'നന്ദിനി'യുമായുള്ള 50 വര്‍ഷത്തെ കരാര്‍ റദ്ദാക്കി തിരുപ്പതി തിരുമല ദേവസ്ഥാനം; 41 ലക്ഷം കിലോ നെയ്യുടെ കച്ചവടം നഷ്ടമായി; വലിയ തിരിച്ചടി; കോണ്‍ഗ്രസിനെതിരെ ബിജെപി

പാലും പാല്‍ ഉത്പനങ്ങളുടെയും വില വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ നന്ദിനിക്ക് ഏറ്റവും വലിയ തിരിച്ചടി. പശുവിന്‍ നെയ്യിനായി കര്‍ണാടക മില്‍ക്ക് ഫെഡറേഷനുമായുണ്ടാക്കിയിരുന്ന കരാര്‍ തിരുപ്പതി തിരുമല ദേവസ്ഥാനം റദ്ദാക്കി. ക്ഷേത്രത്തിലെ പ്രസാദമായി നല്‍കി വരുന്ന ലഡ്ഡുവിന് രുചിപകരാന്‍ നന്ദിനി നെയ്യാണ് ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ 50 വര്‍ഷമായി നന്ദിനിയുടെ കൈയില്‍ നിന്നാണ് തിരുപ്പതി തിരുമല ദേവസ്ഥാനം നെയ്യ് വാങ്ങിയിരുന്നത്.

ഇന്നു മുതല്‍ പാലും നെയ്യും ഉള്‍പ്പടെ നന്ദിനിയുടെ എല്ലാ ഉത്പന്നങ്ങള്‍ക്കും വില വര്‍ധന നിലവില്‍ വരികയാണ്. ലഡ്ഡു നിര്‍മാണത്തിന് ആവശ്യമായ പശുവിന്‍ നെയ്യിനായി മറ്റൊരു കമ്പനിയുമായി തിരുപ്പതി തിരുമല ദേവസ്ഥാനം കരാറില്‍ ഒപ്പിട്ടിട്ടുണ്ട്. നന്ദിനിയുടേതിനേക്കാള്‍ കുറഞ്ഞ ചിലവില്‍ ഈ കമ്പനി നെയ്യ് ലഭ്യമാക്കുമെങ്കിലും ഗുണമേന്മ ഉറപ്പാക്കുന്ന കാര്യത്തില്‍ ദേവസ്ഥാനത്തിന് ആശങ്കയുണ്ട്.

ആന്ധ്ര പ്രാദേശിലെ തിരുപ്പതിയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ ലക്ഷകണക്കിന് ഭക്തര്‍ സമര്‍പ്പിക്കുന്നതാണ് നെയ്യില്‍ തയ്യാറാക്കുന്ന വലിയ ലഡ്ഡു. പൂജക്ക് ശേഷം ഇവ ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്നതാണ് രീതി. കരാര്‍ റദ്ദാക്കിയതോടെ ശതകോടികളുടെ കച്ചവടമാണ് നന്ദിനിക്ക് നഷ്ടമായത്.

എന്നാല്‍, നെയ്യിന്റെ കരാറില്‍ നിന്നുള്ള ക്ഷേത്രത്തിന്റെ പിന്മാറ്റം കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പിടിപ്പു കേടാണെന്നു ആരോപിച്ചു ബിജെപി രംഗത്തെത്തി. കര്‍ണാടക മില്‍ക് ഫെഡറേഷനുമായി തിരുപ്പതി തിരുമല ദേവസ്ഥാനം കാത്തു സൂക്ഷിച്ച ബന്ധത്തിന്റെ ഊഷ്മളതയാണ് വില വര്ധനവിലൂടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തകര്‍ത്തതെന്നു ബിജെപി ആരോപിച്ചിട്ടുണ്ട്. 2050 മെട്രിക് ടണ്‍ (20.50 ലക്ഷം കിലോ) നെയ്യാണ് ആറു മാസത്തെ പ്രസാദ നിര്‍മാണത്തിനും മറ്റുമായി ക്ഷേത്രത്തില്‍ ആവശ്യമായി വരുന്നത്. പ്രതിവര്‍ഷം 41 ലക്ഷം കിലോ നെയ്യാണ് നന്ദിനിയുടെ കൈയില്‍ നിന്ന് ക്ഷേത്രം വാങ്ങിയിരുന്നത്.

അതേസമയം ഇന്നു മുതല്‍ സംസ്ഥാനത്തെ പാല്‍വില ലിറ്ററിന് മൂന്നുരൂപ കൂടും. ക്ഷീരകര്‍ഷകരുടെ സംഘടനകളുടെ ആവശ്യം പരിഗണിച്ച് സംസ്ഥാന സര്‍ക്കാറാണ് തീരുമാനമെടുത്തത്. കര്‍ണാടക മില്‍ക് ഫെഡറേഷന്‍ (കെ.എം.എഫ്) പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതിനുശേഷം ഒരാഴ്ച കഴിഞ്ഞ് വിലവര്‍ധനക്ക് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു. സ്വകാര്യ കമ്പനികള്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ വില നല്‍കുമെന്ന് വാഗ്ദാനം നല്‍കുന്നതിനാല്‍ ഫെഡറേഷനില്‍ പാല്‍ വരുന്നത് കുറയുന്നുവെന്ന് ഭാരവാഹികള്‍ പറഞ്ഞു.

വ്യാഴാഴ്ചയാണ് തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതെന്ന് നിയമമന്ത്രി എച്ച്.കെ. പാട്ടീല്‍ പറഞ്ഞു. നിത്യോപയോഗ സാധനങ്ങള്‍ക്കൊപ്പം പാല്‍വിലയും കൂടുന്നതോടെ ഹോട്ടല്‍ വിഭവങ്ങള്‍ക്കും വില കൂടും. അല്ലാതെ പിടിച്ചുനില്‍ക്കാനാകില്ലെന്നാണ് ഹോട്ടല്‍ ഉടമകളും പറയുന്നത്.പച്ചക്കറി വിലയടക്കം കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ ഭക്ഷണങ്ങള്‍ക്ക് വിലവര്‍ധന അനിവാര്യമാണെന്ന് ബൃഹത് ബംഗളൂരു ഹോട്ടലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.സി. റാവു പറഞ്ഞു. പാല്‍വില കൂടുന്നതോടെ നഗരത്തിലെ ബേക്കറി വിഭവങ്ങളുടെ വിലയും കൂടും.പാല്‍ കൊണ്ടുള്ള പേഡ, ബര്‍ഫി തുടങ്ങിയ മധുരപലഹാരങ്ങളുടെ വില അഞ്ചു മുതല്‍ പത്തു ശതമാനം ഉയരും.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ