ഉന്നാവോ; തെറ്റായ ദിശയിലാണ് ട്രക്ക് വന്നത്; അപകടം കഴിഞ്ഞയുടന്‍ ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടെന്നും ദൃക്സാക്ഷികള്‍

ഉന്നാവോ അപകടം കൃത്യമായ ആസൂത്രണത്തോടെ നടപ്പില്‍ വരുത്തിയതാകാമെന്ന് വ്യക്തമാക്കുന്ന ദൃക്സാക്ഷി മൊഴികള്‍ പുറത്ത്. വളരെ വേഗതയില്‍ തെറ്റായ ദിശയിലൂടെയായിരുന്നു ഡ്രൈവര്‍ ട്രക്ക് ഓടിച്ചിരുന്നത് എന്നാണ് റായ്ബറേലി ഹൈവേയില്‍ അപകടം നടന്ന സ്ഥലത്തുള്ള കടയുടമയായ അര്‍ജുന്‍ യാദവ് എന്നയാളുടെ മൊഴി. അപകടം നടന്ന ഉടന്‍ തന്നെ ട്രക്ക് ഉപേക്ഷിച്ച് ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടെന്നും ഇദ്ദേഹം പറഞ്ഞു.

ഞായറാഴ്ച റായ്ബറേലി ഹൈവേയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഉന്നവോ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും അഭിഭാഷകനും അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ അപകടത്തില്‍ മരിച്ചിരുന്നു.

ഇവരുടെ കാറിലിടിച്ച ട്രക്ക് അമിത വേഗതയിലും തെറ്റായ ദിശയിലുമാണ് അപകടം നടന്ന സമയത്ത് സഞ്ചരിച്ചിരുന്നത്. അപകടം നടന്ന ഉടന്‍ തന്നെ ഡ്രൈവറും ക്ലീനറും വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടുവെന്നും അപകടത്തിന് ദൃക്സാക്ഷിയായ അര്‍ജുന്‍ യാദവ് വെളിപ്പെടുത്തുന്നു. അപകടം നടന്ന പ്രദേശത്ത് ഒരു കട നടത്തുന്ന അര്‍ജുന്‍ യാദവ് ഇംഗ്ലീഷ് ദിനപത്രമായ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഈ സമയത്ത് കനത്ത മഴയുണ്ടായിരുന്നതായും ട്രക്ക് തെറ്റായ ദിശയിലൂടെ തന്നെയാണ് വന്നിരുന്നതെന്നും സമീപത്തുള്ള മറ്റു കടയുടമുകളും ജീവനക്കാരും വെളിപ്പെടുത്തി. റായ്ബറേലിയിലെ പൊരെ ദൗലിയി ക്രോസിങ്ങിലാണ് അപകടം നടന്നത്. ഈ ക്രോസിങ്ങില്‍ ഒരു വളവുണ്ട്. ട്രക്ക് തെറ്റായ വശം ചേര്‍ന്നാണ് വന്നത്. പെട്ടെന്ന് ട്രക്ക് റോഡിന്റെ മറുവശത്തേക്ക് മാറി. ഈ സമയം മറുഭാഗത്ത് ഒരു കാര്‍ എത്തുകയും ട്രക്കിന്റെ ഒരു സൈഡിലേക്ക് ഇടിച്ചു കയറുകയും ചെയ്തെന്ന് മറ്റൊരു കടയുടമ രമേശ് ചന്ദ്ര യാദവ് പറഞ്ഞു.

ഇടച്ച കാറുമായി പത്ത് മീറ്ററോളം നീങ്ങിയാണ് ട്രക്ക് നിര്‍ത്തിയത്. ഞങ്ങളെല്ലാവരും കൂടി വാഹനത്തിന് അടുത്തെത്തിയപ്പോഴേക്കും ഡ്രൈവറും ക്ലീനറും ഓടി മറഞ്ഞു. ആളുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിനാല്‍ ഇവരെ പിന്തുടരാനും ആയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ വിളിച്ചത് പ്രകാരം പതിനഞ്ച് മിനിറ്റിന് ശേഷം പോലീസെത്തി. അപകടത്തില്‍പ്പെട്ടവരെ ജില്ലാ ആശുപത്രിയിലെത്തിച്ചു. അവിടെ വെച്ച് ഒരു സ്ത്രീ മരിച്ചു. ഗുരുതരമായി പരിക്കേറ്റിരുന്നു എല്ലാവര്‍ക്കും. മറ്റു മൂന്ന് പേരെ ലഖ്നൗ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ചാണ് രണ്ടാമത്തെ സ്ത്രീ മരിച്ചതെന്ന് മറ്റൊരു ദൃക്സാക്ഷി പറഞ്ഞു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്