"ജനാധിപത്യം കൂടിപ്പോയി, പരിഷ്കാരങ്ങൾ നടപ്പാക്കാൻ ബുദ്ധിമുട്ട്": നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്

ഇന്ത്യയിൽ ജനാധിപത്യം കൂടിപ്പോയതിനാൽ കടുത്ത പരിഷ്കാരങ്ങൾ നടപ്പാക്കുക പ്രയാസമാണെന്ന് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്. വാർത്താ ഏജൻസി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം താൻ പറഞ്ഞതിനെ തെറ്റായി ഉദ്ധരിച്ചതായി പിന്നീട് അമിതാഭ് കാന്ത് അവകാശപ്പെട്ടു.

ഖനനം, കൽക്കരി, തൊഴിൽ, കൃഷി തുടങ്ങിയ മേഖലകളിലുടനീളം കേന്ദ്രം ആദ്യമായിട്ട് കടുത്ത പരിഷ്കാരങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും അടുത്ത പരിഷ്കരണങ്ങൾ സംസ്ഥാനങ്ങൾ മുന്നോട്ട് കൊണ്ടുപോകണമെന്നും സ്വരാജ്യ മാസിക സംഘടിപ്പിച്ച വെർച്വൽ പരിപാടിയിൽ കാന്ത് പറഞ്ഞതായാണ് പി.ടി.ഐ റിപ്പോർട്ട്.

“ഇന്ത്യൻ പശ്ചാത്തലത്തിൽ കടുത്ത പരിഷ്കാരങ്ങൾ വളരെ ബുദ്ധിമുട്ടാണ്, നമുക്ക് ജനാധിപത്യം കൂടുതലാണ് … ഈ പരിഷ്കാരങ്ങൾ (ഖനനം, കൽക്കരി, തൊഴിൽ, കൃഷി) നടപ്പാക്കാൻ നിങ്ങൾക്ക് രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണ്, ഇനിയും നിരവധി പരിഷ്കാരങ്ങൾ ചെയ്യേണ്ടതുണ്ട്. കടുത്ത പരിഷ്കാരങ്ങളില്ലാതെ ചൈനയ്‌ക്കെതിരെ മത്സരിക്കുന്നത് എളുപ്പമല്ല,” അമിതാഭ് കാന്ത് പറഞ്ഞു.

കടുത്ത പരിഷ്കാരങ്ങൾ നടപ്പാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഈ സർക്കാർ പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിഷ്കാരങ്ങളുടെ അടുത്ത തരംഗം സംസ്ഥാനങ്ങളിൽ നിന്നായിരിക്കണമെന്ന് നീതി ആയോഗ് സി.ഇ.ഒ ഊന്നിപ്പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.

“10-12 സംസ്ഥാനങ്ങൾ ഉയർന്ന നിരക്കിൽ വളരുമെങ്കിൽ, ഇന്ത്യയും ഉയർന്ന നിരക്കിൽ വളരാതിരിക്കാൻ ഒരു കാരണവും കാണുന്നില്ല. ഡിസ്കോം സ്വകാര്യവത്കരിക്കാൻ ഞങ്ങൾ കേന്ദ്ര ഭരണ പ്രദേശങ്ങളോട് ആവശ്യപ്പെട്ടു. ഡിസ്കോമുകൾ കൂടുതൽ മത്സരാത്മകമാവുകയും കുറഞ്ഞ വൈദ്യുതി നൽകുകയും വേണം,” അദ്ദേഹം പറഞ്ഞു

എന്നാൽ തന്നെ തെറ്റായി ഉദ്ധരിച്ചതായി അമിതാഭ് കാന്ത് പിന്നീട് ട്വീറ്റ് ചെയ്തു. “ഞാൻ സംസാരിച്ചത് എം.ഇ.ഐ.എസ് സ്കീമും വിഭവങ്ങൾ കൂടുതൽ വിനിയോഗിക്കേണ്ടതിനെ കുറിച്ചും ഉത്പാദന മേഖലയിൽ ആഗോള ചാമ്പ്യന്മാരെ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയുമാണ്,” അമിതാഭ് കാന്ത് പറഞ്ഞു.

നേരത്തെ, വെർച്വൽ ഇവന്റിൽ, കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷകരുടെ പ്രതിഷേധത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകിയ അമിതാഭ് കാന്ത്, കാർഷിക മേഖലയ്ക്ക് പരിഷ്കാരങ്ങൾ ആവശ്യമാണെന്ന് പറഞ്ഞു. “എം‌എസ്‌പി (മിനിമം സപ്പോർട്ട് പ്രൈസ്) ഉണ്ടായിരിക്കുമെന്നും മൺഡീസ് അവിടെത്തന്നെ ഉണ്ടാകുമെന്നും മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ് …  കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ ഇഷ്ടാനുസരണം വിൽക്കാം എന്നതാണ് ഇതിന്റെ ഗുണം,” അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടു.

Latest Stories

IPL 2025: ഡൽഹി ക്യാപിറ്റൽസ് മാനേജ്‍മെന്റ് വിളിച്ചട്ടും വരാതെ ഇരുന്നത് ആ ഒരു കാരണം കൊണ്ടാണ്: മിച്ചൽ സ്റ്റാർക്ക്

IPL 2025: ഈ ദുരന്തത്തിന് അവന്മാരാണ് കാരണം, അതുകൊണ്ട് ഞങ്ങൾ നടപടികൾക്ക് ഒരുങ്ങുകയാണ്: ബിസിസിഐ സെക്രട്ടറി

'എനിക്ക് പണി തന്ന ആ താരത്തെ പുറത്താകാൻ ഞാൻ ശ്രമിച്ചു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ

ഭൂമിക്കേ ആവശ്യമില്ലാത്ത ജീവിതമാണ്, ആത്മഹത്യ ചെയ്യാന്‍ തോന്നും.. ഡിപ്രഷന് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന ആളാണ് ഞാന്‍: ലക്ഷ്മി മേനോന്‍

തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്തി ആന്ധ്ര; ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി, ആറ് മണിക്കൂർ ജോലി ചെയ്താൽ 1 മണിക്കൂർ വിശ്രമം

'തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവ്, തികച്ചും അസംബന്ധം'; രാഹുൽ ​ഗാന്ധിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

കേരളത്തിൽ കൊവിഡ് കേസുകൾ 2000ത്തിലേക്ക്, ഒറ്റ ദിവസം 127 പേരുടെ വർധന; രാജ്യത്ത് 5755 പേർക്ക് കൊവിഡ്

തെന്നല ബാലകൃഷ്ണപിളള ഇനി ഓർമ്മ; അന്തിമോപചാരം അര്‍പ്പിച്ച് നേതാക്കൾ

'മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ഒത്തുകളി നടന്നു, ബിഹാറിലും ബിജെപി ഇത് ആവര്‍ത്തിക്കും'; വീണ്ടും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രാഹുല്‍ ഗാന്ധി

ഗവര്‍ണര്‍ ആര്‍ലേക്കറുടെ ഭാരതാംബ ആര്‍എസ്എസിന്റേയും; ത്രിവര്‍ണപതാകയല്ല, അത് കാവിക്കൊടി; ഭാരതമാതാവിന്റെ ചരിത്രം ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയവരുടേതാണ്, കാവി തിരുകി കയറ്റിയാല്‍ ചരിത്രം മാറില്ല