'8 വർഷത്തിനുള്ളിൽ ഡേറ്റിംഗിൽ റിജെക്ട് ചെയ്തത് 2000 പെൺകുട്ടികൾ'; പക്ഷെ തളർന്നില്ല, യുവാവിന്റെ പ്രതികാരം ഇങ്ങനെ

‘8 വർഷത്തിനുള്ളിൽ ഡേറ്റിംഗിൽ റിജെക്ട് ചെയ്തത് 2000 പെൺകുട്ടികൾ’. കേൾക്കുമ്പോൾ ചിലപ്പോൾ അത്ഭുതം തോന്നിയേക്കാം. എന്നാൽ ഇത് സത്യമാണ്. ജപ്പാനിൽ നിന്നുള്ള യോഷിയോ എന്നയാളാണ് എട്ട് വർഷത്തിനിടയിൽ രണ്ടായിരം പേരാൽ റിജെക്ട് ചെയ്യപ്പെട്ടത്. പക്ഷെ ഈ യുവാവ് തളർന്നില്ല. അയാൾ സ്വന്തമായി ഒരു സ്ഥാപനം തന്നെ തുടങ്ങി. ഇതാണ് ഇയാളെ വ്യത്യസ്തനാക്കിയതും.

സയൻസിൽ ബിരുദാനന്തരബിരുമുള്ള യോഷിയോയ്ക്ക് വർഷം 20 ലക്ഷം രൂപ സ്ഥിരവരുമാനവുമുണ്ടായിരുന്നു. മാതാപിതാക്കൾക്കൊപ്പമായിരുന്നു അയാൾ‌ താമസിച്ചിരുന്നത്. എന്നാൽ ഈ കാരണത്താൽ പല പെൺകുട്ടികളും അയാളുടെ പ്രണയാഭ്യർത്ഥനയും നിരസിച്ചു. അതുകൊണ്ട് തന്നെ യോഷിയോയ്ക്ക് ഒരു പ്രണയവും സെറ്റായിരുന്നില്ല.

ആദ്യത്തെ ദിവസം ഡേറ്റിം​ഗിന് പോയിക്കഴിയുമ്പോൾ തന്നെ പലപ്പോഴും പെൺകുട്ടികൾ യോഷിയോയെ ബ്ലോക്ക് ചെയ്യാൻ തുടങ്ങി. അവസാനം പതിയെ യോഷിയോയ്ക്ക് ഡേറ്റിം​ഗിലുള്ള താല്പര്യം കുറഞ്ഞുവന്നു. എന്നാൽ, പിന്നീട് അയാൾ തന്റെ ഇപ്പോഴത്തെ പങ്കാളിയായ യുവതിയെ കണ്ടുമുട്ടുകയും ഒരുമിച്ച് ജീവിക്കാൻ ആരംഭിക്കുകയും ചെയ്തു. ഇരുവർക്കും ഒരു കുട്ടിയും ഉണ്ട്. എന്നാൽ, അതുകൊണ്ടൊന്നും തീർന്നില്ല.

പലവട്ടം പ്രണയത്തിൽ തഴയപ്പെട്ട ഒരാളെന്ന നിലയിൽ പ്രണയത്തോട് മുഖം തിരിച്ച് നിൽക്കുകയല്ല, സ്വന്തമായി ഒരു ഡേറ്റിം​ഗ് ഏജൻസി തന്നെ യോഷിയോ തുടങ്ങി. പേര് യോഷിയോ മാര്യേജ് ലബോറട്ടറി (Yoshio Marriage Laboratory). ഈ ഏജൻസി എന്താണ് ചെയ്യുന്നതെന്ന് വച്ചാൽ ഫ്രീയായി പ്രണയത്തെ കുറിച്ച് ഉപദേശം നൽകും. പറ്റിയ പങ്കാളികളെ കണ്ടെത്താൻ സഹായിക്കും. അങ്ങനെയാണ് ഈ ഏജൻസിയുടെ പ്രവർത്തനങ്ങൾ.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍