കൈലാസത്തില്‍ താന്‍ ഏകാന്തജീവിതം തുടങ്ങിയപ്പോള്‍ പരിഹസിച്ചവരൊക്കെ എവിടെ? കൊറോണയില്‍ നിന്ന് പരമശിവന്‍ തങ്ങളെ രക്ഷിച്ചെന്നും നിത്യാനന്ദ

കൊറോണ വൈറസ് ബാധയില്‍ നിന്ന് പരമശിവന്‍ തങ്ങളെ രക്ഷിച്ചെന്ന് വിവാദ ആള്‍ദൈവം നിത്യാനന്ദ. താന്‍ കൈലാസം എന്ന പേരില്‍ രാജ്യമുണ്ടാക്കി ഏകാന്തജീവിതം ആരംഭിച്ചപ്പോള്‍ ചില ഇന്ത്യക്കാര്‍ തന്നെ പരിഹസിച്ചു. ഇപ്പോള്‍ ലോകമാകെ സാമൂഹികമായ ഇടപെടലില്‍ അകലം പാലിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നു. പരമശിവന്‍ ആപത്ത് മുന്‍കൂട്ടി കണ്ട് തങ്ങളെ രക്ഷിക്കുകയായിരുന്നുവെന്നും നിത്യാനന്ദ പറഞ്ഞു.

ഇന്ത്യയില്‍ പീഡനക്കേസില്‍ പ്രതിയായതിന് പിന്നാലെയാണ് നിത്യാനന്ദ രാജ്യം വിട്ടത്. പിന്നീട് ഇക്വഡോറില്‍ കൈലാസം എന്ന പേരില്‍ രാജ്യം സ്ഥാപിച്ചെന്നും വിവാദ ആള്‍ദൈവം അവകാശപ്പെട്ടിരുന്നു. പക്ഷേ, നിത്യാനന്ദ തങ്ങളുടെ രാജ്യത്തില്ലെന്നായിരുന്നു ഇക്വഡോറിന്റെ പ്രതികരണം.

രാജ്യം വിട്ടെങ്കിലും ഫെയ്സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിത്യാനന്ദ ദിവസവും പ്രത്യക്ഷപ്പെടാറുണ്ട്. അനുയായികളുമായി സംസാരിക്കുന്നതും വിവിധ പ്രഭാഷണങ്ങളുമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം