അനുമതി ഡി.പി.ആര്‍ തയ്യാറാക്കാന്‍; ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ഭൂമി ഏറ്റെടുക്കാനുള്ള ഏനുമതി ഇല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. വിശദമായ ഡി.പി.ആര്‍ തയ്യാറാക്കാനാണ് നിലവില്‍ അനുമതി നല്‍കിയിരിക്കുന്നത്. അത് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുളള അനുമതി അല്ലെന്ന് കേന്ദ്ര മന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി.

പദ്ധതിയെക്കുറിച്ച് ആശങ്കയുണ്ട്. പ്രാഥമിക അംഗീകാരമാണ് നല്‍കിയിരിക്കുന്നത്. പദ്ധതിയുടെ സാധ്യത പഠനമ നടത്തി വിശദമായ ഡി.പി.ആര്‍ തയ്യാറാക്കണം. സില്‍വര്‍ ലൈനില്‍ കോണ്‍ഗ്രസ് എം.പിമാരായ ഹൈബി ഈഡനും ബെന്നി ബഹനാനും ചോദിച്ച ചോദ്യങ്ങള്‍ക്ക് മരുപടി നല്‍കുകയായിരുന്നു അദ്ദേഹം.

റെയില്‍വേയുടെ ഭൂമി സില്‍വര്‍ ലൈനിനായി നല്‍കുമെന്നോ ഭൂമിയേറ്റെടുക്കല്‍ നടപടിയുമായി സര്‍ക്കാരിനു മുന്നോട്ടു പോകാമെന്നോ അറിയിച്ചിട്ടില്ല. പദ്ധതിയില്‍ മെട്രോമാന്‍ ഇ.ശ്രീധരന്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. ഒപ്പം ജനങ്ങളുടേയും ആശങ്കകള്‍ പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

പാരിസ്ഥിതിക വിഷയങ്ങള്‍ പരിഗണിക്കും. സാങ്കേതിക, സാമ്പത്തിക സാധ്യത പഠന റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രം പദ്ധതിയുമായി മുന്നോട്ട് പോകാന്‍ അനുമതി നല്‍കുകയുള്ളു എന്ന് അദ്ദേഹം അറിയിച്ചു. അതേസമയം പദ്ധതിയെക്കുറിച്ച് സഭയില്‍ എല്‍.ഡി.എഫും, യു.ഡി.എഫും തമ്മില്‍ വാ്ക്‌പോര് നടന്നു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്