"കൊല്ലപ്പെട്ട പെൺകുട്ടി കുറഞ്ഞപക്ഷം മാന്യമായ ശവസംസ്കാരം അർഹിച്ചിരുന്നു": ഹത്രാസ് കേസിൽ വിമർശനവുമായി ഹൈക്കോടതി

ഹത്രാസ് കൂട്ടബലാത്സംഗ- കൊലപാതക കേസിൽ ന്യായമായ വിചാരണയ്ക്ക് മുമ്പ് പ്രതികളെ കുറ്റക്കാരായി പ്രഖ്യാപിക്കരുത് എന്നതുകൊണ്ട് കൊല്ലപ്പെട്ട പെൺകുട്ടിയുടെ സ്വഭാവഹത്യ നടത്താൻ ആർക്കും അനുവാദമില്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് വ്യക്തമാക്കി.

ഇരയ്ക്ക് മാന്യമായ ശവസംസ്കാരത്തിന് അർഹതയുണ്ടായിരുന്നു എന്ന് ഹൈക്കോടതി പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ സമ്മതമില്ലാതെ തിടുക്കത്തിൽ രാത്രി രണ്ട് മണിക്ക് ഉത്തർപ്രദേശ് പൊലീസ് സംസ്കരിച്ചത് വലിയ വിവാദമായിരുന്നു. സംസ്കാരം ഉൾപ്പെടെയുള്ള വിഷയത്തിൽ പൊലീസിന്റെ പങ്ക് കോടതി പരിശോധിക്കുന്നുണ്ട്.

ക്രൂരമായ പീഡനത്തിനും കൂട്ടബലാത്സംഗത്തിനും ഇരയായി കഴിഞ്ഞ മാസം കൊല്ലപ്പെട്ട 20 വയസുകാരിയുടെ കുടുബത്തിന്റെയും സർക്കാരിന്റെയും വാദങ്ങൾ കേൾക്കുകയാണ് കേസ് സ്വമേധയാ സ്വീകരിച്ച ഹൈക്കോടതി.

നാല് ഉയർന്ന ജാതിക്കാരായ പുരുഷന്മാരാണ് കേസിലെ പ്രതികൾ എന്നതിനാൽ കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സ്വഭാവഹത്യ നടത്തുന്നതിലും പ്രതികളെ പ്രതിരോധിക്കുന്നതിലും സമൂഹത്തിലെ ഒരു വലിയ വിഭാഗം ആളുകൾ മുഴുകിയിരിക്കുന്ന സാഹചര്യമാണ് ഉള്ളത്.

കഴിഞ്ഞ ആഴ്‌ച പ്രതികളെ പിന്തുണച്ചുകൊണ്ട് നിരവധി യോഗങ്ങൾ പ്രദേശത്ത് നടന്നിരുന്നു. പ്രതികളായ പുരുഷന്മാരിൽ ഒരാൾ പെൺകുട്ടിയുമായി ബന്ധത്തിലായിരുന്നുവെന്നാണ് ചിലർ വാദിക്കുന്നത്. പെൺകുട്ടിയുടെ കുടുംബമാണ് മരണത്തിന് ഉത്തരവാദി എന്നും നടന്നത് ദുരഭിമാന കൊലപാതകം ആണെന്നും ചിലർ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് പെൺകുട്ടിക്കെതിരെ ദുഷ്പ്രചാരണം നടത്തരുതെന്ന് ഹൈക്കോടതി കർശനമായി പറഞ്ഞത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക