റിപ്പബ്ലിക് ഡേ 2022: അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങൾ

ഈ വർഷത്തെ ആഘോഷങ്ങൾക്ക് പ്രാധാന്യമുണ്ട്. കാരണം ഇത് ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികമാണ്, രാജ്യത്തുടനീളം ‘ആസാദി കാ അമൃത് മഹോത്സവ്’ ആയി ആചരിക്കുന്നു.

രാജ്പഥിൽ നടന്ന ആഘോഷങ്ങളിൽ 5,000 പേർ മാത്രം പങ്കെടുത്തു . കർശനമായ കോവിഡ് പ്രോട്ടോക്കോൾ നിലവിലുണ്ടായിരുന്നു. ഡബിൾ വാക്സിനേഷൻ എടുത്ത മുതിർന്നവർക്കും ഒറ്റ ഡോസ് കുത്തിവയ്പ്പ് എടുത്ത 15 വയസും അതിൽ കൂടുതലുമുള്ള കുട്ടികൾക്കും മാത്രമേ അനുവാദമുള്ളൂ. പകർച്ചവ്യാധി കാരണം, ഈ വർഷം വിദേശ സംഘം ഇല്ല.

മൂടൽമഞ്ഞ് കാരണം  പതിവിലും അര മണിക്കൂർ വൈകി രാവിലെ 10:30 ന് രാജ്പഥിൽ പരേഡ് ആരംഭിച്ചു. പരിപാടിക്ക് മുന്നോടിയായി ദേശീയ യുദ്ധസ്മാരകത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു.

ലഫ്റ്റനന്റ് ജനറൽ വിജയ് കുമാർ മിശ്രയുടെ നേതൃത്വത്തിൽ ത്രിവർണ പതാക ഉയർത്തി 21 തോക്ക് സല്യൂട്ട് നൽകിയ ശേഷമാണ് പരേഡ് ആരംഭിച്ചത്. രാജ്യത്തെ പരമോന്നത ധീര പുരസ്‌കാരങ്ങളായ പരമവീര ചക്ര, അശോക് ചക്ര എന്നിവയിലെ ജേതാക്കളാണ് സായുധ സേനയുടെ പരമോന്നത കമാൻഡറായ രാഷ്ട്രപതിയെ സല്യൂട്ട് ചെയ്യാൻ സംഘത്തെ നയിച്ചത്.

സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ദശാബ്ദങ്ങളായി ഇന്ത്യൻ ആർമി യൂണിഫോമുകളും റൈഫിളുകളും പരിണമിച്ചത് എങ്ങനെയാണ് എന്ന് പരേഡിൽ അറിയാം. കരസേനയുടെ മൂന്ന് സംഘങ്ങൾ മുൻ ദശകങ്ങളിലെ യൂണിഫോം ധരിച്ച് റൈഫിളുകൾ വഹിച്ചു. വേറൊരു സംഘം  പുതിയ യുദ്ധ യൂണിഫോം ധരിച്ച് ഏറ്റവും പുതിയ ടാവർ റൈഫിളുകൾ ഏന്തി.

കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബാബു റാമിന് രാഷ്ട്രപതി കോവിന്ദ് മരണാനന്തര ബഹുമതിയായ അശോക് ചക്ര നൽകി ആദരിച്ചു. ഉദ്യോഗസ്ഥന്റെ ഭാര്യയാണ് അദ്ദേഹത്തിന് വേണ്ടി അവാർഡ് ഏറ്റുവാങ്ങിയത്.

സ്വാതന്ത്ര്യസമരം മുതൽ ജൈവവൈവിധ്യം വരെയുള്ള പ്രമേയങ്ങളുള്ള ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം പ്രദർശിപ്പിച്ച സംസ്ഥാനങ്ങളിൽ നിന്നുള്ളനിശ്‌ചല ദൃശ്യങ്ങൾ സുരക്ഷ സേനയുടെ സംഘത്തെ പിന്തുടർന്നു.

ജൽ ജീവൻ മിഷൻ പോലെയുള്ള മുൻനിര സംരംഭങ്ങളെ ഉയർത്തിക്കാട്ടിക്കൊണ്ട് നിരവധി സർക്കാർ മന്ത്രാലയങ്ങളും വകുപ്പുകളും നിശ്‌ചല ദൃശ്യങ്ങൾ  പുറത്തിറക്കി. കേന്ദ്ര പൊതുമരാമത്ത് വകുപ്പ്  നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

രാജ്യവ്യാപകമായി നൃത്തമത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട വിവിധ വിഭാഗങ്ങളിൽപ്പെട്ട 480 നർത്തകർ പരേഡിൽ അവതരിപ്പിച്ചു.

ജനുവരി 29 ന് വിജയ് ചൗക്കിൽ നടക്കുന്ന ‘ബീറ്റിംഗ് റിട്രീറ്റ്’ ചടങ്ങിനായി, തദ്ദേശീയമായി നിർമ്മിച്ച 1,000 ഡ്രോണുകളുള്ള പ്രദർശനം  ആസൂത്രണം ചെയ്തിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ