പതിനേഴാം ലോക്‌സഭയില്‍ ചരിത്രമെഴുതി പെണ്‍കരുത്ത്; വനിതാപ്രാതിനിധ്യം 14 ശതമാനം, പിന്നിലായി കേരളം

വനിതാപ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ ചരിത്രമെഴുതിയിരിക്കുകയാണ് പതിനേഴാം ലോക്സഭ. 78 വനിതാ അംഗങ്ങളാണ് ഇത്തവണ ലോക്‌സഭയിലുള്ളത്. സഭാചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്ത്രീ അംഗസംഖ്യയാണിത്.  മുമ്പ് 11 ശതമാനമായിരുന്നു വനിതാ പ്രാതിനിധ്യമെങ്കില്‍ ഇത്തവണ അത് 14 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ആദ്യത്തെ ലോക്സഭയില്‍ 5 ശതമാനമായിരുന്നു സ്ത്രീ പ്രാതിനിധ്യം.

1952ല്‍ 24 സ്ത്രീകളാണ് സഭയിലുണ്ടായിരുന്നത്. അവിടെ നിന്നും 14 ശതമാനത്തിലേക്ക് ഉയര്‍ന്നതിനെ വളര്‍ച്ചയായി കാണാമെങ്കിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലെ പാര്‍ലിമെന്റുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ സ്ഥിതി ഏറെ ദയനീയമാണ്.

ഇത്തവണ ഏറ്റവും കൂടുതല്‍ സ്ത്രീ പ്രതിനിധികളെ ലോക്സഭയിലേക്ക് മത്സരിപ്പിച്ചത് തൃണമൂല്‍ കോണ്‍ഗ്രസാണ്. അവരുടെ ആകെ സ്ഥാനാര്‍ത്ഥികളില്‍ 41 ശതമാനം പേരും സ്ത്രീകളായിരുന്നു. 17 സ്ത്രീ സ്ഥാനാര്‍ത്ഥികളില്‍ 9 പേര്‍ വിജയിച്ചു.

സ്ത്രീ-പുരുഷ സൂചികകളില്‍ രാജ്യത്ത് ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന കേരളത്തിലെ സ്ഥിതി പക്ഷെ ദയനീയമാണ്. 20 ല്‍ 19 സീറ്റുകളും യുഡിഎഫ് നേടിയെങ്കിലും ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നുള്ള രമ്യ ഹരിദാസ് മാത്രമാണ് വിജയിച്ച ഏക വനിതാസ്ഥാനാര്‍ത്ഥി. വിവിധ പാര്‍ട്ടികള്‍ മത്സരിപ്പിച്ച സ്ത്രീകളുടെ എണ്ണവും ഏറെ കുറവാണ്.

ഒഡീഷ

പ്രമീള ബിസോയി, (അസ്‌ക) മഞ്ജുലത മണ്‍ഡല്‍- ഭാദ്രക്, രാജശ്രീ മാലിക്- ജഗത് സിങ്പുര്‍ശര്‍മിഷ്ത സേതി- ജാജ്പുര്‍ചന്ദ്രാണി മുര്‍മു- ക്യോഞ്ഝ്ഹാര്‍

പശ്ചിമബംഗാള്‍

കാകോളി ഘോഷ്ദാസ്തിദാര്‍- ബരസാത്, അപരുപ പോഡാര്‍- അരംബാഗ്, നുസ്രത്ത് ജഹാന്‍ റുഹി- ബാസിര്‍ഹട്ട്, ശതാബ്ദി റോയ്- ബിര്‍ഭും, മിമി ച, പ്രതിമ മോണ്ടല്‍- ജോയ്‌നഗര്‍, മാല റോയ്- കോല്‍ക്കത്ത, മാ സാജ്ദ അഹമ്മദ് – ഉലുബീരിയ

യു പി

സ്മൃതി ഇറാനി- അമേത്തി, റിത ബഹുഗുണ ജോഷി- അലഹാബാദ്, സംഘമിത്ര മൗര്യ- ബദോണ്‍ , രേഖ വര്‍മ- ദോരാഹ്ര, സംഗീത ആസാദ്- ലാല്‍ഗഞ്ജ്, ഹേമമാലിനി- മഥുര, കേശരി ദേവി പട്ടേല്‍- ഫുല്‍പുര്‍, മേനക ഗാന്ധി- സുല്‍ത്താന്‍പുര്‍, സാധ്വി നിരഞ്ജന്‍ ജ്യോതി- ഫത്തേഹ്പുര്‍

ആന്ധ്ര പ്രദേശ്

ഗോഡ്ഡെതിമാധവി- അരുകു, ചിന്ത അനുരാധ- അമാലപുരം, ബി വി സത്യവതി – അനകാപള്ളി, വങ്കഗീത വിശ്വനാഥ്- കാകിനട

കര്‍ണാടക

ശോഭ കരണ്‍ദാല്‍ജെ- ഉഡുപ്പി ചിക്കമംഗളൂരു, സുമലത- മാണ്ഡ്യ

ഝാര്‍ഖണ്ഡ്

അന്നപുര്‍ണദേവി- കോദാര്‍മ, ഗീത കോറ- സിങ്ബം

പഞ്ചാബ്

ഹര്‍സിമ്രാട്ട് കോര്‍ ബാദല്‍- ബാത്തിന്ദ, പ്രണീത് കൗര്‍- പാട്യാല

തമിഴ്‌നാട്

ജോതിമണി- കരൂര്‍, സുമതി- ചെന്നൈ സൗത്ത്, കനിമൊഴിഡ തൂത്തുക്കുട

രാജസ്ഥാന്‍

രന്‍ജീതകോലി- ഭരത്പുര്‍, ജാസ്‌കൗര്‍ മീന- ദോസ, ദിയ കുമാരി- രാജാസ്മണ്ട്

ഛത്തിസ്ഗഡ്

ജ്യോത്സന ചരണ്‍ദാസ് മഹന്ദ്- കോര്‍ബ, ഗോമതി സായ്- റായ്ഗഡ്, രേണുക സിങ് സാരുത- സാര്‍ജുഗ

ബിഹാര്‍

മിഷ ഭാരതി- പാടലിപുത്ര, രമദേവി- ഷിയോഹാര്‍, കവിത സിങ്- സിവാന്‍, വീണ ദേവി- വൈശാലി

മധ്യപ്രദേശ്

സന്ധ്യ റായ്- ഭിന്ദ്, സാധ്വി പ്രഗ്യസിങ് ഠാക്കൂര്‍- ഭോപ്പാല്‍, ഹിമാദ്രി സിങ്- ഷാഹ്‌ദോള്‍, റിതി പതക്- സിദ്ധി

കേരളം

രമ്യ ഹരിദാസ്- ആലത്തൂര്‍

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു