ജീവനക്കാരുടെ സമരം; വൈദ്യുതിയില്ല, വെള്ളമില്ല, 36 മണിക്കൂര്‍ ഇരുട്ടിലായി ചണ്ഡിഗഡ്

വൈദ്യുതി വകുപ്പ് ജീവനക്കാരുടെ പണിമുടക്കില്‍ സ്തംഭിച്ച് ചണ്ഡിഗഡ്. മൂന്ന് ദിവസമായുള്ള പണിമുടക്കിനെ തുടര്‍ന്ന് 36 മണിക്കൂറിലധികം വൈദ്യുതിയും വെള്ളവുമില്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടിലായി. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതിയും ജല വിതരണവും ഉണ്ടായിരുന്നില്ല.

വൈദ്യുതി വകുപ്പ് സ്വകാര്യവല്‍ക്കരിക്കുന്നതിന് എതിരെയാണ് ജീവനക്കാര്‍ സമരം നടത്തുന്നത്. പല ഇടങ്ങളിലും ട്രാഫിക് ലൈറ്റുകള്‍ പോലും പ്രവര്‍ത്തിക്കാതിരുന്നത് ജനജീവിതത്തെ ബാധിച്ചു.

പണിമുടക്കിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ ഉള്‍പ്പടെ മാറ്റിവയ്‌ക്കേണ്ടി വന്നു. ഓണ്‍ലൈന്‍ ക്ലാസുകളും കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടിരുന്നു. ഫാക്ടറികളുടേയും, വാണിജ്യ സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനം സ്തംഭിച്ചു.

ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിക്കാന്‍ കേന്ദ്ര ഭരണ പ്രദേശത്തെ അഡൈ്വസര്‍ ധരംപാല്‍ ജീവനക്കാരുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും അവര്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല. സ്വകാര്യവല്‍ക്കരണം തങ്ങളുടെ തൊഴില്‍ നിബന്ധനകളില്‍ മാറ്റം വരുത്തുമെന്നും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുമെന്നുമാണ് ജീവനക്കാരുടെ ആശങ്ക.

പണിമുടക്ക് ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിച്ചതോടെ സര്‍ക്കാര്‍ ഇടപെട്ട് ചൊവ്വാഴ്ച വൈകിട്ട് എസ്മ(അവശ്യ സേവന പരിപാലന നിയമം) നടപ്പിലാക്കുകയും, ആറ് മാസത്തേക്ക് വൈദ്യുതി വകുപ്പിന്റെ പണിമുടക്ക് നിരോധിക്കുകയും ചെയ്തു.

വൈദ്യുതി വിതരണം സാധാരണ നിലയിലാക്കി എന്നാണ് അധിതൃതര്‍ അറിയിച്ചത്. എന്നാല്‍ നഗരത്തിന്റെ പല പ്രദേശങ്ങളിലും ഇപ്പോളും പ്രശ്‌നങ്ങള്‍ ഉള്ളതായി താമസക്കാരും വ്യാപാരികളും പരാതിപ്പെടുന്നുണ്ട്.

Latest Stories

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ