രാജ്യത്ത് ഇന്റര്‍നെറ്റ് തുല്യത ഉറപ്പാക്കാന്‍ നിര്‍ണ്ണായക ശുപാര്‍ശകളുമായി ട്രായ്

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതില്‍ വിവേചനവും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയ സര്‍വ്വീസ് പ്രൊവൈഡര്‍മാരുടെ നീക്കങ്ങളെ തകര്‍ത്ത്, ഇന്‍ര്‍നെറ്റ് തുല്യത(നെറ്റ് ന്യൂട്രാലിറ്റി) ഉറപ്പാക്കുന്ന സുപ്രധാന തീരുമാനങ്ങള്‍ ശുപാര്‍ശ ചെയ്ത് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്). പണത്തിനനുസരിച്ച് ചില കണ്ടന്റുകള്‍ മാത്രം ലഭ്യമാകുന്നതും നെറ്റ് സ്പീഡ് കുറയ്ക്കുന്നതും കൂട്ടുന്നതുമെല്ലാം വിലക്കിയാണ് ട്രായിയുടെ ശുപാര്‍ശ. ടെലികോം വകുപ്പിന് ട്രായ് ശുപാര്‍ശകള്‍ കൈമാറും.

രണ്ട് വര്‍ഷത്തോളം സമയമെടുത്ത് നിരന്തരമായ കൂടിക്കാഴ്ചകള്‍ക്കൊടുവിലാണ് ട്രായ് ശുപാര്‍ശകള്‍ കൊണ്ടുവന്നിരിക്കുന്നത്. ഇന്റനെറ്റിലൂടെ ലഭ്യമാകുന്ന സേവനങ്ങളിലും ഡേറ്റ അനുവദിക്കുന്നതിലും ഏതെങ്കിലും തരത്തില്‍ വിവേചനങ്ങള്‍ പരിഹരിക്കാനും, ലൈസന്‍സ് പുതുക്കാനുള്ള നടപടിയില്‍ ഭേദഗതി വരുത്താനുമാണ് ട്രായിയോട് ടെലികോം വകുപ്പ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ട്രായ് നല്‍കിയ ശുപാര്‍ശകള്‍ പ്രകാരം ഇന്റര്‍നെറ്റ് തുല്യതയ്ക്ക് വേണ്ടി പുതിയ നിയമങ്ങള്‍ വകുപ്പ് തയ്യാറാക്കും.

ചില വെബ്‌സൈറ്റുകള്‍ ചിലര്‍ക്കുമാത്രം ലഭ്യമാവുക, ചില പ്രത്യേക ഡിവൈസുകള്‍ക്ക് മാത്രം കണ്ടന്റ് നല്‍കുക തുടങ്ങിയ കാര്യങ്ങളെല്ലാം തടയുന്നതിനുള്ള ശുപാര്‍ശകള്‍ ട്രായ് നല്‍കിയിട്ടുണ്ട്. നല്‍കുന്ന പണത്തിനോ പാക്കേജിനോ അനുസരിച്ച് മാത്രം കണ്ടന്റ് ലഭ്യമാക്കുന്നതും തടഞ്ഞിട്ടുണ്ട്.

2016 ഫെബ്രുവരി 26 ന്, ഇന്റര്‍നെറ്റ് സേവനം നല്‍കുന്നവര്‍ അതിലെ ഉള്ളടക്കത്തിന് അനുസരിച്ച് വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നത് തടഞ്ഞുകൊണ്ടുള്ള വിജ്ഞാപനം ട്രായ് പുറത്തിറക്കിയിരുന്നു. ജനങ്ങള്‍ക്ക് സ്വതന്ത്രമായി വിവരശേഖരണത്തിനും ആശയവിനിമയത്തിനും അവസരം ലഭിക്കണെന്ന സുപ്രീംകോടതിയുടെ വിധി മുന്നില്‍നിര്‍ത്തിയാണ് അന്ന് വിജ്ഞാപനം പുറപ്പെടുവിച്ചത്.  ഈയിടെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളെയെല്ലാം ഒരുപോലെ കാണാത്തതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധവും ക്യാംപെയ്‌നുകളും നടന്നിരുന്നു.ട്രായിയുടെ മുഴുവന്‍ ശുപാര്‍ശകള്‍ www.trai.gov.in  എന്ന സൈറ്റില്‍ ലഭ്യമാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ