ശശി കപൂറിന്റെ മരണം ശശി തരൂരിന്റേതായി ടൈംസ് നൗ ട്വീറ്റ് ചെയ്തു; വാർത്ത അപക്വമെന്ന് തരൂർ; ക്ഷമാപണം നടത്തി ചാനൽ തടിയൂരി

പ്രശസ്ത ചലച്ചിത്ര താരം ശശി കപൂറിന്റെ മരണം തെറ്റായി ട്വീറ്റ് ചെയ്ത ടൈംസ് നൗ വെട്ടിലായി. ബോളിവുഡ് വെറ്ററൻ ശശി കപൂറിന്‍റെ നിര്യാണമാണ് ടൈംസ് നൗ ശശി തരൂരിന്റേത് എന്ന നിലയിൽ പ്രചരിപ്പിച്ചത്. സംവിധായകൻ മധുർ ഭണ്ഡാർക്കർ ശശി തരൂരിനെ ഓർക്കുന്നതായി പറഞ്ഞായിരുന്നു ടൈം നൗ ട്വിറ്ററിൽ ട്വീറ്റ് ചെയ്തത്.

എഎൻഐ വാർത്ത ഏജൻസി മാധ്യമപ്രവർത്തകനായ നിഷാന്ത് സിംഗ് ആണ് ഇക്കാര്യം ശശി തരൂരിന്റെ ശ്രദ്ധയിൽപെടുത്തിയത്. ടൈംസ് നൗ ട്വീറ്റ് സ്ക്രീൻഷോട്ട് എടുത്ത് ശശി തരൂരിന് ട്വീറ്റ് ചെയ്യുകയാണ് നിഷാന്ത് ചെയ്തത്. ഇത് കണ്ട തരൂർ താൻ ജീവനോടെ ഉണ്ടെന്ന ട്വീറ്റും ചെയ്തു. പിന്നെ ടൈംസ് നൗവിന് ട്രോളുകളായിരുന്നു.

https://twitter.com/thehungrytide/status/937669285673041921

ടൈംസ് നൗവിന് തെറ്റ് പറ്റുന്നതിന് നിമിഷങ്ങൾക്ക് മുന്നേ തരൂർ കപൂറിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ട്വീറ്റ് ഇട്ടിരുന്നു. എന്നാൽ താൻ ഗുരുതരാവസ്ഥയിലാണോയെന്ന് അന്വേഷിച്ച് മാധ്യമപ്രവർത്തകരുടേതായ രണ്ടു ഫോൺ വിളികൾ എത്തി. തന്‍റെ ഓഫീസിലേക്കാണ് വിളച്ചന്വേഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ മരണം സംബന്ധിച്ച റിപ്പോർട്ടുകൾ അതിശയോക്തിപരമല്ലെങ്കിൽ അനവസരത്തിലുള്ളതാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എന്നാൽ ഉടൻ തന്നെ ടൈംസ് നൗ ട്വിറ്ററിലൂടെ തന്നെ തെറ്റായി വാർത്ത പ്രചരിപ്പിച്ചതിന് ക്ഷമാപണവും നടത്തി അദ്ദേഹത്തിന് ആരോഗ്യ മംഗളാശംസകളും നേർന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക