ബി.ജെ.പിയുമായി ചേർന്ന് മത്സരിക്കും: പുതിയ പാർട്ടിയുടെ ഓഫീസ് തുറന്ന് അമരീന്ദർ സിംഗ്

അഞ്ച് പതിറ്റാണ്ട് കാലം തന്റെ പാർട്ടിയായിരുന്ന കോൺഗ്രസ് വിട്ട് ഒരു മാസത്തിന് ശേഷം പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഇന്ന് ചണ്ഡീഗഡിൽ തന്റെ പുതിയ പാർട്ടിയുടെ ഓഫീസ് തുറന്നു.

തന്റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസ് ബിജെപിയുമായി ചേർന്ന് പഞ്ചാബ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും സഖ്യം ഉടൻ പ്രഖ്യാപിക്കുമെന്നും അമരീന്ദർ സിംഗ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തെ കുറിച്ചുള്ള ചർച്ചകൾ വിശദീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചു.

“ഞങ്ങളുടെ പാർട്ടിയും സുഖ്‌ദേവ് ദിൻഡ്‌സയുടെ പാർട്ടിയും ബി.ജെ.പിയും സീറ്റ് പങ്കിടും. കൃത്യമായ എണ്ണം ഇപ്പോൾ പറയാൻ കഴിയില്ല, “ഞങ്ങൾക്ക് തത്വത്തിലുള്ള സഖ്യമുണ്ടാകും,” ക്യാപ്റ്റൻ അമരീന്ദർ സിംഗ് പറഞ്ഞു.

സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, “എല്ലാ സഖ്യകക്ഷികളും ചേർന്ന് മുഖ്യമന്ത്രി ആരായിരിക്കും എന്ന് തീരുമാനിക്കും,” എന്ന് അദ്ദേഹം പറഞ്ഞു.

മൂന്ന് തവണ മുഖ്യമന്ത്രിയായ അദ്ദേഹം ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നദ്ദയുമായി ഉടൻ ചർച്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

“തിരഞ്ഞെടുപ്പിന് മുമ്പുള്ള സമയം ഒരു പ്രശ്നമല്ല. 1980-ൽ തിരഞ്ഞെടുപ്പിന് 14 ദിവസം മുമ്പ് ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി എന്നെ പ്രഖ്യാപിക്കുകയും ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഞാൻ വിജയിക്കുകയും ചെയ്തു.” അമരീന്ദർ സിംഗ് പറഞ്ഞു.

തന്റെ കടുത്ത എതിരാളിയായ നവജ്യോത് സിംഗ് സിദ്ദുവിന്റെ ആഗ്രഹത്തിന് അനുകൂലമായി പാർട്ടി അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റി ആഴ്ചകൾക്ക് ശേഷം അമരീന്ദർ സിംഗ് കോൺഗ്രസ് വിട്ടു.

തന്റെ പുതിയ സംഘടന പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി.യുമായി അദ്ദേഹം ചർച്ചകൾ ആരംഭിച്ചിരുന്നു. കർഷക പ്രതിഷേധങ്ങളുടെ കാതലായ മൂന്ന് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഒരു വ്യവസ്ഥ.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക