ജീവനക്കാരുടെ സമരം; വൈദ്യുതിയില്ല, വെള്ളമില്ല, 36 മണിക്കൂര്‍ ഇരുട്ടിലായി ചണ്ഡിഗഡ്

വൈദ്യുതി വകുപ്പ് ജീവനക്കാരുടെ പണിമുടക്കില്‍ സ്തംഭിച്ച് ചണ്ഡിഗഡ്. മൂന്ന് ദിവസമായുള്ള പണിമുടക്കിനെ തുടര്‍ന്ന് 36 മണിക്കൂറിലധികം വൈദ്യുതിയും വെള്ളവുമില്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടിലായി. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതിയും ജല വിതരണവും ഉണ്ടായിരുന്നില്ല.

വൈദ്യുതി വകുപ്പ് സ്വകാര്യവല്‍ക്കരിക്കുന്നതിന് എതിരെയാണ് ജീവനക്കാര്‍ സമരം നടത്തുന്നത്. പല ഇടങ്ങളിലും ട്രാഫിക് ലൈറ്റുകള്‍ പോലും പ്രവര്‍ത്തിക്കാതിരുന്നത് ജനജീവിതത്തെ ബാധിച്ചു.

പണിമുടക്കിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ ഉള്‍പ്പടെ മാറ്റിവയ്‌ക്കേണ്ടി വന്നു. ഓണ്‍ലൈന്‍ ക്ലാസുകളും കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടിരുന്നു. ഫാക്ടറികളുടേയും, വാണിജ്യ സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനം സ്തംഭിച്ചു.

ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിക്കാന്‍ കേന്ദ്ര ഭരണ പ്രദേശത്തെ അഡൈ്വസര്‍ ധരംപാല്‍ ജീവനക്കാരുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും അവര്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല. സ്വകാര്യവല്‍ക്കരണം തങ്ങളുടെ തൊഴില്‍ നിബന്ധനകളില്‍ മാറ്റം വരുത്തുമെന്നും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുമെന്നുമാണ് ജീവനക്കാരുടെ ആശങ്ക.

പണിമുടക്ക് ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിച്ചതോടെ സര്‍ക്കാര്‍ ഇടപെട്ട് ചൊവ്വാഴ്ച വൈകിട്ട് എസ്മ(അവശ്യ സേവന പരിപാലന നിയമം) നടപ്പിലാക്കുകയും, ആറ് മാസത്തേക്ക് വൈദ്യുതി വകുപ്പിന്റെ പണിമുടക്ക് നിരോധിക്കുകയും ചെയ്തു.

വൈദ്യുതി വിതരണം സാധാരണ നിലയിലാക്കി എന്നാണ് അധിതൃതര്‍ അറിയിച്ചത്. എന്നാല്‍ നഗരത്തിന്റെ പല പ്രദേശങ്ങളിലും ഇപ്പോളും പ്രശ്‌നങ്ങള്‍ ഉള്ളതായി താമസക്കാരും വ്യാപാരികളും പരാതിപ്പെടുന്നുണ്ട്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ