സ്വകാര്യ ഭാഗത്ത് മെഹന്തി ഇടാൻ റേറ്റ് ചോദിച്ച് പ്രാങ്ക് കോൾ; പിന്നാലെ വിമർശനം, വിവാദമായതോടെ മാപ്പ് പറഞ്ഞ് ആർ ജെ അഞ്ജലി

ഇക്കഴിഞ്ഞ ദിവസമായിരുന്നു സ്വകാര്യ ഭാഗത്ത് മെഹന്തി ഇടാൻ റേറ്റ് ചോദിച്ച് അവതാരകയും റേഡിയോ ജോക്കിയുമായ ആർ ജെ അഞ്ജലി ഒരു സ്ത്രീക്ക് പ്രാങ്ക് കോൾ ചെയ്തത്. ബ്യൂട്ടിപാർലർ നടത്തുന്ന ഒരു സ്ത്രീയെ വിളിച്ച് മെഹന്തി ഇടുന്നതുമായി ബന്ധപ്പെട്ട് അനാവശ്യമായ രീതിയിൽ സംസാരം നടത്തുന്ന അഞ്ജലിയുടെ വിഡിയോ പുറത്ത് വന്നിരുന്നു. എന്നാൽ ഇതിന് പിന്നാലെ ആർ ജെ അഞ്ജലിക്കെതിരെ സമൂഹമാധ്യമത്തിൽ വ്യാപക വിമർശനമാണ് ഉയർന്നത്.

ആർജെ അഞ്ജലിയും സുഹൃത്ത് നിരഞ്ജനയും കൂടി ചെയ്‌ത പ്രാങ്ക് കോൾ ആണ് വലിയ വിവാദമായത്. സമൂഹ മാധ്യമങ്ങളിൽ നിരവധി പേരാണ് അഞ്ജലിയെയും നിരഞ്ജനയെയും വിമർശിച്ച് രംഗത്തെത്തിയത്. പുറത്ത് വന്ന വീഡിയോയിൽ സ്വകാര്യ ഭാഗത്ത് മെഹന്തി ഇടണം എത്രയാണ് റേറ്റ് എന്നാണ് ആർ ജെ നിരഞ്ജന ചോദിക്കുന്നത്. താൻ ഉടൻ വിവാഹം കഴിക്കാൻ പോവുകയാണെന്നും ഫിയൻസിക്ക് ഒരു സർപ്രൈസ് കൊടുക്കാനാണെന്നാണ് ആർ ജെ നിരഞ്ജന പറഞ്ഞത്. എന്നാൽ ഇതിന് പിന്നാലെ ബ്യൂട്ടിപാർലർ നടത്തുന്ന സ്ത്രീ ഫോൺ കോൾ കട്ട് ചെയ്യുകയായിരുന്നു.

വിഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇവരുടെ നടപടിയെ വിമർശിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പുകൾ പ്രത്യക്ഷപ്പെട്ടു. പലരും ട്രോൾ ആക്കുകയും വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തു. എന്നാൽ സംഭവം വിവാദമായതോടെ വിഷയത്തിൽ മാപ്പ് പറഞ്ഞ് ആർ ജെ അഞ്ജലി രംഗത്തെത്തി. തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു അഞ്ജലി ക്ഷമാപണം നടത്തിയത്. ഇനി ഒരിക്കലും തന്റെ ഭാഗത്ത് നിന്നും ഇത്തരത്തിൽ ഒരു തെറ്റ് ആവർത്തിക്കില്ലെന്നും അഞ്ജലി ഉറപ്പ് നൽകി.

അഞ്ജലിയുടെ വാക്കുകൾ

‘ഞാൻ അങ്ങനെ ഉദ്ദേശിച്ചിരുന്നില്ല, ഇങ്ങനെ ഉദ്ദേശിച്ചിരുന്നില്ല എന്ന് പറയുന്നതിൽ ഇനി അർത്ഥമില്ല. ആ വാക്ക് പൊതുസമൂഹത്തെ മുറിവേൽപ്പിച്ചു എന്ന് മനസിലാക്കുന്നത് കൊണ്ട് തന്നെ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. മീശമാധവൻ എന്ന ചിത്രത്തിലെ വിഷുക്കണിയുമായി ബന്ധപ്പെട്ട വിഷ്വൽസിനെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആ പ്രാങ്ക് വീഡിയോ ചെയ്യുന്നത്, വീഡിയോ പബ്ലിഷ് ചെയ്‌ത്‌ കുറച്ചു മണിക്കൂറുകൾക്കുള്ളിൽ ഞങ്ങൾ വിചാരിച്ചത് ആ വാക്കിനോടുള്ള പ്രതിഷേധം ആയിരിക്കും നിങ്ങൾ രേഖപ്പെടുത്തുന്നത് എന്നാണ്. എന്നാൽ ഒരു വ്യക്‌തിയുടെ തൊഴിലിനെ അധിക്ഷേപിക്കണമെന്നോ അങ്ങനെ ഇൻസൾട്ട് ചെയ്യണമെന്നോ ഞങ്ങൾ ഒരു രീതിയിലും വിചാരിച്ചിട്ടില്ല. ഗൂഗിൾ ഫോം വഴി രജിസ്‌റ്റർ ചെയ്‌തവരിൽ നിന്നും മാത്രമാണ് പ്രാങ്ക് കോൾ വിളിക്കേണ്ട ആളുകളെ സെലക്‌ട് ചെയ്യുന്നത്. വിളിക്കുന്ന ആളുടെ പേരോ ഐഡന്റിറ്റിയോ ഒരിക്കലും വെളിപ്പെടുത്താറില്ല, ഇവിടെ യാതൊരു ന്യായീകരണങ്ങൾക്കും പ്രസക്‌തിയില്ല എന്ന് തിരിച്ചറിഞ്ഞു കൊണ്ടുതന്നെ തെറ്റുകൾ എൻറെ ഭാഗത്ത് നിന്ന് ഇനി മേൽ വരാതിരിക്കാൻ പൂർണമായ പരിശ്രമം എന്റെ ഭാഗത്ത് നിന്നും ഉണ്ടാകും എന്ന് ഉറപ്പു നൽകുകയാണ് ‘

View this post on Instagram

A post shared by Rj Anjali (@rjanjali__)

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി