'ഞാൻ ക്ലിനിക്കൽ ഡിപ്രഷനിലേക്ക് പോയ ഒരാൾ, അന്നും പണം തന്നിരുന്നത് അച്ഛൻ'; തുറന്നുപറഞ്ഞ് മാധവ് സുരേഷ്

സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവ്. പലപ്പോഴും ട്രോളുകളിൽ നിറയാറുള്ള മാധവ് സുരേഷ് അതിനോടെല്ലാം ആരോഗ്യപരമായി പ്രതികരണവും നടത്താറുണ്ട്. മാധവിന്റെ ഏറ്റവും പുതിയ മലയാള ചിത്രമായ അങ്കം അട്ടഹാസത്തിന്റെ പ്രെമോഷനിടെ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വിദേശ പഠന കാലത്ത് താൻ ക്ലിനിക്കൽ ഡിപ്രഷനിലായിരുന്നുവെന്നാണ് മാധവ് തുറന്നുപറഞ്ഞിരിക്കുന്നത്.

അക്കാലത്ത് തനിക്ക് പണം തന്ന തന്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് അച്ഛൻ തന്നെ ആയിരുന്നെന്നും ബെഡിൽ നിന്നും പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥ ഉണ്ടായിരുന്നെന്നും മാധവ് സുരേഷ് പറഞ്ഞു. അന്ന് നല്ല ജീവിത സാ​ഹചര്യവും മൂന്ന് നേരം ഭക്ഷണവും എന്ത് സഹായത്തിനുമായി മാതാപിതാക്കാളും കൂടെയുണ്ടായിരുന്നെന്നും മാധവ് സുരേഷ് കൂട്ടിച്ചേർത്തു. താൻ ഒരുപാട് ട്രാവലിങ് നടത്തിയിട്ടില്ല എന്നും മാധവ് സുരേഷ് പറഞ്ഞു.

മെന്റൽ ഹെൽത്ത് എന്നത് റിയലായ ഒന്നാണ്. നല്ല ജീവിത സാഹചര്യവുമുള്ളയാളും ഡിപ്രഷനിലേക്ക് പോകുന്നതിൽ ഒരു തെറ്റുമില്ല. അതുപോലെ ക്ലിനിക്കൽ ഡിപ്രഷനിലേക്ക് പോയ ഒരാളാണ് ഞാൻ. ക്ലിനിക്കലി വിഷാദരോ​ഗം എന്നിൽ കണ്ടെത്തിയിരുന്നു. കാര്യം എന്താണെന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല എന്നും മാധവ് സുരേഷ് പറയുന്നു.

മാധവിന്റെ വാക്കുകൾ

ഒരു പരിധിയിൽ കൂടുതൽ സെൽഫ് റെസ്പെക്ട് കളഞ്ഞ് നിൽക്കുകയും നമ്മുടെ ശരീരത്തെ നമ്മൾ തന്നെ മാനസീകമായി പീഡിപ്പിക്കുകയും ചെയ്താൽ നമ്മുടെ ശരീരം നമ്മളെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കും. ഇത് കേൾക്കുമ്പോൾ ചിലർക്കെങ്കിലും കളിയാക്കാൻ തോന്നും. പക്ഷെ സത്യം പറയട്ടെ മാനസികാരോ​ഗ്യം എന്നത് സത്യമാണ്. നാല് വ​ർഷം ഞാൻ അവിടെ പഠിച്ചപ്പോൾ എന്റെ കാര്യങ്ങൾ നോക്കിയത് അച്ഛൻ തന്നെയാണ്. അല്ലാതെ അച്ഛൻ പണം തരാത‍െ ഇരുന്നിട്ടില്ല. പക്ഷെ എന്തുകൊണ്ടോ പുറത്തിറങ്ങി പോകാനോ സ്ഥലങ്ങൾ കാണാനോ ഒന്നും എനിക്ക് തോന്നിയിരുന്നില്ല. ബെഡ്ഡിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയുണ്ട്. റോബോട്ടിക്ക് ലൈഫ് പോലെയാകും ആ സമയത്ത് ജീവിതം. അന്ന് നല്ല ജീവിത സാ​ഹചര്യവും മൂന്ന് നേരം ഭക്ഷണവും എന്ത് സഹായത്തിനുമായി മാതാപിതാക്കളുമെല്ലാം എനിക്ക് ഉണ്ടായിരുന്നു. എന്റെ പ്രശ്നങ്ങളല്ല ലോകത്തിലെ ഏറ്റവും വലിയ പ്രശ്നമെന്നും എനിക്ക് അറിയാം. പക്ഷെ അന്ന് ഞാൻ അനുഭവിച്ചത് എനിക്ക് ഏറ്റവു വലിയ പ്രശ്നങ്ങൾ തന്നെയായിരുന്നു.

Latest Stories

'അമ്മ' ഓഫീസിൽ തൊഴിൽ പീഡനമെന്ന് പരാതി നൽകി യുവതി; ആരോപണം കുക്കു പരമേശ്വരനും ഉണ്ണി ശിവപാലിനുമെതിരെ

'ഭരണ പരാജയത്തിന്റെ ഉത്തരവാദിത്തം ജനങ്ങളുടെ മേൽ കെട്ടിവയ്ക്കാൻ നോക്കുന്നു, എന്തു വാങ്ങണം എവിടെ പോകരുത് എന്നൊക്കെ ഉപദേശിക്കുന്നത് വീഴ്ച മറയ്ക്കാന്‍'; രാഹുൽ ഗാന്ധി

'പ്രണയം എപ്പോഴും ഉച്ചത്തിലാണ്' വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ചിത്രങ്ങൾ പങ്കുവെച്ച് തൃഷ; ചർച്ചയാക്കി സോഷ്യൽ മീഡിയ

ടിവികെയെ പിന്തുണച്ചത് ഡിഎംകെ നേതൃത്വത്തോട് സംസാരിച്ചതിന് ശേഷം; അവർക്ക് നൽകിയ പിന്തുണ ഏകപക്ഷീയമല്ലെന്നും കോൺഗ്രസ്

'ബംഗാളില്‍ ബിജെപിയെ വേരുറപ്പിക്കാന്‍ സഹായിച്ചത് മമത'; മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

'വന്ദേമാതരം ആദ്യം പാടിയത് ലോക്ഭവന്റെ നിർദേശ പ്രകാരം'; വിശദീകരണവുമായി ടിവികെ

'എല്ലാ ചർച്ചകളും കഴിഞ്ഞു, ഇനി ചർച്ചയുടെ ആവശ്യമില്ല'; മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് അറിയിക്കുമെന്ന് രമേശ് ചെന്നിത്തല

'വർക്ക് ഫ്രം ഹോമിലേക്ക് പോകുക, ഇന്ധന ഉപയോഗം കുറയ്ക്കണം, സ്വർണം വാങ്ങരുത്'; നിർദേശങ്ങളുമായി നരേന്ദ്ര മോദി

യുദ്ധം അവസാനിച്ചിട്ടില്ല, ഇറാന്റെ ശക്തി കേന്ദ്രങ്ങൾ തകർക്കാതെ ഇത് അവസാനിക്കില്ല: ബെഞ്ചമിൻ നെതന്യാഹു

ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെ കുവൈത്തിൽ വീണ്ടും ഡ്രോൺ ആക്രമണശ്രമം