അപകടത്തിനിടയിലെ അടിച്ചുമാറ്റല്‍: ഹൈവേയില്‍ അപകടത്തില്‍പ്പെട്ട ചിക്കന്‍ ട്രക്കിനെ ഓടിക്കൂടിയവര്‍ വളഞ്ഞു; കയ്യിലും ബൈക്കിലും കോഴിയുമായി മുങ്ങിയവര്‍ നിരവധി

അപകടം നടക്കുമ്പോഴും അതൊരു അവസരമായി കണ്ടു കൊള്ള നടത്തുന്നത് ഇന്ത്യന്‍ സമൂഹത്തില്‍ വിരളമല്ലെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ദൃശ്യങ്ങള്‍. കോഴിയുമായി പോയ ട്രക്ക് ഹൈവേയില്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഓടിക്കൂടിയവര്‍ അവസരം മുതലാക്കുകയായിരുന്നു. ചാക്കുമായി വരെയെത്തി ആ ട്രക്കിലെ കോഴികളെ അടിച്ചുമാറ്റി സ്ഥലംകാലിയാക്കി പലരും. കാല്‍നടക്കാരും അടുത്ത വീട്ടിലുള്ളവരും വരെ കയ്യില്‍ കിട്ടിയ കോഴികളുമായി മുങ്ങി. ബൈക്കില്‍ പോയ് ചാക്കുമായെത്തിയാണ് ചിലര്‍ ചിക്കന്‍ ട്രക്കില്‍ നിന്ന് പൊക്കിയത്.

ബ്രോയിലര്‍ ചിക്കനുമായി പോയ ലോറി ഉത്തരേന്ത്യയിലെ കനത്ത മഞ്ഞുവീഴ്ച മൂലം ആഗ്രയിലെ ദേശീയപാതയിലാണ് അപകടത്തില്‍പ്പെട്ടത്. ഒരുകൂട്ടം വണ്ടികള്‍ നിരനിരയായി റോഡില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ആഗ്രയിലെ ദേശീയ പാതയില്‍ കാറുകളടക്കം നിരവധി വാഹനങ്ങളാണ് കനത്ത മൂടല്‍മഞ്ഞില്‍ ഒന്നിന് പുറകേ ഒന്നായി ഇടിച്ചു കയറിയത്. ഇതിലൊന്ന് ബ്രോയിലര്‍ ചിക്കന്‍ കയറ്റി വന്ന ട്രക്കായിരുന്നു. എന്തായാലും അപകടം മൂലം ദേശീയ പാതയോരത്തെ പല വീടുകളിലും ഇന്ന് കോഴിക്കറിയായിരുന്നുവെന്ന് ചുരുക്കം. ഇന്ന് രാവിലെ മുതല്‍ കനത്ത മൂടല്‍മഞ്ഞാണ് ഉത്തരേന്ത്യയില്‍ അനുഭവപ്പെട്ടത്.

ദേശീയ പാതയിലെ വാഹനങ്ങളുടെ കൂട്ടയിടി ഉണ്ടാക്കിയ അപകടത്തില്‍ ഒരാള്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. റോഡിലെ ഗതാഗതം പുനസ്ഥാപിക്കാന്‍ തകര്‍ന്ന വാഹനങ്ങള്‍ ക്രയിന്‍ ഉപയോഗിച്ചാണ് നീക്കിയത്.

ഇതിനിടയിലാണ് ഓടിക്കൂടിയ ചിലര്‍ കോഴി ലോറിയില്‍ നിന്ന് കോഴികളെ കടത്തി തുടങ്ങിയത്. സംഭവം അറിഞ്ഞതോടെ പലരും ബൈക്കിലും മറ്റ് വാഹനങ്ങളിലും സ്ഥലത്തെത്തി കോഴിക്കൊള്ള തുടര്‍ന്നു. ചിലര്‍ കയ്യില്‍ കിട്ടിയ കോഴികളേയും കൊണ്ട് സ്ഥലം വിടുകയായിരുന്നെങ്കില്‍ മറ്റു ചിലര്‍ ചാക്ക് എടുത്തുകൊണ്ടുവന്ന് പറ്റാവുന്നത്ര ചിക്കനും വീട്ടിലെത്തിക്കാന്‍ നോക്കുകയായിരുന്നു. 500 ബ്രോയിലര്‍ കോഴികളാണ് ട്രക്കിലുണ്ടായിരുന്നത്. ഒന്നര ലക്ഷം രൂപയുടെ കോഴികളാണ് വണ്ടിയിലുണ്ടായിരുന്നത്. അതാണ് അപകടം മുതലാക്കി പലരും അഞ്ചുപൈസ മുടക്കാതെ വീട്ടിലെത്തിച്ചത്.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി