ലാവോസില്‍ ലഹരിവേട്ട, പിടിച്ചെടുത്തത് 36.5 ദശലക്ഷം മെത്ത് ഗുളികകള്‍; മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ലാവോസില്‍ വീണ്ടും ലഹരിവേട്ട. മാരക ലഹരി മരുന്നായ മെത്താംഫെറ്റാമൈനാണ് പിടികൂടിയത്. ബോക്കിയോയുടെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയില്‍ നിന്ന് 36.5 ദശലക്ഷം മെത്ത് ഗുളികകള്‍ ലാവോസ് പൊലീസ് പിടിച്ചെടുത്തു. രാജ്യത്ത് നടക്കുന്ന രണ്ടാമത്തെ വലിയ ലഹരിവേട്ടയാണിത്. ഇതേ മേഖലയില്‍ നിന്ന് കഴിഞ്ഞ ഒക്ടോബറില്‍ 55.6 ദശലക്ഷം മെത്ത് ഗുളികകള്‍ പിടിച്ചെടുത്തിരുന്നു. തെക്കുകിഴക്കന്‍ ഏഷ്യയിലെ സുരക്ഷയുടെ തകര്‍ച്ചയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് യുഎന്‍ ഐക്യരാഷ്ട്ര സംഘടന വിദഗ്ധര്‍ പറഞ്ഞു.

പിടിച്ചെടുക്കല്‍ നടന്ന മെകോങ് നദി മേഖലയില്‍ മയക്കുമരുന്ന് ഉല്‍പാദനത്തിന്റെയും കടത്തിന്റെയും കുതിച്ചുചാട്ടം അനുഭവപ്പെടുന്നുണ്ടെന്നും അത് നിയന്ത്രണത്തിലാക്കാന്‍ ശക്തമായ ശ്രമങ്ങള്‍ ആവശ്യമാണെന്നും യു.എന്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം ഓഫീസ് പ്രാദേശിക പ്രതിനിധി ജെറിമി ഡഗ്ലസ് മുന്നറിയിപ്പ് നല്‍കി. സംഘടിത കുറ്റകൃത്യങ്ങളുടെ കളിസ്ഥലമായി മെകോങ്് മേഖല മാറി. അതിനായുള്ള എല്ലാ ഘടകങ്ങളും അവിടെയുണ്ടെന്നും അദ്ദഹം പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ഹുആയ് സായ് ജില്ലയില്‍ നിന്ന് നാല് പേരെ അറസ്റ്റ് ചെയ്തതായി ലാവോസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ നിന്ന് 590 കിലോയോളം ഐസ് എന്നറിയപ്പെടുന്ന ക്രിസ്റ്റല്‍ മെത്തും, ഹെറോയിനും, ഒരു പിസ്റ്റളും പിടിച്ചെടുത്തിട്ടുണ്ട്.

മ്യാന്‍മറിലേയും തായ്ലന്റിലേയും അതിര്‍ത്തി പ്രദേശമായ ബൊക്കിയോ, സുവര്‍ണ്ണ ത്രികോണം എന്നറിയപ്പെടുന്ന പ്രദേശമാണ്. ഇവിടം നിരോധിത മയക്കുമരുന്ന് ഉത്പാദനത്തിന് കുപ്രസിദ്ധമാണ്. ഹെറോയിനും അത് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന കറുപ്പും, അടുത്ത വര്‍ഷങ്ങളിലായി ചേര്‍ന്ന മെത്താംഫെറ്റാമൈനും മേഖലയില്‍ സജീവമാണ്. മ്യാന്‍മറില്‍, പ്രത്യേകിച്ച് ഷാന്‍ സംസ്ഥാനത്താണ് ഇവ കൂടുതലായി ല്‍പാദിപ്പിക്കപ്പെടുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ