'വിചിത്ര പ്രസ്താവനകള്‍ നടത്തിയാല്‍ സാമ്പത്തികാവസ്ഥയില്‍ പുരോഗതി ഉണ്ടാകില്ല'; മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹ

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെതിരെ മുന്‍ ധനമന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹ. വിചിത്ര പ്രസ്താവനകള്‍ നടത്തിയതുകൊണ്ട് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നല്ലാതെ സാമ്പത്തികാവസ്ഥയില്‍ പുരോഗതി ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഒല, ഊബര്‍ എന്നീ ഓണ്‍ലൈന്‍ ടാക്‌സികളാണു വാഹന വിപണിയുടെ തകര്‍ച്ചയ്ക്കു കാരണമെന്ന ധനമന്ത്രിയുടെ പ്രസ്താവനക്കെതിരെയാണു യശ്വന്ത് സിന്‍ഹ രംഗത്തെത്തിയത്. ഒലയും ഊബറുമാണു വാഹനവിപണിയുടെ തകര്‍ച്ചയ്ക്കു കാരണമെങ്കില്‍ എങ്ങനെയാണു ട്രക്കുകളുടെ വില്‍പന ഇടിഞ്ഞതെന്നു സിന്‍ഹ ചോദിച്ചു.

ദുബായിലേതുപോലെ മെഗാ ഷോപ്പിങ് ഫെസ്റ്റിവല്‍ നടത്തുന്നതിനെ സിന്‍ഹ ചോദ്യം ചെയ്തു. യുഎഇയുടെയും ഇന്ത്യയുടെയും സാമ്പത്തികാവസ്ഥ വ്യത്യസ്തമാണ്. കര്‍ഷര്‍ക്കു പുരോഗതിയുണ്ടായാല്‍ മാത്രമെ ഇന്ത്യന്‍ സമ്പദ് രംഗത്തു മാറ്റമുണ്ടാകൂ. ജിഡിപി എട്ട് ശതമാനമെങ്കിലും വളരേണ്ടതുണ്ട്. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ 5% വളര്‍ച്ചയാണുള്ളത്. 3% കുറവുണ്ടായതിലൂടെ ആറുലക്ഷം കോടിയുടെ നഷ്ടമാണ് ഈ കാലയളവിലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്