ഉത്തർപ്രദേശിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതി ഡൽഹി ആശുപത്രിയിൽ വെച്ച് മരിച്ചു

രണ്ടാഴ്ച മുമ്പ് നാല് പുരുഷന്മാരാൽ കൂട്ട ബലാത്സംഗത്തിനും ക്രൂര പീഡനത്തിനും ഇരയായ ഉത്തർപ്രദേശിലെ ഹാത്രാസിൽ നിന്നുള്ള 20- കാരി ഇന്ന് രാവിലെ ഡൽഹി ആശുപത്രിയിൽ വെച്ച് മരിച്ചു. ശരീരത്തിൽ ഒന്നിലധികം ഒടിവുകളോടെ യുവതി ഗുരുതരാവസ്ഥയിലായിരുന്നു. ഭീകരമായ ആക്രമണത്തിൽ യുവതിയുടെ നാവ് അറ്റുപോയിരുന്നു.

ഇന്നലെ ഡൽഹിയിലേക്ക് മാറ്റുന്നതു വരെ ഉത്തർപ്രദേശിലെ ഒരു ആശുപത്രിയിൽ ഐസിയുവിലായിരുന്നു.

കുറ്റവാളികളായ നാലുപേരും ജയിലിലാണ്. ഇവർക്കെതിരെ ഇനി കൊലപാതകക്കുറ്റവും ചുമത്തും. യുവതി ദളിത് വിഭാഗത്തിൽ പെട്ടയാളാണ്. അക്രമികൾ ഉയർന്ന ജാതിയിൽ പെട്ടവരും. കഴിഞ്ഞ ഏതാനും മാസങ്ങളിൽ ഉത്തർപ്രദേശിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഉണ്ടായ വർദ്ധനയും മരിച്ച യുവതിയുടെ പരിക്കുകളുടെ വിശദാംശങ്ങളും രാജ്യവ്യാപകമായി ഞെട്ടലിനും കോപത്തിനും ഇടയാക്കിയിട്ടുണ്ട്. നട്ടെല്ല് ഒടിഞ്ഞ യുവതിയുടെ ശരീരം തളർന്നിരുന്നു ശ്വസിക്കാൻ യുവതി പാടുപെടുകയായിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു.

ആക്രമണകാരികൾ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിക്കവേ യുവതി നാവ് കടിച്ച്‌ അറ്റുപോയതാണെന്ന് ഏരിയ ജില്ലാ മജിസ്‌ട്രേറ്റ് പ്രവീൺ കുമാർ ലക്ഷർ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

ക്രൂരമായ ആക്രമണത്തെ സോഷ്യൽ മീഡിയയിൽ പലരും 2012 നിർഭയ കൂട്ടബലാത്സംഗവുമായി താരതമ്യപ്പെടുത്തി.

സംഭവം വളരെ ദുഃഖകരമാണ്. ഇരയുടെ കുടുംബത്തോടൊപ്പം സർക്കാർ നിലകൊള്ളുന്നുവെന്നാണ് പരാതി. അന്വേഷണം ഉടൻ ആരംഭിക്കുകയും നാല് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കർശന നടപടിയെടുക്കുമെന്നും നിയമം നടപ്പാക്കുമെന്നും യു.പി മന്ത്രി സിദ്ധാർത്ഥ് നാഥ് സിംഗ് പറഞ്ഞു.

അതേസമയം ഉത്തർപ്രദേശ് പൊലീസ് തുടക്കത്തിൽ സഹായിച്ചില്ലെന്നും പൊതുജനത്തിന്റെ പ്രകോപനത്തെ തുടർന്ന് മാത്രമാണ് പ്രതികരിച്ചതെന്നും യുവതിയുടെ കുടുംബം ആരോപിച്ചു.

സെപ്റ്റംബർ 14- ന് ഡൽഹിയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ഹാത്രാസിലെ ഗ്രാമത്തിലാണ് യുവതിയെ ആക്രമിക്കപ്പെടുന്നത്. കുടുംബത്തോടൊപ്പം വയലിൽ പുല്ല് പറിച്ചു കൊണ്ടിരുന്ന ഇടത്തിൽ നിന്ന് യുവതിയെ ദുപ്പട്ട കഴുത്തിൽ കുരുക്കി വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”