ഉന്നാവോ; തെറ്റായ ദിശയിലാണ് ട്രക്ക് വന്നത്; അപകടം കഴിഞ്ഞയുടന്‍ ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടെന്നും ദൃക്സാക്ഷികള്‍

ഉന്നാവോ അപകടം കൃത്യമായ ആസൂത്രണത്തോടെ നടപ്പില്‍ വരുത്തിയതാകാമെന്ന് വ്യക്തമാക്കുന്ന ദൃക്സാക്ഷി മൊഴികള്‍ പുറത്ത്. വളരെ വേഗതയില്‍ തെറ്റായ ദിശയിലൂടെയായിരുന്നു ഡ്രൈവര്‍ ട്രക്ക് ഓടിച്ചിരുന്നത് എന്നാണ് റായ്ബറേലി ഹൈവേയില്‍ അപകടം നടന്ന സ്ഥലത്തുള്ള കടയുടമയായ അര്‍ജുന്‍ യാദവ് എന്നയാളുടെ മൊഴി. അപകടം നടന്ന ഉടന്‍ തന്നെ ട്രക്ക് ഉപേക്ഷിച്ച് ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടെന്നും ഇദ്ദേഹം പറഞ്ഞു.

ഞായറാഴ്ച റായ്ബറേലി ഹൈവേയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഉന്നവോ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും അഭിഭാഷകനും അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ അപകടത്തില്‍ മരിച്ചിരുന്നു.

ഇവരുടെ കാറിലിടിച്ച ട്രക്ക് അമിത വേഗതയിലും തെറ്റായ ദിശയിലുമാണ് അപകടം നടന്ന സമയത്ത് സഞ്ചരിച്ചിരുന്നത്. അപകടം നടന്ന ഉടന്‍ തന്നെ ഡ്രൈവറും ക്ലീനറും വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടുവെന്നും അപകടത്തിന് ദൃക്സാക്ഷിയായ അര്‍ജുന്‍ യാദവ് വെളിപ്പെടുത്തുന്നു. അപകടം നടന്ന പ്രദേശത്ത് ഒരു കട നടത്തുന്ന അര്‍ജുന്‍ യാദവ് ഇംഗ്ലീഷ് ദിനപത്രമായ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഈ സമയത്ത് കനത്ത മഴയുണ്ടായിരുന്നതായും ട്രക്ക് തെറ്റായ ദിശയിലൂടെ തന്നെയാണ് വന്നിരുന്നതെന്നും സമീപത്തുള്ള മറ്റു കടയുടമുകളും ജീവനക്കാരും വെളിപ്പെടുത്തി. റായ്ബറേലിയിലെ പൊരെ ദൗലിയി ക്രോസിങ്ങിലാണ് അപകടം നടന്നത്. ഈ ക്രോസിങ്ങില്‍ ഒരു വളവുണ്ട്. ട്രക്ക് തെറ്റായ വശം ചേര്‍ന്നാണ് വന്നത്. പെട്ടെന്ന് ട്രക്ക് റോഡിന്റെ മറുവശത്തേക്ക് മാറി. ഈ സമയം മറുഭാഗത്ത് ഒരു കാര്‍ എത്തുകയും ട്രക്കിന്റെ ഒരു സൈഡിലേക്ക് ഇടിച്ചു കയറുകയും ചെയ്തെന്ന് മറ്റൊരു കടയുടമ രമേശ് ചന്ദ്ര യാദവ് പറഞ്ഞു.

ഇടച്ച കാറുമായി പത്ത് മീറ്ററോളം നീങ്ങിയാണ് ട്രക്ക് നിര്‍ത്തിയത്. ഞങ്ങളെല്ലാവരും കൂടി വാഹനത്തിന് അടുത്തെത്തിയപ്പോഴേക്കും ഡ്രൈവറും ക്ലീനറും ഓടി മറഞ്ഞു. ആളുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിനാല്‍ ഇവരെ പിന്തുടരാനും ആയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ വിളിച്ചത് പ്രകാരം പതിനഞ്ച് മിനിറ്റിന് ശേഷം പോലീസെത്തി. അപകടത്തില്‍പ്പെട്ടവരെ ജില്ലാ ആശുപത്രിയിലെത്തിച്ചു. അവിടെ വെച്ച് ഒരു സ്ത്രീ മരിച്ചു. ഗുരുതരമായി പരിക്കേറ്റിരുന്നു എല്ലാവര്‍ക്കും. മറ്റു മൂന്ന് പേരെ ലഖ്നൗ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ചാണ് രണ്ടാമത്തെ സ്ത്രീ മരിച്ചതെന്ന് മറ്റൊരു ദൃക്സാക്ഷി പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക