റിപ്പബ്ലിക് ഡേ 2022: അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങൾ

ഈ വർഷത്തെ ആഘോഷങ്ങൾക്ക് പ്രാധാന്യമുണ്ട്. കാരണം ഇത് ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികമാണ്, രാജ്യത്തുടനീളം ‘ആസാദി കാ അമൃത് മഹോത്സവ്’ ആയി ആചരിക്കുന്നു.

രാജ്പഥിൽ നടന്ന ആഘോഷങ്ങളിൽ 5,000 പേർ മാത്രം പങ്കെടുത്തു . കർശനമായ കോവിഡ് പ്രോട്ടോക്കോൾ നിലവിലുണ്ടായിരുന്നു. ഡബിൾ വാക്സിനേഷൻ എടുത്ത മുതിർന്നവർക്കും ഒറ്റ ഡോസ് കുത്തിവയ്പ്പ് എടുത്ത 15 വയസും അതിൽ കൂടുതലുമുള്ള കുട്ടികൾക്കും മാത്രമേ അനുവാദമുള്ളൂ. പകർച്ചവ്യാധി കാരണം, ഈ വർഷം വിദേശ സംഘം ഇല്ല.

മൂടൽമഞ്ഞ് കാരണം  പതിവിലും അര മണിക്കൂർ വൈകി രാവിലെ 10:30 ന് രാജ്പഥിൽ പരേഡ് ആരംഭിച്ചു. പരിപാടിക്ക് മുന്നോടിയായി ദേശീയ യുദ്ധസ്മാരകത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു.

ലഫ്റ്റനന്റ് ജനറൽ വിജയ് കുമാർ മിശ്രയുടെ നേതൃത്വത്തിൽ ത്രിവർണ പതാക ഉയർത്തി 21 തോക്ക് സല്യൂട്ട് നൽകിയ ശേഷമാണ് പരേഡ് ആരംഭിച്ചത്. രാജ്യത്തെ പരമോന്നത ധീര പുരസ്‌കാരങ്ങളായ പരമവീര ചക്ര, അശോക് ചക്ര എന്നിവയിലെ ജേതാക്കളാണ് സായുധ സേനയുടെ പരമോന്നത കമാൻഡറായ രാഷ്ട്രപതിയെ സല്യൂട്ട് ചെയ്യാൻ സംഘത്തെ നയിച്ചത്.

സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ദശാബ്ദങ്ങളായി ഇന്ത്യൻ ആർമി യൂണിഫോമുകളും റൈഫിളുകളും പരിണമിച്ചത് എങ്ങനെയാണ് എന്ന് പരേഡിൽ അറിയാം. കരസേനയുടെ മൂന്ന് സംഘങ്ങൾ മുൻ ദശകങ്ങളിലെ യൂണിഫോം ധരിച്ച് റൈഫിളുകൾ വഹിച്ചു. വേറൊരു സംഘം  പുതിയ യുദ്ധ യൂണിഫോം ധരിച്ച് ഏറ്റവും പുതിയ ടാവർ റൈഫിളുകൾ ഏന്തി.

കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബാബു റാമിന് രാഷ്ട്രപതി കോവിന്ദ് മരണാനന്തര ബഹുമതിയായ അശോക് ചക്ര നൽകി ആദരിച്ചു. ഉദ്യോഗസ്ഥന്റെ ഭാര്യയാണ് അദ്ദേഹത്തിന് വേണ്ടി അവാർഡ് ഏറ്റുവാങ്ങിയത്.

സ്വാതന്ത്ര്യസമരം മുതൽ ജൈവവൈവിധ്യം വരെയുള്ള പ്രമേയങ്ങളുള്ള ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം പ്രദർശിപ്പിച്ച സംസ്ഥാനങ്ങളിൽ നിന്നുള്ളനിശ്‌ചല ദൃശ്യങ്ങൾ സുരക്ഷ സേനയുടെ സംഘത്തെ പിന്തുടർന്നു.

ജൽ ജീവൻ മിഷൻ പോലെയുള്ള മുൻനിര സംരംഭങ്ങളെ ഉയർത്തിക്കാട്ടിക്കൊണ്ട് നിരവധി സർക്കാർ മന്ത്രാലയങ്ങളും വകുപ്പുകളും നിശ്‌ചല ദൃശ്യങ്ങൾ  പുറത്തിറക്കി. കേന്ദ്ര പൊതുമരാമത്ത് വകുപ്പ്  നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

രാജ്യവ്യാപകമായി നൃത്തമത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട വിവിധ വിഭാഗങ്ങളിൽപ്പെട്ട 480 നർത്തകർ പരേഡിൽ അവതരിപ്പിച്ചു.

ജനുവരി 29 ന് വിജയ് ചൗക്കിൽ നടക്കുന്ന ‘ബീറ്റിംഗ് റിട്രീറ്റ്’ ചടങ്ങിനായി, തദ്ദേശീയമായി നിർമ്മിച്ച 1,000 ഡ്രോണുകളുള്ള പ്രദർശനം  ആസൂത്രണം ചെയ്തിട്ടുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ