"ജനാധിപത്യം കൂടിപ്പോയി, പരിഷ്കാരങ്ങൾ നടപ്പാക്കാൻ ബുദ്ധിമുട്ട്": നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്

ഇന്ത്യയിൽ ജനാധിപത്യം കൂടിപ്പോയതിനാൽ കടുത്ത പരിഷ്കാരങ്ങൾ നടപ്പാക്കുക പ്രയാസമാണെന്ന് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്. വാർത്താ ഏജൻസി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം താൻ പറഞ്ഞതിനെ തെറ്റായി ഉദ്ധരിച്ചതായി പിന്നീട് അമിതാഭ് കാന്ത് അവകാശപ്പെട്ടു.

ഖനനം, കൽക്കരി, തൊഴിൽ, കൃഷി തുടങ്ങിയ മേഖലകളിലുടനീളം കേന്ദ്രം ആദ്യമായിട്ട് കടുത്ത പരിഷ്കാരങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും അടുത്ത പരിഷ്കരണങ്ങൾ സംസ്ഥാനങ്ങൾ മുന്നോട്ട് കൊണ്ടുപോകണമെന്നും സ്വരാജ്യ മാസിക സംഘടിപ്പിച്ച വെർച്വൽ പരിപാടിയിൽ കാന്ത് പറഞ്ഞതായാണ് പി.ടി.ഐ റിപ്പോർട്ട്.

“ഇന്ത്യൻ പശ്ചാത്തലത്തിൽ കടുത്ത പരിഷ്കാരങ്ങൾ വളരെ ബുദ്ധിമുട്ടാണ്, നമുക്ക് ജനാധിപത്യം കൂടുതലാണ് … ഈ പരിഷ്കാരങ്ങൾ (ഖനനം, കൽക്കരി, തൊഴിൽ, കൃഷി) നടപ്പാക്കാൻ നിങ്ങൾക്ക് രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണ്, ഇനിയും നിരവധി പരിഷ്കാരങ്ങൾ ചെയ്യേണ്ടതുണ്ട്. കടുത്ത പരിഷ്കാരങ്ങളില്ലാതെ ചൈനയ്‌ക്കെതിരെ മത്സരിക്കുന്നത് എളുപ്പമല്ല,” അമിതാഭ് കാന്ത് പറഞ്ഞു.

കടുത്ത പരിഷ്കാരങ്ങൾ നടപ്പാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഈ സർക്കാർ പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിഷ്കാരങ്ങളുടെ അടുത്ത തരംഗം സംസ്ഥാനങ്ങളിൽ നിന്നായിരിക്കണമെന്ന് നീതി ആയോഗ് സി.ഇ.ഒ ഊന്നിപ്പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.

“10-12 സംസ്ഥാനങ്ങൾ ഉയർന്ന നിരക്കിൽ വളരുമെങ്കിൽ, ഇന്ത്യയും ഉയർന്ന നിരക്കിൽ വളരാതിരിക്കാൻ ഒരു കാരണവും കാണുന്നില്ല. ഡിസ്കോം സ്വകാര്യവത്കരിക്കാൻ ഞങ്ങൾ കേന്ദ്ര ഭരണ പ്രദേശങ്ങളോട് ആവശ്യപ്പെട്ടു. ഡിസ്കോമുകൾ കൂടുതൽ മത്സരാത്മകമാവുകയും കുറഞ്ഞ വൈദ്യുതി നൽകുകയും വേണം,” അദ്ദേഹം പറഞ്ഞു

എന്നാൽ തന്നെ തെറ്റായി ഉദ്ധരിച്ചതായി അമിതാഭ് കാന്ത് പിന്നീട് ട്വീറ്റ് ചെയ്തു. “ഞാൻ സംസാരിച്ചത് എം.ഇ.ഐ.എസ് സ്കീമും വിഭവങ്ങൾ കൂടുതൽ വിനിയോഗിക്കേണ്ടതിനെ കുറിച്ചും ഉത്പാദന മേഖലയിൽ ആഗോള ചാമ്പ്യന്മാരെ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയുമാണ്,” അമിതാഭ് കാന്ത് പറഞ്ഞു.

നേരത്തെ, വെർച്വൽ ഇവന്റിൽ, കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷകരുടെ പ്രതിഷേധത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകിയ അമിതാഭ് കാന്ത്, കാർഷിക മേഖലയ്ക്ക് പരിഷ്കാരങ്ങൾ ആവശ്യമാണെന്ന് പറഞ്ഞു. “എം‌എസ്‌പി (മിനിമം സപ്പോർട്ട് പ്രൈസ്) ഉണ്ടായിരിക്കുമെന്നും മൺഡീസ് അവിടെത്തന്നെ ഉണ്ടാകുമെന്നും മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ് …  കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ ഇഷ്ടാനുസരണം വിൽക്കാം എന്നതാണ് ഇതിന്റെ ഗുണം,” അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി