായ വാര്‍ത്തയാണ്. മൂന്ന് ദിവസത്തിന് ശേഷം കിണറ്റില്‍ നിന്ന് പ്രേതത്തെ കരയക്ക് കയറ്റിയെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. മൂന്ന് ദിവസമായി കിണറ്റില്‍ നിന്ന് നാട്ടുകാര്‍ പ്രേതത്തിന്റെ ശബ്ദം കേട്ടിരുന്നു.

ശബ്ദം പ്രേതത്തിന്റേതാണെന്ന് ഉറപ്പിച്ചതോടെ സമീപവാസികളൊന്നും കിണറിന് സമീപത്തേക്ക് പോകാന്‍ തയ്യാറാകാതെയായി. ഒടുവില്‍ ഭയം മൂര്‍ച്ഛിച്ചതോടെ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് കണ്ടതാകട്ടെ അവശനിലയില്‍ ഒരു യുവാവ് കിണറ്റില്‍ അകപ്പെട്ട് കിടക്കുന്നതും.

തുടര്‍ന്ന് പൊലീസ് ഇയാളെ പുറത്തെടുത്തു. തായ്-മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തുള്ള തക് പ്രവിശ്യയിലെ മെയ് സോട്ടിലാണ് സംഭവം നടന്നത്. നവംബര്‍ 24ന് ആയിരുന്നു ഗ്രാമത്തോട് ചേര്‍ന്നുള്ള വനത്തിലെ ഉപേക്ഷിക്കപ്പെട്ട കിണറിനുള്ളില്‍ നിന്ന് വിചിത്രമായ കരച്ചില്‍ ശബ്ദം കേള്‍ക്കുന്നതായി പൊലീസില്‍ അറിയിച്ചത്.

ചൈന സ്വദേശിയായ യുവാവിനെ ആണ് കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. അരമണിക്കൂര്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇയാളെ പുറത്തെടുത്തു. ശരീരത്തില്‍ ഉടനീളം മുറിവുകളും തലയിലും കൈയിലും ഗുരുതരമായ പരിക്കുകളും ഉണ്ടായിരുന്നു. 12 മീറ്റര്‍ ആഴമുള്ള കിണറിലാണ് യുവാവ് അകപ്പെട്ടത്.

ലിയു ചുവാനി എന്ന 22 കാരനാണ് താനെന്ന് യുവാവ് അവകാശപ്പെടുന്നു. എന്നാല്‍ ഇയാള്‍ തായ്ലന്‍ഡ്-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ എങ്ങനെ എത്തിയെന്ന് വ്യക്തമല്ല.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ