ഹരിയാനയില്‍ കോടതിയിലെത്തിയ സാക്ഷിയ്ക്ക് നേരെ വെടിവയ്പ്പ്; രണ്ടംഗ സംഘത്തിനായി അന്വേഷണം ആരംഭിച്ച് പൊലീസ്

ഹരിയാനയില്‍ കോടതിയിലെത്തിയ സാക്ഷിയെ വെടിയുതിര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമം. കോടതിയിലെത്തിയ രണ്ടംഗ സംഘമാണ് കേസില്‍ സാക്ഷി പറയാനെത്തിയ വ്യക്തിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അമന്‍ സോന്‍കറെന്ന വ്യക്തിയെ ലക്ഷ്യമിട്ടായിരുന്നു വധശ്രമം. അമന്‍ ഒരു കേസില്‍ സാക്ഷി പറയാനാണ് കോടതിയിലെത്തിയത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് രണ്ട് വെടിയുണ്ടകള്‍ കണ്ടെടുത്തു. കറുത്ത നിറത്തിലുള്ള എസ്‌യുവിയില്‍ എത്തിയ സംഘമാണ് അമനെ വധിക്കാന്‍ ശ്രമിച്ച ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. കോടതി കെട്ടിടത്തിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്.

അംബാല സിറ്റി എസ്എച്ച്ഒ സുനില്‍ വാട്ട്‌സും ഡിഎസ്പി രജത് ഗുലിയയുമായണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. ഗേറ്റിനടുത്ത് എത്തിയതോടെ എസ്‌യുവിയില്‍ എത്തിയവര്‍ യുവാവിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഈ സംഭവം കോടതി പരിസരത്തെ ഗുരുതര സുരക്ഷാവീഴ്ച മുലമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Latest Stories

തൃശൂർ എരുമപ്പെട്ടി സർക്കാർ എൽപി സ്കൂ‌ളിൽ ഭക്ഷ്യവിഷബാധ; 50ൽ അധികം കുട്ടികൾ ചികിത്സയിൽ

‘അനന്തു മലയോര കർഷകർക്കിടയിലെ രക്തസാക്ഷി, അപകടത്തിന് കാരണം അനാസ്ഥ’; കേന്ദ്ര മന്ത്രി ജോർജ് കുര്യൻ

'വൈദ്യുതി മോഷ്ടിച്ചത് കോൺഗ്രസുകാരൻ, കോൺഗ്രസ്‌ മരണത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചു'; എ വിജയരാഘവൻ

മലയാളത്തിന് പുതിയ സൂപ്പർ ഹീറോ യൂണിവേഴ്സ്..

'പൊലീസും സിസ്റ്റവും സർക്കാരിന്റെ കയ്യിലാണ്, അനന്തുവിന്റെ മരണത്തിലെ ഗൂഢാലോചന അന്വേഷിച്ച് ആളുകളെ അറസ്റ്റ് ചെയ്യണം'; പി വി അൻവർ

ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് കോവിഡ്; സ്ഥിരീകരിച്ച് സാൻ്റോസ് എഫ്‌സി

ശാരീരിക അസ്വസ്ഥ: സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സിനിമ വിജയിക്കാന്‍ എന്തുമാവാം, മുംബൈ സ്ട്രീറ്റില്‍ ആമിര്‍ ഖാന്റെ വട പാവ് വില്‍പ്പന; പിന്നാലെ വിമര്‍ശനം

ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തമാകും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞിട്ടില്ല.. വിപിന്‍ കുമാര്‍ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ജയന്‍ ചേര്‍ത്തല