ഉന്നാവോ അപകടം: ട്രക്ക് ഉടമ യുപി മന്ത്രി രവീന്ദ്ര പ്രതാപ് സിങിന്റെ മരുമകന്‍

ഉന്നാവോ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി സഞ്ചരിച്ച കാര്‍ അപകടത്തിനിടയാക്കിയ ട്രക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞു. ഉത്തര്‍പ്രദേശ് കൃഷി സഹമന്ത്രി രവീന്ദ്ര പ്രതാപ് സിങിന്റെ മരുമകന്‍ അരുണ്‍ സിംഗിന്റെ ഉടമസ്ഥതയിലുള്ളതാണ് ട്രക്ക്. അരുണിന് സമാജ് വാദി പാര്‍ട്ടിയുമായും ബന്ധമുണ്ട്. സമാജ് വാദി പാര്‍ട്ടിയുടെ നവാബ് ഗഞ്ച് ബ്ലോക്ക് അദ്ധ്യക്ഷനും കൂടിയാണ് അരുണ്‍. സിബിഐ അരുണ്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്കെതിരെ കൊലപാക കുറ്റം ചുമത്തിയിട്ടുണ്ട്.

സിബിഐ അന്വേഷണ സംഘം അപകടം നടന്ന സ്ഥലം പരിശോധിച്ചു. ദൃക്സാക്ഷികളില്‍ നിന്ന് മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഫോറന്‍സിക് സംഘവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

അപകടം വരുത്തിയ ട്രക്ക് അമിത വേഗതയിലും തെറ്റായ ദിശയിലുമായിരുന്നുമെന്ന് സിബിഐ സംഘം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്കില്‍ ഇടിച്ചു കയറുമ്പോള്‍ കാറും അമിത വേഗതയിലായിരുന്നുവെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. തെറ്റായ ഭാഗത്ത് കൂടി ട്രക്ക് അമിത വേഗതിയില്‍ വരുന്നത് കണ്ട് കാര്‍ ഡ്രൈവര്‍ പരിഭ്രാന്താനായാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമെന്നാണ് അനുമാനിക്കുന്നത്.

ഞായറാഴ്ചയാണ് റായ്ബറേലി ഹൈവേയിലുണ്ടായ അപകടത്തില്‍ ഉന്നവോ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ അപകടത്തില്‍ മരിച്ചിരുന്നു. പരിക്കേറ്റ അഭിഭാഷകനും പെ്ണ്‍കുട്ടിയും അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക