മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം; മൂന്ന് ജില്ലകളിലെ കുടുംബങ്ങള്‍ക്ക് 2000 രൂപ; പാഠപുസ്തകവും യൂണിഫോമും നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പുതിയത്; ചുഴലിക്കാറ്റില്‍ സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട്

ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കും കനത്തനഷ്ടമുണ്ടായ റേഷന്‍കാര്‍ഡുള്ള കുടുംബങ്ങള്‍ക്ക് 2000 രൂപ സഹായധനം നല്‍കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. വിഴുപുരം, കള്ളക്കുറിച്ചി, കടലൂര്‍ ജില്ലകളിലെ റേഷന്‍കാര്‍ഡുള്ള കുടുംബങ്ങള്‍ക്കാണ് സഹായധനം നല്‍കുന്നത്. ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബത്തിന് സഹായധനമായി അഞ്ചുലക്ഷംരൂപ നല്‍കും. ഭാഗികമായി തകര്‍ന്ന കുടിലുകളുടെ ഉടമകള്‍ക്ക് 10,000 രൂപ നല്‍കും. പൂര്‍ണമായി തകര്‍ന്ന കുടിലുകള്‍ക്ക് നല്‍കുന്ന സഹായധനം പിന്നീട് പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് 22,500 രൂപ സഹായധനം നല്‍കും. മഴയില്‍ പശു ചത്തുപോയവര്‍ക്ക് 37,500 രൂപയും ആടിന് 4000 രൂപയും നല്‍കും. ചത്തുപോയ കോഴിക്ക് ഒന്നിന് 100 രൂപയും നല്‍കും. തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ് തുടങ്ങിയവ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക ക്യാമ്പുകള്‍ നടത്തി പുതിയവ നല്‍കാനുള്ള നടപടിയെടുക്കും. പാഠപുസ്തകങ്ങളും യൂണിഫോമുകളും നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പുതിയവ നല്‍കും. ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കുന്നതിനായി സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, തമിഴ്‌നാട് മന്ത്രി കെ പൊന്മുടിക്ക് നേരെ ചെളിയെറിഞ്ഞത് ബിജെപി പ്രവര്‍ത്തകരാണെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവേല്‍പെട്ടിലെ ബിജെപി പ്രവര്‍ത്തകരായ വിജയറാണി, രാമകൃഷ്ണന്‍ എന്നിവരാണ് മന്ത്രിക്ക് നേരെ ചെളിയെറിഞ്ഞത്. അതേസമയം വിഷയത്തില്‍ കേസ് എടുത്ത് വിഷയം സജീവമാക്കേണ്ടെന്നാണ് ഡിഎംകെയില്‍ ഉയരുന്ന അഭിപ്രായം.

തിരുച്ചിറപ്പള്ളി – ചെന്നൈ ദേശീയ പാതയിലായിരുന്നു സംഭവം. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാതെ കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ മന്ത്രിക്കു നേരെ ഒരു വിഭാഗം ജനങ്ങള്‍ തിരിയുകയും ചെളിവാരി എറിയുകയുമായിരുന്നു. എന്നാല്‍ ഇവര്‍ ബിജെപി പ്രവര്‍ത്തകരാണെന്നാണ് പൊലീസ് പറയുന്നത്.

ദേശീയ പാത ഉപരോധിച്ച നാട്ടുകാര്‍ക്കിടയിലേക്കാണ് മന്ത്രി എത്തിയത്. വെള്ളപ്പൊക്കസമയത്ത് തിരിഞ്ഞുനോക്കിയില്ലെന്നാരോപിച്ചാണ് നാട്ടുകാര്‍ മന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. മുന്‍ എംപിയായ മകന്‍ ഗൗതം സിഗമണിക്കൊപ്പം വന്ന മന്ത്രി കാറില്‍ നിന്ന് ഇറങ്ങാന്‍ പോലും തയ്യാറാകാതിരുന്നതോടെ നാട്ടുകാര്‍ രോഷാകുലരായി. അതിനിടെയാണ് ആളുകള്‍ ചെളിവാരിയെറിഞ്ഞത്. ഇതോടെ മന്ത്രി കാറിന് പുറത്തിറങ്ങി പ്രദേശം സന്ദര്‍ശിച്ചു. അതേസമയം സംഭവം ഗൗരവമായി എടുക്കുന്നില്ലെന്ന് മന്ത്രി കെ. പൊന്മുടിയും പ്രതികരിച്ചിരുന്നു. അതേസമയം, മന്ത്രിയുടെ ദേഹത്തെ ചെളി ഡിഎംകെ സര്‍ക്കാരിനുള്ള സര്‍ട്ടിഫിക്കേറ്റാണെന്ന് ബിജെപി പരിഹസിച്ചു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക