മുഖത്തുള്ളത് താടിയാണോ അതോ മാസ്‌കോ; സുരേഷ് ഗോപിയുടെ പുതിയ ലുക്കിനെ പറ്റി രാജ്യസഭയിലും ചര്‍ച്ച

മുഖത്തുള്ളത് താടിയാണോ അതോ മാസ്‌കോ; സുരേഷ് ഗോപിയുടെ പുതിയ ലുക്കിനെ പറ്റി രാജ്യസഭയിലും ചര്‍ച്ച

അടുത്തിടെ എംപിയും സിനിമാനടനുമായ സുരേഷ് ഗോപിയുടെ രാജ്യസഭയിലെ ഒരു പ്രസംഗത്തിന്റെ വീഡിയോ വൈറലായിരുന്നു. ആദിവാസികള്‍ക്കായി രാജ്യസഭയില്‍ ഉഗ്രന്‍ പ്രസംഗം അവതരിപ്പിച്ച വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. അതിന് പിന്നാലെ ഇപ്പോള്‍ രാജ്യസഭയില്‍ നിന്നുള്ള മറ്റൊരു സംഭവം കൂടി സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.

സുരേഷ് ഗോപിയുടെ പുതിയ ലുക്കിനെ കുറിച്ചുള്ള ചര്‍ച്ചയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. അദ്ദേഹത്തിന്റെ പുതിയ ലുക്ക് കണ്ടപ്പോള്‍ സഭയുടെ അദ്ധ്യക്ഷനും ഉപരാഷ്ട്രപതിയും കൂടിയായ വെങ്കയ്യ നായിഡുവിന് ഒരു സംശയം തോന്നി. ഈ സംശയമാണ് ചര്‍ച്ചയ്ക്ക് കാരണമായത്. സുരേഷ് ഗോപിയുടെ മുഖത്തുള്ളത് താടിയാണോ അതോ മാസ്‌ക് ആണോ എന്നായിരുന്നു ഉപരാഷ്ട്രപതിയുടെ സംശയം.

അദ്ദേഹം ഇത് നേരിട്ട് സുരേഷ് ഗോപിയോട് തന്നെ ചോദിക്കുകയും ചെയ്തു. ഈ ചോദ്യം സഭിയില്‍ ആകെ ചിരി പടര്‍ത്തി. ശേഷം ഇത് താടി തന്നെയാണെന്നും, തന്റെ അടുത്ത സിനിമയ്ക്കു വേണ്ടിയുള്ള പുതിയ ലുക്കാണെന്നും സുരേഷ് ഗോപി മറുപടിയും നല്‍കി.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി