കാർഷിക നിയമം കോടതിയുടെ പരിഗണനയിൽ ഇരിക്കെ എന്തിനാണ് പ്രതിഷേധം: സുപ്രീം കോടതി

കോടതിയിൽ കാർഷിക നിയമത്തെ ചോദ്യം ചെയ്തതിനു ശേഷവും കർഷകർ പ്രതിഷേധിക്കുന്നത് എന്തിനാണെന്ന് നിശിതമായി ചോദിച്ച് സുപ്രീം കോടതി. കാർഷിക നിയമങ്ങൾക്കെതിരെയുള്ള ഹർജികൾ കോടതിയുടെ പരിഗണനയിൽ ഇരിക്കുമ്പോൾ കർഷകർക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടോ എന്ന് പരിശോധിക്കുമെന്ന് ഇന്ന് സുപ്രീം കോടതി പറഞ്ഞു.

ഡൽഹിയിലെ ജന്തർ മന്ദറിൽ പ്രതിഷേധത്തിന് അനുമതി തേടി കർഷക കൂട്ടായ്മ സമർപ്പിച്ച ഹർജിയോട് പ്രതികരിക്കുകയായിരുന്നു സുപ്രീം കോടതി. ഒക്ടോബർ 21 ന് നടക്കുന്ന അടുത്ത വിചാരണയിൽ, പ്രതിഷേധിക്കാനുള്ള അവകാശം ഒരു സമ്പൂർണ്ണ അവകാശമാണോ എന്ന് തീരുമാനിക്കുമെന്ന് കോടതി പറഞ്ഞു.

ജന്തർ മന്തറിൽ 200 കർഷകരുമായി “സത്യാഗ്രഹം” നടത്താൻ അനുമതി തേടി രാജസ്ഥാൻ ആസ്ഥാനമായുള്ള കർഷക കൂട്ടായ്മയായ “കിസാൻ മഹാപഞ്ചായത്ത്” സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഇന്ന് സുപ്രീം കോടതി.

“ഇന്നലെ ലഖിംപൂർ ഖേരിയിൽ ഉണ്ടായതുപോലുള്ള നിർഭാഗ്യകരമായ സംഭവങ്ങൾ തടയുന്നതിന് കൂടുതൽ പ്രതിഷേധങ്ങൾ പാടില്ല” എന്ന് സർക്കാർ വാദിച്ചു. ഇന്നലെ ഒരു കേന്ദ്രമന്ത്രിയുടെ ലഖിംപൂർ ഖേരി സന്ദർശനത്തിനെതിരായ പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമത്തിൽ നാല് കർഷകർ ഉൾപ്പെടെ എട്ട് പേർ ഇന്നലെ കൊല്ലപ്പെട്ടു.

കേന്ദ്ര മന്ത്രി അജയ് സിംഗ് മിശ്രയുടെ മകൻ ആശിഷ് ഓടിച്ച വാഹനം ഇടിച്ചാണ് ആളുകൾ കൊല്ലപ്പെട്ടത് എന്ന് കർഷകർ ആരോപിക്കുന്നു. ആശിഷ് മിശ്രയ്‌ക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

നഗരത്തിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നതിന് പ്രതിഷേധ സംഘങ്ങൾക്കെതിരെ കോടതി നേരത്തെ ആക്ഷേപം ഉന്നയിക്കുകയും ദേശീയ പാതകൾ തടയുന്ന സംഘത്തിന്റെ ഭാഗമല്ലെന്ന് ചൂണ്ടിക്കാട്ടി സത്യവാങ്മൂലം സമർപ്പിക്കാൻ ഹർജിക്കാരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കാർഷിക നിയമങ്ങൾക്കെതിരെ രാജസ്ഥാൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുന്നതിനെയും ജന്തർ മന്ദറിൽ പ്രതിഷേധിക്കാൻ അനുമതി നൽകണമെന്നതിനെയും സുപ്രീം കോടതി എതിർത്തു.

“നിങ്ങൾ ഇതിനകം കാർഷിക നിയമത്തെ വെല്ലുവിളിച്ച് കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിൽ പ്രതിഷേധിക്കാൻ അനുവദിക്കാനാകില്ല. കോടതിയിൽ വരുകയും പുറത്ത് പ്രതിഷേധിക്കുകയും ഒരുമിച്ച് നടക്കില്ല. വിഷയം ഇതിനകം തന്നെ കോടതിയുടെ പരിഗണയിൽ ആണെങ്കിൽ പ്രതിഷേധം അനുവദിക്കാനാവില്ല,” കോടതി പറഞ്ഞു.

“തൽക്കാലം കാർഷിക നിയമങ്ങൾ നടപ്പാക്കുന്നില്ലെന്ന് സർക്കാർ പറഞ്ഞിട്ടുണ്ട് കാർഷിക നിയമം നടപ്പാക്കുന്നതിന് സുപ്രീം കോടതിയിൽ നിന്ന് സ്റ്റേയും ഉണ്ട് എന്നിരിക്കെ നിങ്ങൾ എന്തിനാണ് പ്രതിഷേധിക്കുന്നത്?” – ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കറും സി ടി രവികുമാറും ചോദിച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ