"അമിത് ഷാ പറഞ്ഞത് കള്ളം, ഞാൻ വീട്ടുതടങ്കലിൽ ആയിരുന്നു": വികാരാധീനനായി ഫാറൂഖ് അബ്ദുല്ല

തന്നെ തടവിലാക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന കള്ളമാണെന്നും താൻ വീട്ടുതടങ്കലിലായിരുന്നുവെന്നും ദേശീയ കോൺഫറൻസിന്റെ തലമുതിർന്ന നേതാവ് ഫാറൂഖ് അബ്ദുല്ല. “എന്നെ എന്റെ വീട്ടിൽ തടവിലാക്കി … ആഭ്യന്തര മന്ത്രി അമിത് ഷാക്ക് ഇതു പോലെ കള്ളം പറയാൻ കഴിയുമെന്നതിൽ എനിക്ക് സങ്കടമുണ്ട്,” 81- കാരനായ ഫാറൂഖ് അബ്ദുല്ല വികാരാധീനനായി പറഞ്ഞു. നേരത്തെ ലോക്സഭയിലെ ജമ്മു കശ്മീർ വിഭജന ബില്ലിനെ കുറിച്ചുള്ള ചർച്ചയ്ക്കിടെ ഫാറൂഖ് അബ്ദുല്ലയെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞിരുന്നു.

തന്റെ വീടിന്റെ വാതിൽ വലിയ താഴിട്ട് പൂട്ടിയിരുന്നു എന്നും, തടവിലാക്കിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞപ്പോൾ, തടവിലാക്കിയ സുരക്ഷാ ഉദ്യോഗസ്ഥരോട് ആഭ്യന്തര മന്ത്രി തന്നെ തടവിലാക്കിയിട്ടില്ല എന്നാണല്ലോ പറയുന്നത് പിന്നെ തടങ്കലിൽ വെയ്ക്കാൻ നിങ്ങൾക്ക് എന്താണ് അധികാരം എന്ന്  ചോദിച്ചതായും ഫാറൂഖ് അബ്ദുല്ല മാധ്യമങ്ങളോട് വ്യകതമാക്കി.

“അവർ പ്രദേശങ്ങൾ വിഭജിച്ചു, അവർ ഹൃദയങ്ങളെയും ഭിന്നിപ്പിക്കുമോ? അവർ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും വിഭജിക്കുമോ? എന്റെ ഇന്ത്യ, മതേതരമായ, ഐക്യത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കുമുള്ളതാണെന്ന് ഞാൻ കരുതി” ഫാറൂഖ് അബ്ദുല്ല ആശങ്കപ്പെട്ടു.

“എന്നെ വിഷമിപ്പിക്കുന്നത് സാധാരണക്കാരൻ ഇപ്പോൾ ഏത് അവസ്ഥയിലൂടെയായിരിക്കും കടന്നു പോകുന്നത് എന്നതാണ്. പൂട്ടിയിട്ടാൽ അവർക്ക് വീട്ടിൽ മരുന്നോ ഭക്ഷണമോ ഇല്ലായിരിക്കാം,” ഫാറൂഖ് അബ്ദുല്ല പറഞ്ഞു. “എന്റെ സംസ്ഥാനത്തെ ആളുകൾക്കും ഇന്ത്യയിലെ ജനങ്ങൾക്കും ഒരു സന്ദേശം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു – ഞങ്ങൾ നിങ്ങളോടൊപ്പമുണ്ടായിരുന്നു, ഈ ഘട്ടത്തിൽ നിങ്ങൾ ഞങ്ങളുടെ കൂടെയുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഒപ്പം നമ്മുടെ രാജ്യത്ത് ജനാധിപത്യം, മതേതരത്വം എന്നിവ മടങ്ങിവരാൻ പ്രാർത്ഥിക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്സഭയിലെ ജമ്മു കശ്മീർ പുന:സംഘടന ബില്ലിനെ കുറിച്ചുള്ള ചർച്ചക്ക്‌ മിനിറ്റുകൾക്ക് മുമ്പ് ഫാറൂഖ് അബ്ദുല്ലയെ അറസ്റ്റ് ചെയ്യുകയോ തടവിൽ പാർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞിരുന്നു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് സുപ്രിയ സുലെ മുതിർന്ന നേതാവിന്റെ അഭാവം ചൂണ്ടിക്കാണിച്ചപ്പോഴാണ് അമിത് ഷാ ഇങ്ങനെ പറഞ്ഞത്. എന്നാൽ അമിത്ഷായുടെ ഈ പ്രസ്താവം തെറ്റാണെന്നാണ് തടവിലാക്കപ്പെട്ട ഫാറൂഖ് അബ്ദുല്ലയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.

മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമർ അബ്ദുല്ല എന്നിവരെ നേരത്തെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നു. അവരെ എപ്പോൾ വിട്ടയക്കുമെന്ന് സർക്കാരിൽ നിന്ന് ഒരു വിശദീകരണവും ഇതുവരെ ലഭിച്ചിട്ടില്ല.

Latest Stories

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ