"അമിത് ഷാ പറഞ്ഞത് കള്ളം, ഞാൻ വീട്ടുതടങ്കലിൽ ആയിരുന്നു": വികാരാധീനനായി ഫാറൂഖ് അബ്ദുല്ല

തന്നെ തടവിലാക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന കള്ളമാണെന്നും താൻ വീട്ടുതടങ്കലിലായിരുന്നുവെന്നും ദേശീയ കോൺഫറൻസിന്റെ തലമുതിർന്ന നേതാവ് ഫാറൂഖ് അബ്ദുല്ല. “എന്നെ എന്റെ വീട്ടിൽ തടവിലാക്കി … ആഭ്യന്തര മന്ത്രി അമിത് ഷാക്ക് ഇതു പോലെ കള്ളം പറയാൻ കഴിയുമെന്നതിൽ എനിക്ക് സങ്കടമുണ്ട്,” 81- കാരനായ ഫാറൂഖ് അബ്ദുല്ല വികാരാധീനനായി പറഞ്ഞു. നേരത്തെ ലോക്സഭയിലെ ജമ്മു കശ്മീർ വിഭജന ബില്ലിനെ കുറിച്ചുള്ള ചർച്ചയ്ക്കിടെ ഫാറൂഖ് അബ്ദുല്ലയെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞിരുന്നു.

തന്റെ വീടിന്റെ വാതിൽ വലിയ താഴിട്ട് പൂട്ടിയിരുന്നു എന്നും, തടവിലാക്കിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞപ്പോൾ, തടവിലാക്കിയ സുരക്ഷാ ഉദ്യോഗസ്ഥരോട് ആഭ്യന്തര മന്ത്രി തന്നെ തടവിലാക്കിയിട്ടില്ല എന്നാണല്ലോ പറയുന്നത് പിന്നെ തടങ്കലിൽ വെയ്ക്കാൻ നിങ്ങൾക്ക് എന്താണ് അധികാരം എന്ന്  ചോദിച്ചതായും ഫാറൂഖ് അബ്ദുല്ല മാധ്യമങ്ങളോട് വ്യകതമാക്കി.

“അവർ പ്രദേശങ്ങൾ വിഭജിച്ചു, അവർ ഹൃദയങ്ങളെയും ഭിന്നിപ്പിക്കുമോ? അവർ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും വിഭജിക്കുമോ? എന്റെ ഇന്ത്യ, മതേതരമായ, ഐക്യത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കുമുള്ളതാണെന്ന് ഞാൻ കരുതി” ഫാറൂഖ് അബ്ദുല്ല ആശങ്കപ്പെട്ടു.

“എന്നെ വിഷമിപ്പിക്കുന്നത് സാധാരണക്കാരൻ ഇപ്പോൾ ഏത് അവസ്ഥയിലൂടെയായിരിക്കും കടന്നു പോകുന്നത് എന്നതാണ്. പൂട്ടിയിട്ടാൽ അവർക്ക് വീട്ടിൽ മരുന്നോ ഭക്ഷണമോ ഇല്ലായിരിക്കാം,” ഫാറൂഖ് അബ്ദുല്ല പറഞ്ഞു. “എന്റെ സംസ്ഥാനത്തെ ആളുകൾക്കും ഇന്ത്യയിലെ ജനങ്ങൾക്കും ഒരു സന്ദേശം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു – ഞങ്ങൾ നിങ്ങളോടൊപ്പമുണ്ടായിരുന്നു, ഈ ഘട്ടത്തിൽ നിങ്ങൾ ഞങ്ങളുടെ കൂടെയുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഒപ്പം നമ്മുടെ രാജ്യത്ത് ജനാധിപത്യം, മതേതരത്വം എന്നിവ മടങ്ങിവരാൻ പ്രാർത്ഥിക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്സഭയിലെ ജമ്മു കശ്മീർ പുന:സംഘടന ബില്ലിനെ കുറിച്ചുള്ള ചർച്ചക്ക്‌ മിനിറ്റുകൾക്ക് മുമ്പ് ഫാറൂഖ് അബ്ദുല്ലയെ അറസ്റ്റ് ചെയ്യുകയോ തടവിൽ പാർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞിരുന്നു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് സുപ്രിയ സുലെ മുതിർന്ന നേതാവിന്റെ അഭാവം ചൂണ്ടിക്കാണിച്ചപ്പോഴാണ് അമിത് ഷാ ഇങ്ങനെ പറഞ്ഞത്. എന്നാൽ അമിത്ഷായുടെ ഈ പ്രസ്താവം തെറ്റാണെന്നാണ് തടവിലാക്കപ്പെട്ട ഫാറൂഖ് അബ്ദുല്ലയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.

മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമർ അബ്ദുല്ല എന്നിവരെ നേരത്തെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നു. അവരെ എപ്പോൾ വിട്ടയക്കുമെന്ന് സർക്കാരിൽ നിന്ന് ഒരു വിശദീകരണവും ഇതുവരെ ലഭിച്ചിട്ടില്ല.

Latest Stories

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി