അഞ്ച് ലക്ഷം ഒബിസി സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കിയ നടപടി അംഗീകരിക്കില്ല; വിധി രാഷട്രീയ പ്രേരിതം; ഹൈക്കോടതിയെ വെല്ലുവിളിച്ച് മമത, പിന്തുണച്ച് സിപിഎം

പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ വിതരണം ചെയ്ത അഞ്ച് ലക്ഷത്തിലധികം ഒബിസി (മറ്റ് പിന്നാക്ക വിഭാഗം) സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കിയ നടപടി അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. വിധി രാഷട്രീയ പ്രേരിതമാണെന്നും അംഗീകരിക്കില്ലെന്നും മമത പറഞ്ഞു.

എന്നാല്‍, രംഗനാഥ് കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പാക്കിയ ഒബിസി സംവരണ നയം അട്ടിമറിച്ചാണ് മമത സര്‍ക്കാര്‍ നടപടി സ്വീകരിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം പറഞ്ഞു. ഇടതു സര്‍ക്കാര്‍ നടപ്പാക്കിയ സംവരണ നിയമങ്ങള്‍ സാധൂകരിച്ചുകൊണ്ടുള്ള വിധിയാണ് ഇപ്പോള്‍ ഉണ്ടായതെന്നും അദ്ദേഹം പ്രതികരിച്ചു.

ഭരണഘടന ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്ത സര്‍ട്ടിഫിക്കറ്റുകളാണ് ഹൈക്കോടതി ഇന്നലെ റദ്ദാക്കിയത്. 2011ല്‍ അധികാരത്തില്‍ വന്ന മമത ബാനര്‍ജി 2010 മുതല്‍ മുന്‍കാല പ്രബല്യത്തിലാണ് വിവിധ വിഭാഗങ്ങളില്‍ വേര്‍തിരിവ് സൃഷ്ടിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതെന്ന് കോടതി നിരീഷിച്ചിരുന്നു.

എന്നാല്‍, ആ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി നേടിയവര്‍ക്ക് തുടരാന്‍ കോടതി അനുവാദം നല്‍കി. ഇനി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിനും അതിന്റെ അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. ജസ്റ്റിസുമാരായ തപബ്രതാ ചക്രവര്‍ത്തി, ജയ്‌ശേഖര്‍ മാന്‍താ എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 2012ല്‍ ഫയല്‍ ചെയ്ത പൊതുതാല്‍പ്പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി സ്വീകരിച്ചത്.

Latest Stories

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി