വിശാഖപട്ടണം വാതകദുരന്തം; മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം

വിശാഖപട്ടണത്തെ എൽജി പോളിമർ കെമിക്കൽ പ്ലാന്റിൽ ഉണ്ടായ വാതക ചോർച്ചയിൽ ഒരു കുട്ടി ഉൾപ്പെടെ മരണം 11 ആയി. തലവേദന, ഛർദ്ദി, ശ്വാസതടസ്സം തുടങ്ങിയ പരാതികളോടെ നൂറുകണക്കിന് ഗ്രാമീണരെ വിശാഖപട്ടണത്തെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.

വിശാഖപട്ടണം എൽജി പോളിമർ കെമിക്കൽ പ്ലാന്റിൽ വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെയാണ് വാതകചോർച്ച ഉണ്ടായത്. മരണസംഖ്യ ഇപ്പോൾ 11 ആയി ഉയർന്നു, സമീപ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികൾ ഇപ്പോഴും തുടരുകയാണ്.

അതേസമയം ഗ്യാസ് ചോർച്ച ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ചോർച്ചയുടെ ദുരിതം ഇപ്പോഴും അനുഭവിക്കുന്നവർക്ക് 10 ലക്ഷം രൂപയും ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തവർക്ക് ഒരു ലക്ഷം രൂപ വീതവും ലഭിക്കും.

ആയിരത്തോളം പേർ ചോർച്ചയ്ക്ക് ഇരയായതായി പ്രാദേശിക അധികൃതർ അറിയിച്ചു. അടുത്തുള്ള ഗ്രാമങ്ങളിൽ നിന്ന് മൂവായിരത്തിലധികം പേരെ ഒഴിപ്പിച്ചു.

വിശാഖപട്ടണം പ്ലാന്റിലെ വാതക ചോർച്ച നിർവീര്യമാക്കുന്നതിന് 500 കിലോ പാരാ ടെർഷ്യറി ബ്യൂട്ടിൽ കാറ്റെകോൾ (പിടിബിസി) രാസവസ്തു ദാമനിൽ നിന്ന് ആന്ധ്രാ പ്രദേശ് വിമാനത്തിൽ കൊണ്ടുവരുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ സെക്രട്ടറി അശ്വനി കുമാർ പറഞ്ഞു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍