'ഇന്ത്യയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നു', യു.എസ് മനുഷ്യാവകാശ റിപ്പോര്‍ട്ട്

ഇന്ത്യയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരെ പ്രാദേശിക, ദേശീയ തലങ്ങളിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി യുഎസ് റിപ്പോര്‍ട്ട്. ശാരീരിക പീഡനങ്ങളിലൂടെയും ആക്രമണങ്ങളിലൂടെയും മാധ്യമപ്രവര്‍ത്തകരെ ഭയപ്പെടുത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കോണ്‍ഗ്രസ് ആവശ്യപ്രകാരം സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ 2021 ലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ ഇന്ത്യ എന്ന് വിഭാഗത്തിലാണ് പരാമര്‍ശം.

സ്വതന്ത്ര മാധ്യമങ്ങള്‍ സജീവമായിരുന്നു. പൊതുവെ വൈവിധ്യമാര്‍ന്ന കാഴ്ചപ്പാടുകളാണ് പ്രകടിപ്പിക്കുന്നത്. എന്നാല്‍ ശാരീരിക പീഡനത്തിലൂടെയും ആക്രമണങ്ങളിലൂടെയും നിര്‍ണായക മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നതിലും ഉടമകളെ സമ്മര്‍ദ്ദത്തിലാക്കുന്നതിലും സ്‌പോണ്‍സര്‍മാരെ ടാര്‍ഗെറ്റുചെയ്യുന്നതിലും നിസ്സാരമായ നിയമനടപടികള്‍ പ്രോത്സാഹിപ്പിക്കുന്നതിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ട്. ഇതിന് പുറമേ മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റും ഉള്‍പ്പടെയുള്ള ആശയവിനിമയ സേവനങ്ങള്‍ തടയുന്നതിലും, സഞ്ചാരസ്വാതന്ത്ര്യത്തെ തടയുന്നതിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ടിട്ടുണ്ട്.

സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നതിനായി ക്രിമിനല്‍ പ്രോസിക്യൂഷനുകളും അന്വേഷണങ്ങളും ഉപയോഗിച്ചതായി ഇന്ത്യയിലെ എന്‍ജിഒകള്‍ ആരോപിച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സമാനമായ റിപ്പോര്‍ട്ടുകള്‍ ഇന്ത്യ നേരത്തെ തള്ളിയിരുന്നു. എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള ജനാധിപത്യ സമ്പ്രദായങ്ങള്‍ രാജ്യത്തുണ്ടെന്നാണ് ഇന്ത്യ ഉറപ്പിച്ചു പറഞ്ഞത്.

സര്‍ക്കാര്‍ അധികാരികളില്‍ നിന്ന് ഏകപക്ഷീയമായ അറസ്റ്റും തടങ്കലില്‍ വയ്ക്കലും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സ്വകാര്യതയില്‍ ഏകപക്ഷീയമോ നിയമവിരുദ്ധമോ ആയ ഇടപെടല്‍ ഉണ്ടെന്ന് രാഷ്ട്രീയ തടവുകാര്‍ ഉള്‍പ്പടെ ആരോപിക്കുന്നുണ്ട്.

അക്രമം, ഭീഷണികള്‍, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അന്യായമായ അറസ്റ്റുകളോ പ്രോസിക്യൂഷനുകളോ ഉള്‍പ്പെടെയുള്ള നടപടികളിലൂടെ സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്.

സമൂഹ മാധ്യമങ്ങളിലെ പ്രസംഗം പ്രോസിക്യൂട്ട് ചെയ്യാന്‍ ക്രിമിനല്‍ ലിബല്‍ നിയമങ്ങള്‍ ഉപയോഗിച്ചതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റഎ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സര്‍ക്കാരിതര സ്ഥാപനങ്ങളുടേയും, സിവില്‍ സൊസൈറ്റി സംഘടനകളുടേയും ഫണ്ടിംഗ് മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ അമിതമായി നിയന്ത്രണങ്ങള്‍ ചുമത്തുന്നു.

അഭയാര്‍ത്ഥികളെ നിര്‍ബന്ധിതമായി തിരിച്ചയക്കുക, സര്‍ക്കാര്‍ അഴിമതി, ആഭ്യന്തര, അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനകള്‍ക്കെതിരെയുള്ള സര്‍ക്കാര്‍ പീഡനം, ലിംഗാധിഷ്ഠിത അക്രമങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ അഭാവവും ഉത്തരവാദിത്തം ഇല്ലായ്മയും എന്നിവയെല്ലാമാണ് 2021-ല്‍ ഇന്ത്യയില്‍ നടന്ന മറ്റ് പ്രധാന മനുഷ്യാവകാശ ലംഘനങ്ങള്‍.

ഇന്ത്യയിലെ മറ്റ് മനുഷ്യാവകാശ ലംഘനങ്ങളില്‍, മതപരമായ ബന്ധം, സാമൂഹിക നില അല്ലെങ്കില്‍ ലൈംഗിക ആഭിമുഖ്യം, ലിംഗ സ്വത്വം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ന്യൂനപക്ഷ വിഭാഗങ്ങളിലെ അംഗങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമം, ബാലവേല, അടിമവേല എന്നിവയും ഉള്‍പ്പെടുന്നു.

ജമ്മു കശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, മാവോയിസ്റ്റ് ഭീകരാക്രമണ ബാധിത പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ ഭീകരര്‍ വലിയ അക്രമമാണ് നടത്തുന്നത്. സായുധ സേനാംഗങ്ങള്‍, പൊലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സാധാരണക്കാര്‍ എന്നിവരെ കൊലപ്പെടുത്തുകയും പീഡിപ്പിക്കുകയും, തട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു. ബാല സൈനികരെ റിക്രൂട്ട് ചെയ്യുന്നത് ഉള്‍പ്പടെയുള്ള ഗുരുതരമായ അക്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

Latest Stories

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം