ഉക്രൈന്‍ രക്ഷാദൗത്യം; മലയാളികള്‍ അടക്കമുള്ള ആദ്യസംഘം ഇന്ന് ഇന്ത്യയിൽ എത്തും

ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. രക്ഷാദൗത്യത്തിന്റെ ഭാഗമായി ഉക്രൈനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം ഇന്ന് നാട്ടിലെത്തും. സംഘത്തില്‍ 17 മലയാളികളും ഉണ്ട്.

പടിഞ്ഞാറന്‍ ഉക്രൈന്റെ അതിര്‍ത്തി രാജ്യങ്ങള്‍ വഴിയാണ് ഇന്ത്യ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇന്ത്യക്കാരെ അതിര്‍ത്തി രാജ്യങ്ങളില്‍ എത്തിച്ച് അവിടെ നിന്ന് വ്യോമമാര്‍ഗം നാട്ടിലെത്തിക്കുകയാണ് ചെയ്യുന്നത്. ഡല്‍ഹി,മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ഇന്നലെ റുമാനിയയിലേക്ക് വിമാനങ്ങള്‍ പുറപ്പെട്ടിരുന്നു. 11.30 യോടെ റുമാനിയയില്‍ നിന്ന് ഇന്ത്യക്കാരുമായി വിമാനം ഇന്ത്യയിലേക്ക് തിരിക്കും.

മടങ്ങിയെത്തുന്നവരെ വിമാനത്താവളത്തില്‍ എത്തി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ സ്വീകരിക്കും. രക്ഷാദൗത്യത്തിനായി കൂടുതല്‍ വിമാനങ്ങള്‍ അയക്കും. ഈ വിമാനത്തിന് പുറമെ എയര്‍ ഇന്ത്യയും നാളെ പ്രത്യേകം സര്‍വീസ് നടത്തും. അതേ സമയം രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും സുരക്ഷാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ഇന്ന് കേന്ദ്ര മന്ത്രിസഭായോഗം ചേരും. ഉക്രൈനിലെ നിലവിലെ സാഹചര്യവും യോഗം വിലയിരുത്തും.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി