മഹാരാഷ്ട്രയിൽ 250 നായ്ക്കളെ 'പ്രതികാരക്കൊല' ചെയ്ത രണ്ട് കുരങ്ങന്മാരെ പിടികൂടി

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിൽ 250 ഓളം നായ്ക്കളെ കൊന്നൊടുക്കിയ സംഭവത്തിൽ രണ്ട് കുരങ്ങന്മാരെ പിടികൂടി. പ്രദേശത്ത് ഒരു കുട്ടിക്കുരങ്ങിനെ നായ്ക്കൾ കൊന്നതിന് പ്രതികാരമായാണ് കൊലപാതകങ്ങൾ നടന്നതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

നിരവധി നായ്ക്കുട്ടികളെ കൊന്ന സംഭവത്തിൽ ഉൾപ്പെട്ട രണ്ട് കുരങ്ങുകളെ നാഗ്പൂർ വനംവകുപ്പ് സംഘം മഹാരാഷ്ട്രയിലെ ബീഡിൽ നിന്ന് പിടികൂടിയതായി ബീഡ് ഫോറസ്റ്റ് ഓഫീസർ സച്ചിൻ കാൻഡ് പറഞ്ഞുതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

കുരങ്ങുകളെ നാഗ്പൂരിലേക്ക് മാറ്റുകയും അടുത്തുള്ള വനത്തിലേക്ക് വിടുകയും ചെയ്യും. ലവൂൽ ഗ്രാമത്തിൽ കഴിഞ്ഞ രണ്ട് മാസങ്ങളായി കുരങ്ങുകൾ നായ്ക്കുട്ടികളെ കൊല്ലുന്നതായി നാട്ടുകാർ പറഞ്ഞു. നായ്ക്കുട്ടിയെ കണ്ടാലുടൻ അവർ അതിനെ പിടിച്ച് ഉയരത്തിൽ കൊണ്ടുപോകും. പിന്നീട് നായയെ അവിടെ നിന്ന് എറിഞ്ഞുകളയും.

സ്‌കൂളിൽ പോകുന്ന ചില കുട്ടികളെയും കുരങ്ങുകൾ ആക്രമിച്ചതിനെ തുടർന്ന് ഗ്രാമവാസികൾ ധരൂരിലെ വനംവകുപ്പുമായി ബന്ധപ്പെടുകയായിരുന്നു. വിചിത്രമായ സംഭവം ഗ്രാമവാസികൾക്കും അധികാരികൾക്കും ഇടയിൽ മാത്രമല്ല, സോഷ്യൽ മീഡിയയിലും ചർച്ചയായിരുന്നു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്